ന്യൂദല്‍ഹി: സിജെപി വിദ്യാര്‍ത്ഥി സമരത്തിന് അനുകൂലമായ പ്രതികരണം കിട്ടാന്‍ സെലിബ്രിറ്റികളെ വേട്ടയാടുന്ന മാധ്യമഗുണ്ടായിസം അവസാനിപ്പിക്കാന്‍ നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു. ബോളിവുഡ് താരങ്ങളില്‍ നിന്നും സിജെപിക്ക് അനുകൂലമായ അഭിപ്രായം പറയിക്കാന്‍ ശക്തമായ സമ്മര്‍ദ്ദം മാധ്യമപ്രവര്‍ത്തകരില്‍ നിന്നും ഉണ്ടായി. ഒരു വലിയ മാധ്യമഗൂഢ ശൃംഖലയുടെ ഭാഗമായുള്ളവരാണ് ഇതിന് പിന്നിലെന്ന് കരുതുന്നു. ജിഹാദി, കമ്മ്യൂണിസ്റ്റ്, മോദി വിരുദ്ധ മാധ്യമപ്രവര്‍ത്തകരാണ് ഇതിന് പിന്നില്‍. അവര്‍ ഒരു സംഘടിത ശക്തിയായി, കൃത്യമായ ഒരു പൊളിറ്റിക്കല്‍ അജണ്ടയോടെ ഒറ്റക്കെട്ടായി രാഷ്‌ട്രീയക്കാരോട് ചേര്‍ന്ന് നിന്ന് പ്രവര്‍ത്തിക്കുകയായിരുന്നു. ഇതിനെ നിയമപരമായോ അല്ലാതെയോ നേരിടണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.
സെലിബ്രിറ്റികളുടെ അഭിപ്രായം തേടി അവരുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നവരെ കണ്ടെത്തി നടപടിയെടുക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്. പണ്ടൊക്കെ ഒരു പ്രതികരണം സെലിബ്രിറ്റികള്‍ ഫോണില്‍ മാധ്യമങ്ങളെ വിളിച്ചോ വാര്‍ത്തസമ്മേളനം നടത്തിയോ ആണ് പറഞ്ഞിരുന്നത്. ഇപ്പോള്‍ സെലിബ്രിറ്റികളെ ഫോണില്‍ വിളിച്ച് ചിലപ്പോഴൊക്കെ അവരുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തി അഭിപ്രായം വാങ്ങിയെടുക്കുന്ന പ്രവണതയുണ്ട്.
കേരളത്തിലും സിജെപി സമരക്കാലത്ത് ഈ പ്രവണത ശക്തമായി അരങ്ങേറി.. സുരേഷ് ഗോപിയുടെ മകന്‍ മാധവിനെക്കൊണ്ട് സിജെപിക്ക് അനുകൂലമായി പ്രതികരിപ്പിക്കാന്‍ ചുരങ്ങിയത് ഒരു പത്തിലധകം മാധ്യമപ്രവര്‍ത്തകരെങ്കിലും വേട്ടയാടിയതായി പറയുന്നു. ആദ്യം നിഷ്പക്ഷനിലപാടെടുത്ത മാധവ് സുരേഷിനെക്കൊണ്ട് പിന്നീട് സിജെപിക്ക് അനുകൂലമായി പറയിക്കുകയായിരുന്നു. ഇവരെല്ലൊം മുഖ്യധാരമാധ്യമങ്ങള്‍ എന്നതിനേക്കാള്‍ യൂട്യൂബ് വാര്‍ത്താ ചാനലുകാരും ഡിജിറ്റല്‍ ചാനലുകാരും ആണ് ഇവരില്‍ അധികവും. ഇവര്‍ ജിഹാദി-കമ്മ്യൂണിസ്റ്റ്, മോദിവിരുദ്ധ ഗ്രൂപ്പില്‍ പെട്ടവരും എന്‍ജിഒകളുമായി അടുത്ത് സഹകരിച്ച് പ്രവര്‍ത്തിക്കുന്നവരുമാണ്. ഇവരെ സ്വാധീനിക്കുന്നതും സ്പോണ്‍സര്‍ നല‍്കുന്നതും രാഷ്‌ട്രീയക്കാരും ചില ലോബികളുമാണ്.
