കൊച്ചി : 2025 മേയിൽ നടന്ന ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യൻ വ്യോമസേന തകർത്ത ജെയ്‌ഷെ മുഹമ്മദിന്റെ ആസ്ഥാന മന്ദിരം പാകിസ്ഥാൻ പുനർനിർമ്മിച്ച് നൽകിയിരുന്നു. പാക് സർക്കാർ തവണകളായി 25 കോടി രൂപയാണ് ഇതിനായി നൽകിയത് .
ആസ്ഥാന മന്ദിരത്തിന്റെ പാല് കാച്ചലിന് ഇന്ത്യയുടെ പ്രതിപക്ഷ നേതാവിനെ കൂടി വിളിക്കണമെന്ന് അഭ്യർത്ഥിച്ച് രംഗത്തെത്തിയിരിക്കുകയാണിപ്പോൾ ബിജെപി നേതാവ് യുവരാജ് ഗോകുൽ. ‘ ഓപ്പറേഷൻ സിന്ദൂർ സമയത്ത് പാകിസ്ഥാനും അരുമയാന തീവ്രവാദികള്‍ക്കും ഒന്നും സംഭവിച്ചിട്ടില്ലാന്ന് നെഞ്ചത്തടിച്ച് കരഞ്ഞോണ്ട് ഓട്ടമായിരുന്നു പാവം….പുനര്‍നിര്‍മ്മിച്ചത് കണ്ടെങ്കിലും ഒരു തൃപ്തിയൊക്കെ വരട്ടെ‘ എന്നാണ് യുവരാജ് പറയുന്നത്.
ഓപ്പറേഷൻ സിന്ദൂർ സമയത്ത് പാകിസ്ഥാനിലെ ഭീകരത്താവളങ്ങൾ ഇന്ത്യൻ ആർമി തകർത്തുവെന്നത് അംഗീകരിക്കാൻ രാഹുൽ തയ്യാറായിരുന്നില്ല. ഇതിനെ പരിഹസിച്ചാണ് യുവരാജിന്റെ കുറിപ്പ്.
















