Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാകിസ്ഥാന്റെ എഫ് 16 വിമാനങ്ങളില്‍ ഘടിപ്പിക്കാന്‍ തുര്‍ക്കി ഗസാപ് ബോംബുകള്‍ നല്‍കുന്നു; ഈ ഭീഷണിക്കുമുന്‍പില്‍ ഇന്ത്യ ഭയപ്പെടേണ്ടതുണ്ടോ?

ആയുധസന്തുലിതാവസ്ഥയില്‍ ഇന്ത്യയ്‌ക്കെതിരെ മേല്‍ക്കൈ നേടാന്‍ പാകിസ്ഥാന്റെ എഫ് 16 വിമാനങ്ങളില്‍ ഘടിപ്പിക്കാന്‍ തുര്‍ക്ക് ഗസാപ് ബോംബുകള്‍ നല്‍കുമന്ന് വാര്‍ത്ത പുറത്തുവരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2026, 08:52 pm IST
inIndia, Defence
തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (വലത്ത്) പാകിസ്ഥാന്‍റെ കൈവശമുള്ള എഫ് 16 യുദ്ധവിമാനം (ഇടത്ത് മുകളില്‍) ഗസാപ് ബോംബ് (ഇടത്ത് താഴെ)

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (വലത്ത്) പാകിസ്ഥാന്‍റെ കൈവശമുള്ള എഫ് 16 യുദ്ധവിമാനം (ഇടത്ത് മുകളില്‍) ഗസാപ് ബോംബ് (ഇടത്ത് താഴെ)

ന്യൂദല്‍ഹി: ആയുധസന്തുലിതാവസ്ഥയില്‍ ഇന്ത്യയ്‌ക്കെതിരെ മേല്‍ക്കൈ നേടാന്‍ പാകിസ്ഥാന്റെ എഫ് 16 വിമാനങ്ങളില്‍ ഘടിപ്പിക്കാന്‍ തുര്‍ക്ക് ഗസാപ് ബോംബുകള്‍ നല്‍കുമന്ന് വാര്‍ത്ത പുറത്തുവരുന്നു. 2000 പൗണ്ട് വരെ ഭാരമുള്ള ഗസാപ് എന്ന തെര്‍മോബാറിക് ബോംബുകള്‍ അതിഭീകരസ്ഫോടനമുണ്ടാക്കാന്‍ ശേഷിയുള്ള ബോംബുകളാണ്.

ചൂടും മര്‍ദ്ദവുമാണ് തെര്‍മോബാറിക് ബോംബുകളുടെ സ്ഫോടനത്തിന് അടിത്തറ നല‍്കുന്നത്. സാധാരണ ബോംബുകളില്‍ ഉപയോഗിക്കുക സ്ഫോടക വസ്തുക്കളായ ടിഎന്‍ടിയോ ആര്‍ഡിഎക്സോ ആണ്. പക്ഷെ തെര്‍മോബാറിക് ബോംബായ ഗസാപില്‍ ഉപയോഗിക്കുന്നത് നൂറ് ശതമാനവും ഇന്ധനമാണ്. തെര്‍മോബാറിക് ബോംബില്‍ സ്ഫോടനം രണ്ട് ഘട്ടങ്ങളിലായാണ് നടക്കുക.ആദ്യ ഘട്ടത്തില്‍ അന്തരീക്ഷത്തില്‍ നിന്നുള്ള വായു വലിച്ചെടുത്ത് ആ ഓക്സിജന്റെ ബലത്തില്‍ ഉള്ളിലെ ഇന്ധനം കത്തും. ഇതിലുടെ ബോംബിനുള്ളിലെ ഇന്ധന മിശ്രിതവും അലൂമിനിയം, മഗ്നീഷ്യം തുടങ്ങിയ ലോഹങ്ങളുടെ സൂക്ഷ്മ കണികകളും ശക്തിയോടെ പുറന്തള്ളപ്പെടും. ഇത് ഒരു വലിയ മേഘമായി രൂപപ്പെടും. ഈ മേഘം അതി ശക്തമായി തുറസ്സായ സ്ഥലങ്ങളിലും കെട്ടിടങ്ങളിലും എല്ലാ പഴുതുകളിലും നിറയും. ഇതിനിടയില്‍ ഈ മേഘത്തിനുള്ളില്‍ രണ്ടാമത്തെ സ്ഫോടനം നടക്കും. ഇന്ധനം പൂര്‍ണ്ണമായും കത്തും. ഇതില്‍ പുറന്തള്ളപ്പെടുന്നത് 3000 ഡിഗ്രി സെല്‍ഷ്യസ് വരെയുള്ള ചൂടാണ്. ഇതിനിടയില്‍ ഈ കടുത്ത ചൂടില്‍ ഇവിടുത്തെ മര്‍ദ്ദം കുറയുന്നതോടോ പുറത്ത് ിന്നുള്ള വായു അതിശക്തമായി ഈ കത്തിയ പ്രദേശത്തേക്ക് ഒഴുകിയെത്തും. ഈ ശക്തിയില്‍ മനുഷ്യന്റെ ആന്തരാവയവങ്ങളും ശ്വാസകോശങ്ങളും തകരും. അങ്ങിനെയാണ് മരണം സംഭവിക്കുക. ശക്തമായ ചൂടും കെട്ടിടങ്ങളെ വരെ ഭസ്മമാക്കും.

