India

മിസൈല്‍ നിര്‍മാണ മേഖല സ്വകാര്യമേഖലയ്‌ക്ക്, സാങ്കേതികവിദ്യ കൈമാറും,പ്രതിരോധരംഗത്തെ കുതിപ്പിനായുളള സുപ്രധാന ചുവടുവയ്‌പ്പെന്ന് രാജ് നാഥ് സിംഗ്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: രാജ്യത്തെ മിസൈല്‍ നിര്‍മാണ മേഖല സ്വകാര്യമേഖലയ്‌ക്ക് തുറന്നുകൊടുക്കുന്നു.പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആര്‍ഡിഒ) വികസിപ്പിച്ച മിസൈലുകളുടെ സാങ്കേതികവിദ്യ കൈമാറും.പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് കൈമാറ്റത്തിന് അംഗീകാരം നല്‍കി.ആണവ വാഹക ശേഷിയുള്ള ദീര്‍ഘദൂര ഭൂഖണ്ഡാന്തര മിസൈലായ അഗ്നി, ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈല്‍ പൃഥ്വി ഉള്‍പ്പെടെ നിര്‍മിക്കാന്‍ ഇനി രാജ്യത്തെ സ്വകാര്യകമ്പനികള്‍ വരും.

പ്രതിരോധ ഉല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാനുള്ള നീക്കമാണിതെന്ന് മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു.എന്നാല്‍ റഷ്യയുമായി ചേര്‍ന്ന് വികസിപ്പിച്ച ബ്രഹ്മോസ് മിസൈലിന് ഈ തീരുമാനം നിലവില്‍ ബാധകമല്ല. യോഗ്യതയും അനുമതിയുമുള്ള നിയമപരമായ മാനദണ്ഡങ്ങള്‍ പാലിക്കുന്ന സ്ഥാപനങ്ങള്‍ക്ക് സാങ്കേതിക വിദ്യ കൈമാറും. മിസൈല്‍ സംവിധാനങ്ങളുടെ വികസനത്തില്‍ നിന്ന് വ്യാവസായിക ഉല്‍പാദനത്തിലേക്കുള്ള മാറ്റം വേഗത്തിലാക്കുകയാണ് ലക്ഷ്യം.

ആത്മനിര്‍ഭര്‍ ഭാരത് എന്ന കാഴ്ചപ്പാടിലൂന്നി പ്രതിരോധരംഗത്തെ കുതിപ്പിനായുളള സുപ്രധാന ചുവടുവയ്‌പ്പാണ് ഇതെന്ന് മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു.

 

Recent Posts