ചേര്‍പ്പ്: ഓണാഘോഷം ലക്ഷ്യമിട്ട് വ്യാജമദ്യം നിര്‍മ്മിച്ച് വിതരണം ചെയ്യാന്‍ ശ്രമിച്ച ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവ് എക്സൈസ് പിടിയില്‍. ചാലക്കുടി നന്തിപ്പുലം ആറ്റപ്പിള്ളി സ്വദേശി കുന്നത്തുപറമ്പില്‍ ജിതിന്‍ (27) ആണ് അറസ്റ്റിലായത്.
സ്‌കൂട്ടറില്‍ 18 ലിറ്റര്‍ വ്യാജമദ്യവുമായി വില്‍പ്പനയ്‌ക്കെത്തുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. തുടര്‍ന്നുള്ള റെയ്ഡില്‍ വരന്തരപ്പള്ളിയിലെ വാടകവീട്ടില്‍ നിന്ന് 231.5 ലിറ്റര്‍ വ്യാജമദ്യവും 88 ലിറ്റര്‍ സ്പിരിറ്റും ഉള്‍പ്പെടെ നിര്‍മ്മാണ ഉപകരണങ്ങളും ബോട്ടിലിങ് സാമഗ്രികളും പിടിച്ചെടുത്തു. ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായുള്ള പരിശോധന സംസ്ഥാന വ്യാപകമായി എക്സൈസ് നടത്തുകയാണ്.
ബിവറേജിൽ നിന്നും ലഭിക്കുന്ന മദ്യം വ്യാജമായി നിർമിച്ച് അതുപോലെയുള്ള ബോട്ടിലുകളിൽ നിർമിച്ച് വ്യാജ സ്റ്റിക്കറുകൾ പതിച്ചാണ് വിൽപ്പന നടത്തിയിരുന്നത്. ഡ്രൈ ഡേകളിലാണ് ഈ മദ്യം കൂടുതലായി വിൽക്കുന്നത്. കൂടാതെ ഓണത്തിന് വിപണിയിൽ വ്യാജമദ്യം ഒഴുക്കുക എന്ന ലക്ഷ്യമാണ് ഇതിന്റെ പിന്നിലുള്ളതെന്നുമാണ് എക്സൈസ് വിലയിരുത്തൽ.
ആകെ 231.5 ലിറ്റര്‍ വ്യാജമദ്യവും 88 ലിറ്റര്‍ സ്പിരിറ്റും പിടിച്ചെടുത്തതായി എക്സൈസ് അറിയിച്ചു
















