തിരുവനന്തപുരം: ലയണൽ മെസിയെ കേരളത്തിലെത്തിക്കാമെന്ന വാഗ്ദാനം നൽകിയുള്ള തട്ടിപ്പിൽ സമഗ്ര അന്വേഷണത്തിന് സംസ്ഥാന സർക്കാർ. പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ മുഖ്യമന്ത്രി ഉത്തരവിട്ടു. മുഖ്യമന്ത്രി ഫയൽ ആഭ്യന്തര വകുപ്പിന് കൈമാറി. തുടക്കം മുതലുള്ള എല്ലാ നടപടികളും അന്വേഷിക്കും. മുതിർന്ന ഉദ്യോഗസ്ഥനായിരിക്കും അന്വേഷണത്തിന്റെ ചുമതല നൽകുക.
22.68 കോടി രൂപ നികുതി അടയ്‌ക്കാത്തതിൽ, ഉദ്യോഗസ്ഥ വീഴ്ച ഉൾപ്പെടെ ചൂണ്ടിക്കാട്ടി ഓഗസ്റ്റ് 19ന് എസ്ഐടി റിപ്പോർട്ട് നൽകിയിരുന്നു. ഇടപാടുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വിദേശനാണ്യ വിനിമയ ചട്ടപ്രകാരം കേസെടുത്തിട്ടുണ്ട്. സ്‌പോണ്‍സര്‍മാര്‍ വിദേശത്തേക്ക് 126 കോടി രൂപ അയച്ചെന്ന് വെളിപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് കേസ്.
മെസി വിഷയത്തില്‍ കള്ളപ്പണ ഇടപാട് നടന്നെന്ന പരാതിയില്‍ ഇ ഡി സ്‌പോണ്‍സറെ പരിശോധിച്ചിരുന്നു. എന്നാല്‍ അന്ന് മറ്റ് അന്വേഷണ ഏജന്‍സികള്‍ എഫ്‌െഎആര്‍ ഇട്ടിരുന്നില്ല. അതിനാലാണ് അന്ന് കേസെടുക്കാതിരുന്നത്. സ്‌പോണ്‍സര്‍ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി വിദേശത്തേക്ക് 126 കോടി രൂപ അയച്ചെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ ഇ ഡി കേസ്.
















