ബെംഗളൂരു : ഹിന്ദു വിശ്വാസികളെ ആക്ഷേപിച്ച് മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകനും ഡി.കെ. ശിവകുമാർ സർക്കാരിലെ നഗരവികസന മന്ത്രിയുമായ യതീന്ദ്ര സിദ്ധരാമയ്യ . കർണാടകയിലെ ബിദറിൽ നടന്ന പരിപാടിയിൽ സംസാരിക്കവെ, ഹിന്ദു രാഷ്‌ട്രം സ്ഥാപിക്കപ്പെട്ടാൽ, അത് ഒരു അടിച്ചമർത്തൽ വ്യവസ്ഥയുടെ തിരിച്ചുവരവിലേക്ക് നയിക്കുമെന്നാണ് യതീന്ദ്ര പറഞ്ഞത്.
“ഇന്ത്യ ഒരു ഹിന്ദു രാഷ്‌ട്രമായി മാറിയാൽ, അത് അടിച്ചമർത്തൽ വ്യവസ്ഥയെ തിരികെ കൊണ്ടുവരും. അതുകൊണ്ടാണ് വർഗീയ ശക്തികൾ നമ്മെ അടിച്ചമർത്താൻ മതം ഉപയോഗിക്കുന്നത്, നമ്മൾ അതിനെതിരെ പോരാടണം. ഇത് നമ്മുടെ പോരാട്ടത്തിന്റെ വളരെ പ്രധാനപ്പെട്ട ഭാഗമായിരിക്കണം . ഇതെല്ലാം ചെയ്താൽ മാത്രമേ നമുക്ക് ഒന്നിക്കാൻ കഴിയൂ. “ എന്നാണ് യതീന്ദ്ര പറയുന്നത്.
ഹിന്ദുക്കൾ ഇതരമതസ്ഥരെ അടിച്ചമർത്തുന്നവരാണെന്ന ധ്വനിയാണ് യതീന്ദ്രയുടെ വാക്കുകളിലുള്ളത് . ഇന്ത്യയെ ശരീയത്ത് രാജ്യമാക്കി മാറ്റിയാലും ഹിന്ദുക്കളുടെ കയ്യിൽ എത്തരുതെന്ന നിർബന്ധബുദ്ധിയാണ് യതീന്ദ്രയ്‌ക്കുള്ളതെന്നാണ് വിമർശനം.
ഡോക്ടറായ യതീന്ദ്ര സിദ്ധരാമയ്യ 2018-ൽ, വരുണ നിയോജകമണ്ഡലത്തിൽ നിന്ന് നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചു. ഡി.കെ. സിദ്ധരാമയ്യയുടെ സർക്കാരിൽ, നഗരവികസനം, കർണാടക നഗര ജലവിതരണം, ഡ്രെയിനേജ് ബോർഡ്, കെ.യു.ഐ.ഡി.എഫ്.സി, എല്ലാ നഗര അതോറിറ്റികൾ എന്നിവ യതീന്ദ്ര കൈകാര്യം ചെയ്തിരുന്നു.
















