India

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

ജാര്‍ഖണ്ഡില്‍ ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ച, കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ പിഎസ് സി ക്രമക്കേടിനെതിരെ കഴിഞ്ഞ രണ്ടാഴ്ചയായി നടക്കുന്ന സമരത്തിലേക്ക് 15ാം ദിവസം മാത്രം കടന്നുവന്ന ഓള്‍ ഇന്ത്യ സ്റ്റുഡന്‍സ് അസോസിയേഷന്‍റെ (എഐഎസ്ഒ) നേഹ ബോറയ്ക്കെതിരെ വന്‍ പ്രതിഷേധം.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: ജാര്‍ഖണ്ഡില്‍ ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ച, കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ പിഎസ് സി ക്രമക്കേടിനെതിരെ കഴിഞ്ഞ രണ്ടാഴ്ചയായി നടക്കുന്ന സമരത്തിലേക്ക് 15ാം ദിവസം മാത്രം കടന്നുവന്ന ഓള്‍ ഇന്ത്യ സ്റ്റുഡന്‍സ് അസോസിയേഷന്റെ (എഐഎസ്ഒ) നേഹ ബോറയ്‌ക്കെതിരെ വന്‍ പ്രതിഷേധം. ഒരു വിദ്യാര്‍ത്ഥി അവരുടെ ദേഹത്തേക്ക് മഷി കുടയുകയും ചെയ്തു.

ഇത്രയും ദിവസമായി നടത്തുന്ന സമരത്തില്‍ പങ്കെടുക്കാതിരുന്ന നേഹ ബോറ കടന്നുവന്നതില്‍ കടുത്ത പ്രതിഷേധമായിരുന്നു ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥികള്‍ നടത്തിയത്. ഇവിടെ രാഷ്‌ട്രീയ വേണ്ടെന്നും നിങ്ങള്‍ എന്തിന് കടന്നുവന്നു എന്നായിരുന്നു നേറാ ബോറയോടുള്ള ചോദ്യം. പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ പിടിച്ചുനില‍്ക്കാന്‍ നേഹ ബോറ ശ്രമിച്ചെങ്കിലും പിന്നീട് അവര്‍ക്ക് പിന്‍മാറേണ്ടിവന്നു. കോണ്‍ഗ്രസിന് കൂടി എതിരായ സമരമായതിനാല്‍ സിജെപിയോ യൂട്യുബ് ചാനലുകാരോ സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സേഴ്സോ ഈ സമരത്തില്‍ പങ്കെടുക്കുന്നില്ല.

ദല്‍ഹിയില്‍ മോദി സര്‍ക്കാരിനെതിരായ നീറ്റ് പരീക്ഷാക്രമക്കേടിന് എതിരെ സമരം ചെയ്യാന്‍ മാത്രമേ സിജെപിക്കും സോഷ്യല്‍ മീഡിയഇന്‍ഫ്ലുവന്‍സേഴ്സിനും താല‍്പര്യമുള്ളൂ. ഇവരുടെ ആത്യന്തിക ലക്ഷ്യം മോദി സര്‍ക്കാരിനെ അട്ടിമറിക്കുകയാണെന്നും ഇതിന് പിന്നില്‍ അമേരിക്കയില്‍ നിന്നുള്ള ധനസഹായം വാങ്ങുന്ന ഇന്ത്യയിലെ എന്‍ജിഒകളും പ്രതിപക്ഷപാര്ട്ടികളും കൈകോര്‍ക്കുകയായിരുന്നു.

നേഹ ബോറയുടെ നേതൃത്വത്തില്‍ മറ്റ് ഇടത് വിദ്യാര്‍ത്ഥി സംഘടനകളുമായി ചേര്‍ന്ന് മറ്റൊരു സമരപ്പന്തല്‍ റാഞ്ചിയില്‍ ഒരുക്കിയിരിക്കുകയാണ്. ബിജെപി വിരുദ്ധ സര്‍ക്കാരാണ് ജാര്‍ഖണ്ഡ് ഭരിക്കുന്നത് എന്നതിനാല്‍ ഈ സമരം പൊളിക്കുകയാണ് ലക്ഷ്യമെന്ന് കരുതുന്നു. ദേവേന്ദ്ര നാഥ് മഹ്തോയുടെ നേതൃത്വത്തിലാണ് ഇവിടെ കഴിഞ്ഞ 14 ദിവസമായി സമരം നടന്നുവരുന്നത്.

ജെഎന്‍യുവില്‍ ഉള്ള സംഘടനയായ എഐഎസ് എ നേതാവായ നേഹ ബോറ ദല്‍ഹിയിലെ ജന്തര്‍ മന്തര്‍ സമരത്തില്‍ പങ്കെടുത്തിരുന്നു. ഇപ്പോള്‍ ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തിലേക്ക് 14 ദിവസത്തിന് ശേഷം മാത്രം ഇവര്‍ കടന്ന് വന്നതില്‍ സംശയമുണ്ട്. സമരത്തിന്റെ നേതൃത്വം പിടിച്ചെടുത്ത് ജാര്‍ഖണ്ഡ് സര്‍ക്കാരുമായി ഒത്തുതീര്‍പ്പുണ്ടാക്കാനാണ് ഇവരുടെ ശ്രമം എന്ന് കരുതപ്പെടുന്നു. കാരണം ജാര്‍ഖണ്ഡ് ഭരിക്കുന്ന ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയും കോണ്‍ഗ്രസും ചേര്‍ന്നാണ്.

Recent Posts