India

മുംബൈ ഭീകരാക്രമണം: പ്രതികളായ പാക് തീവ്രവാദികളെ അസാന്നിധ്യത്തില്‍ വിചാരണ ചെയ്യണമെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

മുംബൈ: 2008 ലെ മുംബൈ ഭീകരാക്രമണത്തിന് പിന്നിലെ ആറ് പാകിസ്ഥാന്‍ സൂത്രധാരരെ അവരുടെ അസാന്നിധ്യത്തില്‍ വിചാരണ ചെയ്യണമെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍ മുംബൈ കോടതിയോട് ആവശ്യപ്പെട്ടു.
രാജ്യം വിട്ട പ്രതികള്‍ക്ക് ഇന്റര്‍പോള്‍ വഴി നോട്ടീസ് അയയ്‌ക്കാന്‍ നിര്‍ദേശിച്ച അഡീഷണല്‍ സെഷന്‍സ് കോടതി, തുടര്‍നടപടികള്‍ സെപ്തംബര്‍ 17 ലേക്ക് മാറ്റി. ഇന്റര്‍പോള്‍ വഴി ഉത്തരവ് നടപ്പിലാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന ആഗസ്റ്റ് 3 ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അംഗീകരിച്ചതായി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു. 166 പേരുടെ മരണത്തിന് ഇടയാക്കിയ ഭീകരാക്രമണത്തില്‍ ഈ ആറ് പേര്‍ വഹിച്ച നേരിട്ടുള്ള പങ്കിനെക്കുറിച്ച് മഹാരാഷ്‌ട്ര സര്‍ക്കാരിന്‌റെ അപേക്ഷയില്‍ വിവരിച്ചിട്ടുണ്ട്. ഇപ്പോള്‍ പാക്കിസ്ഥാനില്‍ കഴിയുകയാണ് പ്രതികള്‍.
ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയുടെ 356-ാം വകുപ്പു പ്രകാരം പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിക്കപ്പെട്ടവര്‍ക്കെതിരെ വിചാരണ തുടരാന്‍ കോടതികള്‍ക്ക് അധികാരമുണ്ട്.
നീതി ഉറപ്പാക്കാന്‍, കോടതി നിയമിക്കുന്ന അഭിഭാഷകര്‍ ഒളിവിലുള്ള പ്രതികള്‍ക്കു വേണ്ടി ഹാജരാകും. പ്രതികളുടെ അസാന്നിദ്ധ്യത്തിലും വിചാരണയുടെ എല്ലാ ഘട്ടങ്ങളിലും സ്റ്റാന്‍ഡേര്‍ഡ് ട്രയല്‍ പ്രോട്ടോക്കോള്‍ പാലിക്കുകയും ചെയ്യും.

 

 

Recent Posts