ആലപ്പുഴ: വര്‍ഷത്തില്‍ ഒരിക്കല്‍ വേതനം ലഭിക്കുന്ന ബിഎല്‍ഒ മാര്‍ക്ക് ഈ ഓണക്കാലത്ത് ഓണറേയിയം നല്‍കിയില്ല. സുതാര്യമായി തെരഞ്ഞെടുുപ്പു പ്രക്രീയയ്‌ക്ക് അഹോരാത്രം പ്രയത്‌നിക്കുന്ന ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കാണ് വര്‍ഷത്തില്‍ ഒരിക്കല്‍ നല്‍കേണ്ട പോലുംവേതനം നല്‍കാത്തത്. ഈ ഓണക്കാലത്ത് എല്ലാ വിഭാഗം ജനങ്ങള്‍ക്കും വാരിക്കോരി നൽകിയെന്ന് അവകാശവാദം നടത്തുന്ന സര്‍ക്കാര്‍ തങ്ങളെ മറന്നുപോയെന്നും ഇവര്‍ പറയുന്നു.
രാവും, പകലും വീടുവീടാന്തരം കയറി ഇറങ്ങി തെരഞ്ഞെടുപ്പില്‍ ജനാധിപത്യ പ്രക്രിയയില്‍ വോട്ടുരേഖപ്പെടുത്തുവാന്‍ ജനങ്ങളെ പ്രബുദ്ധരാക്കുന്ന ബിഎല്‍ഒമാരെ ജനപ്രതിനിധികളും കൈവിട്ടു. സ്വന്തമായി സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്ത ബിഎല്‍ഒമാര്‍ വരെ പ്രവര്‍ത്തിക്കുന്ന ഈ രംഗത്തുണ്ട്. കുടുംബത്തിന്റെയും ബന്ധുക്കളുടെയും സഹായത്താല്‍, മേലധികാരികളുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് സമയബന്ധിതമായി പ്രവര്‍ത്തികള്‍ ചെയ്ത് തീര്‍ത്ത സാധാരണക്കാരും ഈ കൂട്ടത്തല്‍ ഉണ്ട് എന്ന ബോധ്യം അധികാരികള്‍ ഓര്‍ക്കണമെന്നും അവര്‍ പറഞ്ഞു.
ബൂത്ത് തലത്തിലെ രാഷ്‌ട്രീയ പ്രവര്‍ത്തകര്‍, സാമൂഹ്യപ്രവര്‍ത്തകര്‍, മറ്റ് വ്യക്തി ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ മേസമ്മര്‍ദ്ദത്തിലും സമബന്ധിതമായി ജോലികള്‍ ചെയ്ത ബിഎല്‍ഒമാര്‍ക്കാണ് വേതനം ലഭിക്കാത്തത്. ജില്ലയുടെ തെരഞ്ഞെടുപ്പ് ചുമതല വഹിക്കുന്ന ജില്ലാ കളക്ടറും,തഹസീല്‍ദാര്‍, അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍ ഇവര്‍ മാറി പോയെങ്കിലും തെരഞ്ഞെടുപ്പ് പ്രക്രിയ കഴിഞ്ഞ്, സര്‍ക്കാരിന്റെ 100 ദിനാഘോഷം കഴിഞ്ഞിട്ടും ഇവര്‍ക്ക് കൂലി നല്‍കാന്‍ തയ്യാറായിട്ടില്ല. കൂടാതെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തിയ എസ്‌ഐആര്‍ (പ്രത്യേക തീവ്ര പുതുക്കല്‍) പ്രവര്‍ത്തനത്തില്‍ ബിഎല്‍ഒ മാര്‍ക്ക് നല്‍കാനുള്ള 6000 രൂപയില്‍ 2000 രൂപാ മാത്രമാണ് നല്‍കിയത്. ബാക്കി 4000 രൂപ ലഭിക്കാനുണ്ട്.
ബിഎല്‍ഒമാര്‍ക്ക് വര്‍ഷത്തില്‍ ലഭിക്കേണ്ട 12,000 രൂപയും എസ്‌ഐആര്‍ പ്രവര്‍ത്തനത്തിന് ലഭിക്കേണ്ട 4000 രൂപയും കൂട്ടിയാല്‍ ഈ ഓണക്കാലത്ത് സാധാരണക്കാരായ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്ക് 16,000 രൂപാ ലഭിക്കേണ്ടതാണെന്നുംനിലവില്‍ ഈ ഓണ നാളില്‍ പോലും ഒരു രൂപാ പോലും നൽകിയിട്ടില്ലെന്നും അവര്‍ പറയുന്നു.
















