
തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)
ചെന്നൈ:: തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യ മദ്രാസ് സര്‍വ്വകലാശാലയില്‍ പ്രൊപസറായ ജയന്തി എന്നിവര്‍ കുടുംബസ്വത്തില്‍ നിന്നും കിട്ടിയ വിഹിതമാണ് ഇഷ്ടദാനമായി നല്‍കിയത്. 2400 ചതുരശ്രയടി കെട്ടിടത്തിന്റെ 700 ചതുരശ്രയടി സ്ഥലമാണ് സിപിഎമ്മിന് നല്‍കിയത്.
ഇതോടെ വലിയ ട്രോളുകളാണ് കേരളത്തില്‍ സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. “മാസപ്പടി വാങ്ങാൻ വഴിയില്ലാതെ തമിഴ്നാട് നേതാക്കൾക്ക് ഇതൊരു സഹായമാകും.!”- എന്നാണ് വിജയ് എന്നയാള്‍ കുറിച്ചത്. “പാർട്ടിയാപ്പീസ് പോലും പൂട്ടിപോയ ഈ പാർട്ടിക്ക് കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും പൊട്ടിയ ബക്കറ്റും വാരിയിടാൻ ഒരു റൂം ആയി”- എന്ന് റോയ് മാത്യു പ്രതികരിച്ചു.
“പാവങ്ങളുടെ പാർട്ടിക്ക് 3 കോടി” എന്നാണ് മലബാരി എന്ന അക്കൗണ്ടുകാരന്റെ പരിഹാസം. “ഏതോ ഉടായിപ്പ് കേസ് ആണ്..അല്ലെങ്കിൽ മരപ്പൊട്ടൻ”- എന്നാണ് രാജു എം.കെയുടെ പ്രതികരണം. “ഈ കാലത്തും ഇത്രയും ലോകവിവരം ഇല്ലാത്ത മനുഷ്യരോ? ലോകത്തെ പോട്ടെ തൊട്ടടുത്ത് നടക്കുന്നത് വായിച്ചും കണ്ടും അറിഞ്ഞിരുന്നു എങ്കിൽ ആ പാവങ്ങൾക്ക് ഈ മണ്ടത്തരം പറ്റില്ലായിരുന്നു.” എന്ന് കുറിച്ചത് ജികെകെ എന്നയാള്‍.
“ഈ വാർ?ത്ത വായിച്ച് കേ?ര?ളത്തിലെ ചില കമ്യൂണിസ്റ്റ് നേതാക്കൾ ചിരിച്ച് കുടൽ ഉളുക്കി ചികിത്സയിലായതായി റിപ്പോര്‍ട്ടുണ്ട്.. പാർട്ടിയിൽ നിന്ന് കോടികൾ അമുക്കിയതല്ലാതെ കൊടുത്ത വിവരം ആദ്യമായി കേട്ടതുകൊണ്ടാണ് ചിരി അടക്കാനാകാഞ്ഞത് എന്ന് പറയുന്നു.”- ക്രിസ്റ്റോ ചിറമുഖത്താണ് ഇങ്ങിനെ കുറിച്ചത്. “ഇവർ കേരളത്തിലെ കാര്യങ്ങൾ അറിഞ്ഞിട്ടുണ്ടാവില്ല” എന്ന് സൈഫുദ്ദീന്‍ കുറിക്കുന്നു.