ന്യൂദൽഹി: പാഞ്ചജന്യം ഭാരതം ആറാമത് ശ്രീരാമസാഗരം രാമായണ ഗ്ലോബൽ ഫെസ്റ്റിവൽ 2026 ന്റെ സമാപന ആഘോഷ പരിപാടികൾ ആഗസ്ത് 16 ന് കണിച്ചുകുളങ്ങരയിൽ നടക്കും. കണിച്ചുകുളങ്ങര ദേവസ്വത്തിന്റെ സമ്പൂർണ സഹകരണത്തോടെ 14 മണിക്കൂർ നീളുന്ന സാംസ്‌കാരിക സംഗമമായിമാറും.
ആഗോളതലത്തിൽ ശ്രദ്ധ നേടുന്ന പരിപാടി ആയി സമാപന സമ്മേളനം മാറ്റാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ലക്ഷ്യമാണ് മൂന്നര മണിക്കൂർ നീണ്ട യോഗം മുന്നോട്ട് വെച്ചിരിക്കുന്നത്. എസ്എൻഡിപി പ്രസ്ഥാനത്തിന്റെ അമരക്കാർ സംഘടനയുടെ നേതാക്കളുടെ കഠിന പ്രയത്‌ന ങ്ങൾക്കുള്ള അംഗീകാരവുമാണ്.
ആഘോഷത്തിൽ രാമായണ പാരായണ സമാപ്തിക്ക് ശേഷം വിശിഷ്ടാതിഥികൾ പങ്കെടുക്കുന്ന സന്ദേശ സഭ നടക്കും. മൂന്ന് കാലിക പ്രസക്തിയുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്ന വിദ്വൽസദസ്
നടക്കും. വൈകിട്ട് അഞ്ചിന് മഹാഭവതിസേവയിൽ ആയിരങ്ങൾ പങ്കെടുക്കും. തുടർന്ന് പ്രശസ്ത കലാകാരന്മാർ ഒരുക്കുന്ന കലാപരിപാടികളും ഉണ്ടാവും.
ഇതുമായി ബന്ധപ്പെട്ട് കണിച്ചുകുളങ്ങരയിൽ ചേർന്ന സംയുക്ത ഉന്നതതല യോഗത്തിൽ പദ്മഭൂഷൺ വെള്ളാപ്പള്ളി നടേശൻ, പ്രീതി നടേശൻ, ദേവസ്വം മാനേജർ രാഘവൻ മുരുകൻ, ഭാരതീയ വിചാര കേന്ദ്രം ആലപ്പുഴ ജില്ലാ സെക്രട്ടറി ബിനുകുമാർ, പാഞ്ചജന്യം ഭാരതം ദേശീയ ഉപാധ്യക്ഷൻ ആർ.ആർ. നായർ, സംസ്ഥാന പ്രസിഡന്റ് അഡ്വ. ജി. ശ്രീകുമാർ, വൈസ് പ്രസിഡന്റ് അഡ്വ. അംബിക പണിക്കർ, സെക്രട്ടറി ബിജു പൊടികളം എന്നിവർ സംബന്ധിച്ചു.
















