
ചിറ്റോർഗഡ്: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജസ്ഥാനിലെ ചിറ്റോർഗഡിൽ വിവിധ വികസന പ്രവർത്തനങ്ങൾക്ക് തറക്കല്ലിടുകയും ഉദ്ഘാടനം ചെയ്യുകയും ചെയ്തു. നിംബഹേരയിൽ 21 അടി ഉയരമുള്ള അടൽ പ്രതിമയുടെ ഉദ്ഘാടനവും 5959 കോടി രൂപയുടെ വികസന പദ്ധതികളും ഇതിൽ ഉൾപ്പെടുന്നു. അതേ സമയം തന്നെ ഇതേ അവസരത്തിൽ വന്ദേമാതരത്തെ അപമാനിച്ച കോൺഗ്രസ് നേൃത്വത്തെ അദ്ദേഹം രൂക്ഷമായി വിമർശിക്കാനും മറന്നില്ല.
ഓഗസ്റ്റ് 15 ന് നാമെല്ലാവരും 80-ാം സ്വാതന്ത്ര്യദിനത്തിന് സാക്ഷ്യം വഹിച്ചതായി അമിത് ഷാ പറഞ്ഞു. എല്ലാ തവണത്തേയും പോലെ ഒരു മഹത്തായ പരിപാടി സംഘടിപ്പിച്ചു. എന്നാൽ ഇത്തവണ ഒരു മാറ്റമുണ്ടായി, എന്നെപ്പോലുള്ള കോടിക്കണക്കിന് ആളുകൾക്ക് ഈ മാറ്റം ഒരു വലിയ മാറ്റമായിരുന്നു. അത് മറ്റൊന്നുമല്ല സ്വാതന്ത്ര്യത്തിന്റെ 80 വർഷത്തിനുശേഷം, ചെങ്കോട്ടയുടെ കൊത്തളങ്ങളിൽ വന്ദേമാതരം ആലപിക്കപ്പെട്ടുവെന്നതായിരുന്നെന്ന് അതെന്ന് അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് വന്ദേമാതരം മറന്നുപോയി
“ഞാൻ ഭാരതമാതാവിനെ വന്ദിക്കുന്നു. എന്നാൽ വോട്ട് ബാങ്ക് രാഷ്‌ട്രീയം പിന്തുടരുന്നതിനായി കോൺഗ്രസ് വന്ദേമാതരം മറന്നുപോയി. സ്വാതന്ത്ര്യദിനത്തിൽ കോൺഗ്രസ് വന്ദേമാതരത്തെ അപമാനിച്ചു” – അമിത് ഷാ പറഞ്ഞു.
കോൺഗ്രസ് പൊതുജനങ്ങളോട് മാപ്പ് പറയണം: ഷാ
ചെങ്കോട്ടയുടെ കൊത്തളത്തിൽ നിന്ന് മോദി വന്ദേമാതരം ആദരിച്ചു, പക്ഷേ കോൺഗ്രസ് ദേശീയഗാനത്തെ അനാദരിച്ചു എന്ന് അമിത് ഷാ പറഞ്ഞു. കോൺഗ്രസ് പാർട്ടി ആസ്ഥാനത്ത് വന്ദേമാതരം ആലപിച്ചു. എന്നാൽ ഗാനം ആലപിക്കുമ്പോൾ, കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി കോൺഗ്രസ് പ്രസിഡന്റ് ഖാർഗെയോട് അത് നിർത്താൻ ആവശ്യപ്പെട്ടു. നാമെല്ലാവരും ടിവിയിൽ കണ്ടു. 80 വർഷങ്ങൾക്ക് ശേഷം ബങ്കിം ബാബുവിന്റെ ഈ അനശ്വര മന്ത്രം വീണ്ടും ആദരവ് നേടുന്നു. കോൺഗ്രസിന് അത് ഇഷ്ടമല്ലെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ “സോണിയ ജി, 1.4 ബില്യൺ ജനങ്ങൾ നിങ്ങളെ നിരീക്ഷിക്കുന്നുണ്ട്. ഈ രാജ്യത്തെ ജനങ്ങൾ ഒരിക്കലും നിങ്ങളുടെ ഈ പാപത്തിന് മാപ്പ് നൽകില്ല. വന്ദേമാതരം ആലാപനം അപൂർണ്ണമായി ഉപേക്ഷിക്കുമെന്ന് ഒരാൾക്ക് എങ്ങനെ സ്വപ്നം കാണാൻ പോലും കഴിയും. ബങ്കിം ബാബുവിന്റെ അമർത്യ ആത്മാവിനോടും ഈ രാജ്യത്തെ ജനങ്ങളോടും കോൺഗ്രസുകാർ കൂപ്പുകൈകളോടെ ക്ഷമാപണം നടത്തണം,” – ഷാ പറഞ്ഞു.
കോൺഗ്രസ് പാർട്ടി ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിന പരിപാടിയിൽ ദേശീയ ഗാനമായ വന്ദേമാതരം ആലപിക്കുന്നതിനിടെ ഉന്നത നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ എന്നിവർ കടുത്ത അനാദരവ് കാണിച്ചത്. പരിപാടിയിൽ വന്ദേമാതരം മുഴുവനായി ആലപിക്കുന്നതിനെ സോണിയ ഗാന്ധി എതിർത്തുവെന്ന് നിരവധി ബിജെപി നേതാക്കളും ആരോപിച്ചു. എന്നിരുന്നാലും ദേശീയ ഗാനത്തിന്റെ പൂർണരൂപം ആലപിക്കുന്നത് തടയാൻ ആരും ശ്രമിച്ചിട്ടില്ലെന്ന് പറഞ്ഞുകൊണ്ട് പ്രതിപക്ഷ കോൺഗ്രസ് പാർട്ടി ഈ ആരോപണം നിഷേധിക്കുകയാണുണ്ടായത്.