പേളി മാണിക്കുംസമാന അനുഭവമാണുണ്ടായത്. പേളിയില്‍ നിന്നും സിജെപിക്ക് അനുകൂല നിലപാടു കിട്ടാന്‍ വേണ്ടി യൂട്യൂബര്‍മാരും ഡിജിറ്റല്‍ മാധ്യമപ്രവര്‍ത്തകരും അവരെ വേട്ടയാടിയിരുന്നു. പക്ഷം പിടിക്കാത്ത നിലപാട് എടുത്തതിന് അവരെ വീണ്ടും വേട്ടയാടിയപ്പോഴാണ് അവര്‍ക്ക് ഇവരുടെ ശല്യം അവസാനിപ്പിക്കാന്‍ കാവിയാണ് ഇഷ്ടനിറം എന്ന്പറയേണ്ടിവന്നത്.
മഞ്ജു വാര്യര്‍, നവ്യനായര്‍ എന്നിവരും സമാനമാണ് അനുഭവങ്ങളിലൂടെ കടന്നുപോയി. അവര്‍ അത് പുറത്തുപറയുന്നില്ലെന്ന് മാത്രം. കേരളത്തില്‍ ഡിജിറ്റല്‍ മാധ്യമപ്രവര്‍ത്തകരുടെയുംയൂട്യൂബര്‍മാരുടെയും ഈ ആക്രമണത്തിന് നിയമപരമായ തട ഇട്ടേ മതിയാവൂ എന്ന അഭിപ്രായം ശക്തമാകുന്നു.
ഈയിടെ അമ്മ എന്ന സംഘടനയില്‍ വിവാദമുണ്ടായപ്പോഴും ഡിജിറ്റല്‍ മാധ്യമക്കാരും യൂട്യൂബര്‍മാരും ഇരുപക്ഷത്തുമുള്ളവരെ വേട്ടയാടിയിരുന്നു. ഇതില്‍ കൂടുതല്‍ പരിക്കേറ്റത് ശ്വേതാമേനോനാണ്.ഇവര്‍ക്കെതിരെ ഈ ഡിജിറ്റല്‍ മാധ്യമസംഘം ദിവസേനയെന്നോണമാണ് വാര്‍ത്ത പടച്ചുവിട്ടുകൊണ്ടിരിക്കുന്നത്.
ഇത് ബ്രിട്ടിനിലും മറ്റും ഉണ്ടായിരുന്ന പപ്പരാസി സംസ്കാരത്തിന്റെ തുടര്‍ച്ചയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ആരോഗ്യകരമായ സമൂഹത്തിന് ഒട്ടും ചേരുന്നതല്ല ഈ മാധ്യമഗുണ്ടായിസം. അവിടെ ഡയാന രാജകുമാരിയുടെ മരണത്തിന് തന്നെ കാരണമായത്. അവരില്‍ നിന്നും ന്യൂസ് കിട്ടാന്‍ അവരെ വേട്ടയാടിയിരുന്ന ഫൊട്ടോഗ്രാഫര്‍മാരാണ്. ഈ പപ്പരാസി സംസ്കാരം ഇല്ലാത്തതിനെ കൂടി വാര്‍ത്തയാക്കി മാറ്റുന്ന സംസ്കാരമാണ്. നടന്‍ സലിം കുമാര്‍ മരിച്ചപ്പോള്‍ അവിടെ യൂട്യുബ്രമാരും ഡിജിറ്റല്‍ മീഡിയക്കാരും പെരുമാറിയിരുന്ന രീതി ഇതിന് സമാനമാണ്. അതിന് വിധേയരാവുന്ന കുടുംബത്തിന്റെ വികാരം തെല്ലും ഇവര്‍ കണക്കിലെടുക്കാറില്ലെന്നതാണ് വാസ്തവം.
