ഇത്രയ്‌ക്കും അപകടകാരിയാണ് ഗസാപ് ബോംബുകള്‍. പക്ഷെ തുര്‍ക്കിയും പാകിസ്ഥാനും കരുതുന്നതുപോലെ ഈ ആശയം നടപ്പാകുമോ? വിദേശത്ത് നിര്‍മ്മിച്ച ഒരു മിസൈലോ ബോംബോ അമേരിക്കയുടെ യുദ്ധവിമാനമായ എഫ് 16ല്‍ ഘടിപ്പിക്കണമെങ്കില്‍ വലിയ ബുദ്ധിമുട്ടാണ്. കാരണം എഫ് 16 യുദ്ധവിമാനത്തില്‍ ഉള്ള അമേരിക്കയുടെ സോഫ്റ്റ് വെയര്‍ കോഡ് മാറ്റാന്‍ മറ്റൊരു രാജ്യത്തെയും അമേരിക്ക അനുവദിക്കില്ല. പുറത്തെ ഒരു മിസൈലോ ബോംബോ എഫ് 16 യുദ്ധവിമാനത്തില്‍ ഘടിപ്പിക്കണമെങ്കില്‍ സോഫ്റ്റ് വെയര്‍ കോഡില്‍ തിരുത്തല്‍ വരുത്തണം. ഇത് അസാധ്യമാണെന്ന് വിദഗ്ധര്‍ പറയുന്നു. അതിനാല്‍ തുര്‍ക്കിയുടെയും പാകിസ്ഥാന്റെയും ഈ പദ്ധതി കടലാസില്‍ മാത്രമുള്ള ഒന്നാണെന്നും ഇന്ത്യയെ ഭയപ്പെടുത്തുക എന്ന ലക്ഷ്യം മാത്രമാണ് ഇതിന് പിന്നിലെന്നും വിലയിരുത്തപ്പെടുന്നു.

ഇനി അമേരിക്കയുടെ പ്രത്യേക അനുവാദം വാങ്ങി ഈ ബോംബ് ഘടിപ്പിച്ചു എന്ന് തന്നെ കരുതുക. ഗസാപ് ബോംബിന്റെ ഭാരം 2000 ടണ്‍ ആണെന്ന് നേരത്തെ പറഞ്ഞല്ലോ. ഇത്രയും ഭാരമുള്ള ബോംബ് എഫ് 16 വിമാനത്തില്‍ ഘടിപ്പിക്കാനാവില്ല. അങ്ങിനെ വന്നാല്‍ എഫ് 16ന്റെ വേഗതയില്‍ കാര്യമായ കുറവുണ്ടാകും. അങ്ങിനെ വന്നാല്‍ ഈ വിമാനത്തെ ഇന്ത്യയുടെ അതിര്‍ത്തിയിലെ ശക്തമായ വ്യോമപ്രതിരോധസംവിധാനമായ എസ് 400 എന്ന സുദര്‍ശന ചക്ര അതിവേഗം കണ്ടെത്തും. ഇതിനെതിരെ എസ് 400 ല്‍ നിന്നും 400 കിലോമീറ്റര്‍ വരെ ദൂരപരിധിയുള്ള മിസൈല്‍ അയയ്‌ക്കുകയും ചെയ്യും. ഈ മിസൈലിന് എളുപ്പത്തില്‍ എഫ് 16 വിമാനത്തെ നശിപ്പിക്കാന്‍ സാധിക്കും. ഇതിന് പുറമെ ഇന്ത്യയുടെ പക്കല്‍ ഇസ്രയേലുമായി സംയുക്തമായിവികസിപ്പിച്ച എംആര്‍ സാം ഉണ്ട്. ഭൂതലത്തില്‍ നിന്നു വായുവിലേക്ക് അയയ്‌ക്കുന്ന ശക്തമായ മധ്യദൂരമിസൈലാണിത്. ഈ മിസൈലുകള്‍ക്ക് 70 മുതല്‍ 100 കിലോമീറ്റര്‍ ദൂരപരിധിയുണ്ട്. ഇതിന്‍റേത് ശക്തമായ എയ് സ റഡാര്‍ ആണ്. ഇവയും എഫ് 16നെതിരെ ഉപയോഗിക്കാന്‍ സാധിക്കും.

