
ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി എം കരുണാനിധിയെ ആദരസൂചകമായ വിശേഷണങ്ങളില്ലാതെ പേരെടുത്ത് പരാമർശിച്ച സംഭവത്തില്‍ മാപ്പുപറഞ്ഞു മുഖ്യമന്ത്രി ജോസഫ് വിജയ്. വനംമന്ത്രി ആർവി രഞ്ജിത്ത് കുമാറിന്റെ പരാമർശമാണ് നിയമസഭയിൽ പ്രതിഷേധത്തിന് കാരണമായത്. സംവത്തില്‍ ഡിഎംകെ രംഗത്തെത്തിയതോടെയാണ് വിജയ് ഇടപെട്ട് മാപ്പുപറഞ്ഞത്.
ആരോഗ്യം, റവന്യൂ വകുപ്പുകളുടെ ധനാഭ്യർഥന ചർച്ചയ്‌ക്കിടെയാണ് മന്ത്രി കരുണാനിധിയെ ‘കലൈഞ്ജർ’ എന്ന പതിവ് ആദരവിശേഷണമില്ലാതെ പരാമർശിച്ചത്. ഇതോടെ ഡിഎംകെ അംഗങ്ങൾ പ്രതിഷേധവുമായി എഴുന്നേറ്റു. മുൻകാല തിരഞ്ഞെടുപ്പ് രീതികളെ വിമർശിക്കുന്നതിനിടെയായിരുന്നു മന്ത്രിയുടെ പരാമർശം. മുൻ തിരഞ്ഞെടുപ്പുകളിൽ കാഞ്ചീപുരം മണ്ഡലത്തിൽ ഒരു വോട്ടിന് 1,500 രൂപ വരെ നൽകിയിരുന്നുവെന്നും മന്ത്രി ആരോപിച്ചു. പ്രതിഷേധം ശക്തമായതോടെ മുഖ്യമന്ത്രി ഇടപെട്ട് പരാമർശം അനുചിതമായിരുന്നെന്ന് സമ്മതിക്കുകയും മന്ത്രിക്കുവേണ്ടി സഭയിൽ ക്ഷമാപണം നടത്തുകയും ചെയ്തു. “അദ്ദേഹത്തിനുവേണ്ടി ഞാൻ മാപ്പുപറയുന്നു” എന്ന് മുഖ്യമന്ത്രി വിജയ് വ്യക്തമാക്കി.