
ന്യൂദല്‍ഹി:ഒരു വൃദ്ധന്‍ കഴിഞ്ഞ ദിവസം ജന്തര്‍മന്തറിലെ സിജെപി പ്രതിഷേധവേദിയിലേക്ക് ഒരു വീല്‍ചെയറില്‍ എത്തി. ഉടനെ സിജെപി നേതാവ് അഭിജിത് ദിപ്കെ ഉള്‍പ്പെടെയുള്ളവര്‍ വൃദ്ധനെ സ്വീകരിക്കാന്‍ വേദിയിൽ നിന്ന് ഇറങ്ങി. അദ്ദേഹത്തെ നേരിട്ട് സ്വീകരിക്കാൻ ഓടിച്ചെന്നു. എന്തായാലും ഈ വൃദ്ധന്‍ ഇത്രയും കഷ്ടപ്പെട്ട് എത്തിയത് നരേന്ദ്രമോദിയെ ചീത്തിവിളിക്കാനായിരിക്കുമെന്ന് അഭിജിത് ദീപ് കെ ഊഹിച്ചു.
വൃദ്ധന്‍ അടുത്തെത്തിയതോടെ സിജെപി പ്രതിഷേധക്കാർ അദ്ദേഹത്തിന്റെ മുന്നിൽ നിന്ന് മോദി വിരുദ്ധ മുദ്രാവാക്യങ്ങൾ വിളിക്കാൻ തുടങ്ങി. മോദി ഒരു കള്ളനാണ് എന്നും ഇവരില്‍ ചിലര്‍ ആക്രോശിക്കുന്നത് കാണാമായിരുന്നു.
ഇതോടെയാണ് ഈ വൃദ്ധന്റെ പ്രകടനം തുടങ്ങിയത്. വൃദ്ധൻ സിജെപി പ്രതിഷേധക്കാരെ ശക്തമായി ശകാരിച്ചു. അദ്ദേഹം അവരോട് പറഞ്ഞു, “എല്ലാവും മിണ്ടാതിരിക്ക്.. പ്രധാനമന്ത്രി മോദി ഒരു കള്ളനല്ല. നരേന്ദ്ര മോദി നിങ്ങളുടെ പ്രായത്തേക്കാൾ കൂടുതൽ കാലം രാജ്യത്തെ സേവിച്ച നേതാവാണ്.. 12 വർഷമായി അദ്ദേഹം ഗുജറാത്ത് മുഖ്യമന്ത്രിയായി പ്രവർത്തിച്ചു, അതിനുശേഷം അദ്ദേഹം 12 വര്‍ഷം തുടർച്ചയായി പ്രധാനമന്ത്രിയായി സേവനമനുഷ്ഠിക്കുന്നു. പ്രധാനമന്ത്രി മോദി സത്യസന്ധനാണ്.ഇന്നത്തെ ഭരണ സംവിധാനത്തിനുള്ളിൽ ഇരിക്കുന്ന ചില ഉദ്യോഗസ്ഥര്‍ കാരണം മാത്രമാണ് നരേന്ദ്ര മോദിയുടെ പേര് കളങ്കപ്പെടുന്നത്. നരേന്ദ്രമോദിയെ വിമര്‍ശിക്കുന്ന നിങ്ങളെല്ലാവരും വിഡ്ഢികളാണ്.
ഇത് കേട്ടപ്പോൾ അഭിജിത് ദിപ്കെയുടെ മുഖം പൂർണ്ണമായും വാടി. പ്രധാനമന്ത്രി മോദിക്കെതിരെ സംസാരിക്കുമെന്ന് കരുതി വൃദ്ധനെ സ്വീകരിക്കാൻ വന്ന തന്റെ തീരുമാനത്തെ ദീപ്കെ സ്വയം പഴിച്ചു. കാരണം ആ വൃദ്ധന്‍ വന്നത് സിജെപി പ്രതിഷേധക്കാരെ ഒരു പാഠം പഠിപ്പിക്കാനാണ്.