ഇനി ഇന്ത്യന്‍ അതിര്‍ത്തി മുറിച്ചുകടക്കാന്‍ എഫ് 16 ശ്രമിച്ചാല്‍ ഫ്രാന്‍സില്‍ നിന്നുംവാങ്ങിയ റഫാല്‍ യുദ്ധവിമാനം മെറ്റിയോര്‍ മിസൈല്‍ അയച്ച് നശിപ്പിച്ചിരിക്കും. സുഖോയ് 30യില്‍ ഇന്ത്യയുടെ അസ്ത്ര മിസൈല്‍ ഉണ്ട്. ഇവയ്‌ക്കും എഫ് 16നെ നശിപ്പിക്കാന്‍ കഴിയും. ഇനി പാകിസ്ഥാന്‍ പറയുന്നതുപോലെ ഗ്ലൈഡ് കിറ്റ് ഘടിപ്പിച്ച് ഗസാപ് ബോംബിന്റെ ദൂരപരിധി കൂട്ടാന്‍ കഴിയുമെന്ന കാര്യം സംഭവിച്ചാല്‍ പോലും ഇന്ത്യയ്‌ക്ക് ഇവയെ നശിപ്പിക്കാന്‍ കഴിയും.

ഇനി മറ്റൊരു കാര്യം. ഇന്ത്യയ്‌ക്ക് പാകിസ്ഥാന് ലഭിക്കാന്‍ പോകുന്ന ഗസാപ് ബോംബുകളേക്കാള്‍ ശക്തമായ ഗസാപ് ബോംബ് ഉണ്ട്. ഡിആര്‍ഡിഒ നിര്‍മ്മിക്കുന്ന ആയിരം ടണ്‍ ഭാരമുള്ള എച്ച്ടി ബോംബ് സുഖോയ് യുദ്ധവിമാനത്തിലാണ് ഘടിപ്പിച്ചിരിക്കുന്നത്. അതുപോലെ ഗൗരവ് ഗ്ലൈഡ് ബോംബ് തദ്ദേശീയമായി ഇന്ത്യ നിര്‍മ്മിച്ചതാണ്. ഇതില്‍ തെര്‍മോബാറിക് വാര്‍ഹെഡുകള്‍ ഘടിപ്പിക്കാനാവും. അതുപോലെ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച പിനാക മള്‍ട്ടി ബാരല്‍ റോക്കറ്റ് ലോഞ്ചറുകളില്‍ ഘടിപ്പിക്കാവുന്ന തെര്‍മോബാറിക് ബോംബുകള്‍ ഇന്ത്യന്‍ കരസേനയുടെ കയ്യില്‍ ഉണ്ട്. ഇവയ്‌ക്ക് ശത്രുവിനെ ചാമ്പലാക്കാന്‍ നിമിഷമേ വേണ്ടു.

പറഞ്ഞുവരുന്നത് തുര്‍ക്കിയും പാകിസ്ഥാനും പറഞ്ഞുപരത്തുന്ന ഗസാപ് ബോംബ് എന്ന ഭീഷണി ഇന്ത്യയെസംബന്ധിച്ചിടത്തോളം ഒരു കടലാസ് പുലി മാത്രമാണ്

Tags: S400Gazap bombThermobaric bombpakistanindian armyTurkeyLatest newsF16Indian defence
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)
India

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

India

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)
Mollywood

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

India

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

മാടക്കര മുസ്ലിം പള്ളിയിൽ കയറിയ പൊലീസിനെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ്, എസ് ഐയ്‌ക്കും നാല് പൊലീസുകാര്‍ക്കും ശിക്ഷയായി സ്ഥലംമാറ്റം

72 മണിക്കൂറിനകം മറ്റൊരു മിന്നൽ പ്രളയമുണ്ടാകാം, നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന

പാകിസ്ഥാന്‍റെ ആണവകേന്ദ്രമായ കിരാന ഹില്‍സില്‍ ഇന്ത്യ നടത്തിയ സ്ഫോടനം (വലത്ത്) ഇന്ത്യയുടെ മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്)

പാകിസ്ഥാന്റെ ആണവകേന്ദ്രമായ കിരാന ഹില്‍സ് ഇന്ത്യ തകര്‍ത്തുവെന്ന് സമ്മതിച്ച് മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍…പക്ഷെ…

ലീഗ് ആവശ്യപ്പെട്ടു, മാടാക്കര ജുമാ മസ്ജിദിലെ സംഘര്‍ഷം ഒഴിവാക്കാന്‍ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

നേപ്പാളിന്റെ കണ്ണീരൊപ്പാം

ഇലവീഴാപൂഞ്ചിറയിലേക്കുള്ള യാത്രയ്‌ക്കിടെ ട്രാവലര്‍ കത്തിനശിച്ചു, യാത്രികര്‍സുരക്ഷിതര്‍

ഭർത്താവിനൊപ്പം രുദ്രാഭിഷേകത്തിൽ പങ്കെടുത്ത് അഫ്സാന ഖാൻ ; അള്ളാഹു ക്ഷമിക്കില്ല , നരകത്തിലേയ്‌ക്കുള്ള പാതയിലാണെന്ന് തീവ്ര ഇസ്ലാമിസ്റ്റുകൾ

ഖത്തറിൽ ലൈസൻസ് ഇല്ലാതെ വാഹനമോടിക്കുന്നവർക്ക് തടവ്, പിഴ എന്നീ ശിക്ഷാനടപടികൾ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്

സ്ത്രീധന പീഡന കേസുകളില്‍ വിചാരണ വേഗത്തിലാക്കാന്‍ നിര്‍ദേശങ്ങള്‍ മുന്നോട്ടു വച്ച് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.