India

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

മലയാളി ജേണലിസ്റ്റായി രവിനായരുടെ കേരളത്തിലെയും ഗുജറാത്തിലെയും വീടുകളില്‍ പൊലീസ് റെയ്ഡ് നടക്കുന്നതിനെതിരെ കേരളത്തിലെ‍ സോഷ്യല്‍ മീഡിയ പേജുകളില്‍ തെറ്റിദ്ധാരണ ജനിപ്പിക്കുന്ന പോസ്റ്റുകള്‍ നിറയുകയാണ്.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: മലയാളി ജേണലിസ്റ്റായി രവിനായരുടെ കേരളത്തിലെയും ഗുജറാത്തിലെയും വീടുകളില്‍ പൊലീസ് റെയ്ഡ് നടക്കുന്നതിനെതിരെ കേരളത്തിലെ‍ സോഷ്യല്‍ മീഡിയ പേജുകളില്‍ തെറ്റിദ്ധാരണ ജനിപ്പിക്കുന്ന പോസ്റ്റുകള്‍ നിറയുകയാണ്. പൊലീസ് അനാവശ്യമായി രവി നായര്‍ എന്ന ജേണലിസ്റ്റിനെ പീഢിപ്പിക്കുന്നു എന്ന രീതിയിലാണ് ഈ പോസ്റ്റുകള്‍. വാസ്തവത്തില്‍ രവി നായരെ എന്തിനാണ് പൊലീസ് അറസ്റ്റ് ചെയ്തത്?”മോദി സർക്കാർ LIC-യെ കൊണ്ട് അദാനിക്ക് 32,000 കോടി കൊടുപ്പിച്ചു” എന്ന വ്യാജവാര്‍ത്ത വാഷിംഗ്ടൺ പോസ്റ്റില്‍ എഴുതിയതിനാണ് മലയാളി ജേണലിസ്റ്റ് രവി നായരെ അറസ്റ്റ് ചെയ്തത്.

കള്ള വാർത്ത രവി നായര്‍ ചമച്ചത് വ്യാജ രേഖകൾ വെച്ചാണ്. അതിന്റെ പേരിലാണ് വഞ്ചന, വ്യാജരേഖ ചമയ്‌ക്കൽ വകുപ്പുകളിൽ കേസെടുത്തത്. അഹമ്മദാബാദ് കോടതിയുടെ വാറണ്ടുമായി എത്തിയ പോലീസ് 4 മണിക്കൂറോളമാണ് പരിശോധന നടത്തിയത്. രവി നായര്‍, മകന്‍, സഹപ്രവര്‍ത്തക എന്നിവരുടെ ഫോണുകൾ, പെൻഡ്രൈവുകൾ, ലാപ്ടോ പ്പുകൾ പിടിച്ചെടുത്തു.

ഈ കേസില്‍ ഗുജറാത്ത് ഹൈക്കോടതി രവി നായര്‍ക്കെതിരെ അദാനി ഗ്രൂപ്പ് നല്കിയ കേസ് റദ്ദാക്കാന്‍ വിസമ്മതിച്ചിരുന്നു. ഇതിന്റെ പേരില്‍ കോടതിക്കെതിരെ ദ ന്യൂസ് മിനിറ്റ് എന്ന മോദി വിരുദ്ധ മാധ്യമം ഉള്‍പ്പെടെ ശക്തമായി ആഞ്ഞടിച്ചിരുന്നു. ന്യൂസ് മിനിറ്റിനെ ഓര്‍മ്മയില്ലേ? കര്‍ണ്ണാടകയിലെ ധര്‍മ്മസ്ഥലയിലെ മഞ്ജുനാഥ ക്ഷേത്രത്തിന്റെ ഭൂമിയില്‍ ആ ക്ഷേത്രത്തില്‍ ആരാധനയ്‌ക്കായി എത്തിയ ആയിരക്കണക്കായ സ്ത്രീകളെ ബലാത്സംഗം ചെയ്ത ശേഷം മറവുചെയ്തു എന്ന വ്യാജ വാര്‍ത്ത നിരവധി വീഡിയോകളിലൂടെ പ്രചരിപ്പിക്കാന്‍ ശ്രമിച്ച യൂട്യൂബ് ചാനല്‍ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ മീഡിയ കമ്പനി ആണ് ദ ന്യൂസ് മിനിറ്റ്.

Recent Posts