
കണ്ണൂർ : അർജുൻ ആയങ്കിയുമായി സി.പി.എമ്മിന് യാതൊരു ബന്ധവുമില്ലെന്ന് ഇ.പി. ജയരാജൻ. സോഷ്യൽ മീഡിയയിൽ ഇയാളെ പിന്തുണയ്ക്കുന്നവർ പാർട്ടിക്കാരാകാൻ സാധ്യതയില്ലെന്നും ജയരാജൻ കൂട്ടിച്ചേർത്തു. ‘അർജുൻ ആയങ്കിയാണോ പാർട്ടി? അവൻ പാർട്ടിയല്ല എന്ന് എല്ലാവർക്കും അറിയാവുന്നതാണ്. നാളെ നിങ്ങൾ വന്ന് ഞാനാണ് പാർട്ടി എന്ന് പറഞ്ഞാൽ എന്ത് ചെയ്യും? അങ്ങനെ കണക്കാക്കിയാൽ മതി,’ എന്ന് ജയരാജൻ വ്യക്തമാക്കി.
അർജുൻ ആയങ്കിയുടെ അറസ്റ്റ് മാധ്യമങ്ങൾ അസാമാന്യ സംഭവമായി ചിത്രീകരിക്കുകയാണ്. കേരള പൊലീസ് ശക്തമായ സേനയാണ്. ഇപ്പോൾ മാറിയോ എന്നറിയില്ലെന്നും മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു
സോഷ്യൽ മീഡിയയിലെ സ്വീകാര്യതയ്‌ക്ക് പിന്നിൽ കൃത്യമായ പദ്ധതികളും നെറ്റ്‌വർക്കുകളുമുണ്ട്. ലൈക്കുകൾക്കും ലക്ഷക്കണക്കിന് കണക്കുകൾക്കും പിന്നിൽ പ്ലാൻ വർക്ക് നടക്കുന്നുണ്ട്. എന്നാൽ അതൊന്നും യഥാർത്ഥ പിന്തുണയല്ലെന്നും അദ്ദേഹം പറഞ്ഞു.