
രാഷ്ട്രീയ നിരീക്ഷകനായ അഭിജിത് അയ്യര്‍ മിത്ര (ഇടത്ത്) പാറ്റ പാര്‍ട്ടി നേതാക്കളായ അശുതോഷ് റാങ്ക, സൗരവ് ദാസ്, അഭിജിത് ദീപ്കെ എന്നിവര്‍ (വലത്ത്)
ന്യൂദല്‍ഹി: കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ (സിജെപി) അഞ്ച് നേതാക്കളുടെ ആഴത്തിലുള്ള അവിശുദ്ധ ബന്ധം തുറന്നുകാണിച്ചുകൊണ്ട് രാഷ്ട്രീയനിരീക്ഷകനായ അഭിജിത് അയ്യര്‍ മിത്ര പങ്കുവെച്ച നിരീക്ഷണങ്ങള്‍ ചര്‍ച്ചാവിഷയമാകുന്നു. ഇതില്‍ മിക്ക നേതാക്കളുടെയും പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നത് ആംആദ്മി പാര്‍ട്ടിയാണെന്ന് വ്യക്തമാക്കുന്ന പല തെളിവുകളും പുറത്തുവന്നു കഴിഞ്ഞു. ഇനി അഭിജിത് അയ്യര്‍ മിത്ര സിജെപി നേതാക്കളായ സൗരവ് ദാസ്, അഭിജിത് ദീപ്കെ, വിജേത ദാഹിയ, അശുതോഷ് റാങ്ക, രത്ന സിംഗ് എന്നിവരെക്കുറിച്ച് പറയുന്നത് നോക്കാം.
1. സൗരവ് ദാസ്:
– മുഴുവൻ സമയ ജോലിയില്ല
– എന്നാൽ പ്രതിമാസം ₹9-10 ലക്ഷം വാടക വീട്ടിൽ താമസിക്കുന്നു
– മറ്റ് പേരുകളിൽ വാടക കരാർ
– ദീപാവലിയ്‌ക്ക് അരവിന്ദ് കെജ്രിവാളുമായി പാര്‍ട്ടി നടത്തി
2. അഭിജിത് ദിപ്കെ:
– ബോസ്റ്റൺ യൂണിവേഴ്‌സിറ്റി ഓഫർ ലെറ്ററോ ബിരുദമോ ഒരിക്കലും കാണിച്ചിട്ടില്ല
– സഹപാഠിയുടെ അഭിമുഖങ്ങളോ ഇല്ല
– ജോലി ഓഫർ ലെറ്ററുകളോ ഒരിക്കലും കാണിച്ചിട്ടില്ല
3. വിജേത ദാഹിയ:
– നീറ്റ് പരീക്ഷ നടത്തുന്ന എന്‍ടിഎ എന്ന സ്ഥാപനത്തിന്റെ ഉന്നത തല വിദഗ്ധ സമിതിയായ രാധാകൃഷ്ണൻ കമ്മിറ്റിയെക്കുറിച്ച് അറിയില്ല.
– നല്ല ഭക്ഷണം കഴിക്കാതെ നിലനില്‍ക്കാന്‍ കഴിയില്ല. ദല്‍ഹിയില്‍ നിരാഹാരസമരം നടക്കുമ്പോള്‍ ഒരു ഫാസ്റ്റ് ഫുഡ് കടയില്‍ നിന്നും ബെര്‍ഗര്‍ വാങ്ങിക്കഴിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നതോടെ പാറ്റാ പാര്‍ട്ടി ഇയാളെ പുറത്താക്കി.
4. അശുതോഷ് റാങ്ക:
– പരിശോധിക്കാവുന്ന പശ്ചാത്തലമുള്ള ഒരാൾ മാത്രം
– എന്നാൽ കോർപ്പറേറ്റ് റെക്കോർഡ് കാണുന്നില്ല
5. രത്‌ന സിംഗ് (സിജെപി വനിതാ നേതാവ്)
– കെജ്‌രിവാളിനൊപ്പം സൗരവിന്റെ ദീപാവലി പാർട്ടിയിൽ പങ്കെടുത്തിരുന്നു.