Kerala

ശബരിമല സ്വര്‍ണക്കൊള്ള; ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എ അജികുമാറിന് ജാമ്യം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതിയായ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എ അജികുമാറിന് ജാമ്യം.എന്നാല്‍, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിന്റെ ജാമ്യാപേക്ഷ കോടതി തള്ളി.ആരോഗ്യാസ്ഥിതി കണക്കിലെടുത്താണ് അജികുമാറിന് കൊല്ലം വിജിലന്‍സ് കോടതി ജാമ്യം അനുവദിച്ചത്.കഴിഞ്ഞ മാസം 23നാണ് അജികുമാറിനെയും പ്രശാന്തിനെയും അറസ്റ്റ് ചെയ്തത്.

2019ലെ സ്വര്‍ണക്കൊള്ള മറച്ചുവയ്‌ക്കാനാണ് 2025ല്‍ പി എസ് പ്രശാന്ത് പ്രസിഡന്റായ ബോര്‍ഡ് ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സിലേക്ക് പാളികള്‍ കൊടുത്തു വിട്ടതെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഹൈക്കോടതിയെ അറിയിക്കാതെയാണ് സ്വര്‍ണം പൂശാനായി വീണ്ടും പാളികള്‍ കൈമാറിയത്.

എന്നാല്‍ കോടതിയുടെ മുന്‍കൂര്‍ അനുമതി തേടാത്തത് സാങ്കേതിക പിഴവെന്നാണ് പി എസ് പ്രശാന്തിന്റെ വിശദീകരണം.എന്നാല്‍ പ്രതികളുടെ വാദങ്ങള്‍ പ്രത്യേക അന്വേഷണ സംഘം തള്ളി.

Recent Posts