India

കര്‍ണ്ണാടകത്തില്‍ മന്ത്രിസഭാ വികസനത്തിന് ശേഷം എംഎല്‍എമാരെ നിയന്ത്രിക്കാനാകാതെ ഡി.കെ. ശിവകുമാര്‍; രാജിഭീഷണിയുമായി രണ്ട് എംഎല്‍എമാര്‍

ഇതോടെ ആര് രാജിവെച്ചാലും അത് സ്വീകരിക്കുമെന്ന ഭീഷണി മുഴക്കിയിരിക്കുകയാണ് ഡി.കെ. ശിവകുമാര്‍.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ബെംഗളൂരു: കര്‍ണ്ണാടകത്തില്‍ 19 മന്ത്രിമാരെക്കൂടി ഉള്‍പ്പെടുത്തി മന്ത്രിസഭ വികസിപ്പിച്ചതോടെ മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് എംഎല്‍എമാര്‍. രണ്ട് എംഎല്‍എമാര്‍ രാജിവെയ്‌ക്കുമെന്ന് ഭീഷണി മുഴക്കിയിരിക്കുകയാണ്.

ഇതോടെ ആര് രാജിവെച്ചാലും അത് സ്വീകരിക്കുമെന്ന ഭീഷണി മുഴക്കിയിരിക്കുകയാണ് ഡി.കെ. ശിവകുമാര്‍. ഇന്‍ഡി നിയോജകമണ്ഡലം എംഎല്‍എ യശ്വന്തരായഗൗഡ പാട്ടില്‍, സാഗര്‍ നിയോജകമണ്ഡലം എംഎല്‍എ ബേലൂര്‍ ഗോപാലകൃഷ്ണ എന്നിവരാണ് രാജിഭീഷണി മുഴക്കിയിരിക്കുന്നത്.

ചൊവ്വാഴ്ച നടത്തിയ വാര‍്ത്തസമ്മേളനത്തില്‍ രാജിഭീഷണി മുഴക്കുന്ന എംഎല്‍എമാരെയുംവിമതരെയും അടക്കാന്‍ പാടുപെടുന്ന മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെയാണ് കണ്ടത്. “ധരം സിങ്ങ്, സിദ്ധരാമയ്യ എന്നിവര്‍ മുഖ്യമന്ത്രിമാരായിരുന്നപ്പോള്‍ മന്ത്രിസ്ഥാനം പോലും ലഭിക്കാത്തതിന് എനിക്ക് രാജിവെയ്‌ക്കാമായിരുന്നു. അന്ന് ഞാനും ജി. പരമേശ്വരയും രാജിവെച്ചില്ല. ഞങ്ങള്‍ ക്ഷമയോടെ നിന്നു. പിന്നീട് ബംഗാരപ്പയും ധരംസിങ്ങും മുഖ്യമന്ത്രിമാരായി. ഞങ്ങള്‍ അപ്പോഴും ക്ഷമയോടെ കാത്തിരുന്നു. എല്ലാവരും ക്ഷമ പാലിക്കണം. “- വിമതരെ അടക്കിനിര്‍ത്താന്‍ പാടുപെടുന്ന ഡി.കെ. ശിവകുമാറിനെയാണ് കണ്ടത്.

ജൂണ്‍ 3നാണ് സിദ്ധരാമയ്യയുടെരാജിയെ തുടര‍്ന്ന് ഡി.കെ. ശിവകുമാര്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റത്. അന്ന് 13 മന്ത്രിമാരാണ് ഡി.കെ. ശിവുകമാറിനൊപ്പം സത്യപ്രതിജ്ഞ ചെയ്തത്. ഇപ്പോള്‍ ആഗസ്ത് നാലിനാണ് 19 മന്ത്രിമാരെക്കൂടി ഉള്‍പ്പെടുത്തി മന്ത്രിസഭ വികസിപ്പിച്ചത്. ഇതോടെയാണ് വിമത കലാപം തുടങ്ങിയത്.

Recent Posts