തിരുവനന്തപുരം: ദളിത് ക്രൈസ്തവ വരുടെ സംവരണത്തിന് സംസ്ഥാന സർക്കാർ പ്രഥമ പരിഗണന നൽകുമെന്ന അയ്യങ്കാളി ജയന്തി ദിനത്തിൽ മുഖ്യമന്ത്രി നടത്തിയ പ്രസ്താവന പിൻവലിക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് ആവശ്യപ്പെട്ടു.
മഹാത്മാ അയ്യങ്കാളി ജയന്തി സമ്മേളനം ഉത്ഘാടനം ചെയ്ത മുഖ്യമന്ത്രി ആ സമ്മേളനത്തിലെ പ്രസംഗത്തിൽ ദളിത് കൈസ്തവരുടെ സംവരണത്തെ കുറിച്ച് പ്രതിപാദിച്ചത് ശരിയായില്ല. മുഖ്യമന്ത്രിയുടെ മത ന്യൂനപക്ഷ പ്രീണനനയത്തിന്റെ മുഖം ഇതിലൂടെ വീണ്ടും പുറത്തു വന്നുകൊണ്ടിരിക്കുകയാണ് കേരളത്തിലെ ലക്ഷകണക്കിന് വരുന്ന പട്ടികജാതി ജനതയുടെ നീറുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ മുഖ്യമന്ത്രി തയ്യാറാകുന്നില്ല. മത ന്യൂന പക്ഷ വർഗീയ വാദികളുടെ തടവറയിൽ ആയതുകൊണ്ടാണ് മുഖ്യമന്ത്രി ഈ നിലപാട് സ്വീകരിക്കുന്നത്. പ്രീണനത്തിന്റെയും ഇരട്ടതാപ്പിന്റെയും രാഷ്‌ട്രീയം കളിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. ലക്ഷകണക്കിന് വരുന്ന പട്ടികജാതിക്കാരെ അവഹേളിക്കുകയാണ് മുഖ്യമന്ത്രി .
പട്ടികജാതി സംവരണം കവർന്നെടുത്തു ദളിത് ക്രൈസ്തവർക്ക് നൽകാനാണ് മുഖ്യമന്ത്രി യുടെ നീക്കം എങ്കിൽ അത് തീക്കൊള്ളി കൊണ്ട് തല ചൊറിയലാണെന്ന് മുഖ്യമന്ത്രി മനസ്സിലാക്കിയാൽ നന്നായിരിക്കും. പട്ടികജാതി സമൂഹത്തിനു ഭരണ ഘടന നൽകിയ സംവരണം ആരുടെയും ഔദാര്യം അല്ല അത് പട്ടികജാതിക്കാരുടെ അവകാശം ആണ് അവകാശം സംരക്ഷിക്കാൻ കേരളത്തിലെ പട്ടികജാതി സമൂഹത്തെ ഒരുമിച്ചു നിർത്തി സർക്കാരിനെതിരെ ബിജെപി പട്ടികജാതി മോർച്ച അതിശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ബിജെപി പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് പറഞ്ഞു മുഖ്യമന്ത്രി യുടെ പ്രസ്താവനക്കെതിരെ കേരളത്തിലെ മുഴുവൻ പട്ടികജാതി സംഘടന കളും പ്രതിക്ഷേധവുമായി രംഗത്ത് വരണമെന്നും ഷാജുമോൻ വട്ടേക്കാട് ആവശ്യപ്പെട്ടു.
















