ചണ്ഡീഗഢ്: നീറ്റ് പരീക്ഷാക്രമക്കേട് ആരോപിച്ച് ആം ആദ്മി പിന്തുണയുള്ള സിജെപി കേന്ദ്രവിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാനെ സ്ഥാനത്ത് നിന്നും നീക്കം ചെയ്തതിന് പിന്നാലെ ആം ആദ്മിയുടെ പഞ്ചാബിലെ വിദ്യാഭ്യാസമന്ത്രിയ്‌ക്കെതിരെ ശക്തമായ പ്രക്ഷോഭത്തിന് അരങ്ങൊരുങ്ങുന്നു. പഞ്ചാബിലെ ആം ആദ്മിയുടെ വിദ്യാഭ്യാസമന്ത്രി ഹര്‍ജോത് സിങ് ബെയിന്‍സിനെ മാറ്റണമെന്നാണ് അകാലിദള്‍ നേതാവ് ഹര്‍സിമ്രത് കൗര്‍ ബാദലും ബിജെപി നേതാക്കളും ആവശ്യപ്പെട്ടു.
എന്നാല്‍ കഴിഞ്ഞ നാലര വര‍്ഷമായി ഒരു പരാതിയില്ലെന്നും ചില പരീക്ഷകളില്‍ തട്ടിപ്പ് നടന്നുവെന്നും അവരെ അറസ്റ്റ് ചെയ്തെന്നും അതിനാല്‍ മന്ത്രി രാജിവെയ്‌ക്കേണ്ട കാര്യമില്ലെന്നും ആണ് പഞ്ചാബിലെ ആം ആദ്മി മുഖ്യമന്ത്രി ഭഗവന്ത് മാന്‍ നല്‍കുന്ന മറുപടി. ഫാർമസി റിക്രൂട്ട്‌മെന്റ് പരീക്ഷ, 12-ാം ക്ലാസ് ഇംഗ്ലീഷ്, പിഎസ്ടിഇടി പരീക്ഷകൾ തുടങ്ങി വിവിധ സംസ്ഥാന റിക്രൂട്ട്‌മെന്റ്, ബോർഡ് പരീക്ഷകളിലെ ആറോളം ചോദ്യപേപ്പറുകള്‍ ആണ് ചോര്‍ന്നത്.
നീറ്റ് പുനപരീക്ഷ കുറ്റമറ്റ രീതിയില്‍ നടത്തിയതിന് ശേഷമാണ് സിജെപി ധര്‍മ്മേന്ദ്രപ്രധാന്‍ രാജിവെയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തിയത്. ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവെയ്‌ക്കുകയും ചെയ്തു. സിജെപിയ്‌ക്ക് പിന്തുണയുമായിദല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാളും അതിഷിയും എത്തിയിരുന്നു. എന്നാല്‍ ആറ് പരീക്ഷാക്രമക്കേടുകള്‍ക്ക് ഉത്തരവാദിയായ ആംആദ്മിയുടെ പഞ്ചാബിലെ വിദ്യാഭ്യാസമന്ത്രിക്കെതിരെ ആംആദ്മി നിശ്ശബ്ദത പുലര്‍ത്തുകയാണ്. ഈ ഇരട്ടത്താപ്പ് അനുവദിക്കില്ലെന്നാണ് ശിരോമണിഅകാലിദളും ബിജെപിയും ആവശ്യപ്പെടുന്നത്.
ദൽഹി സര്‍ക്കാരിലെ ബിജെപി മന്ത്രി മഞ്ജീന്ദർ സിംഗ് സിർസ, ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി എന്നിവരുൾപ്പെടെയുള്ള ബിജെപി നേതാക്കൾ ആം ആദ്മി പാർട്ടി (എഎപി) സർക്കാരിന്റെ ഈ ഇരട്ടത്താപ്പിനെതിരെ ആഞ്ഞടിച്ചു.
















