India

മുംബൈയില്‍ പാറ്റകള്‍ക്കൊപ്പം മോദിയെ എതിര്‍ക്കാന്‍ വന്ന മോഡല്‍ റിയ ആഹിര്‍ മോദിയുടെ ആത്മാര്‍ത്ഥത കണ്ട് ആരാധികയായി മാറി

ഴിഞ്ഞ ദിവസം മോദിയുടെ അര്‍ധരാത്രിയില്‍ ഒരു രക്ഷിതാവിന്‍റെ ആശങ്കകളോടെ മോദി പങ്കുവെച്ച വീഡിയോ കണ്ടപ്പോള്‍ റിയ ആഹിറിന്‍റെ മനസ്സ് മാറി.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

മുംബൈ: മുംബൈയില്‍ പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധത്തിന്റെ പ്രധാനമുഖങ്ങളില്‍ ഒരാളായിരുന്നു റിയ ആഹിര്‍. പക്ഷെ കഴിഞ്ഞ ദിവസം മോദിയുടെ അര്‍ധരാത്രിയില്‍ ഒരു രക്ഷിതാവിന്റെ ആശങ്കകളോടെ മോദി പങ്കുവെച്ച വീഡിയോ കണ്ടപ്പോള്‍ റിയ ആഹിറിന്റെ മനസ്സ് മാറി. ആ വീഡിയോയില്‍ പരീക്ഷേപേപ്പര്‍ ചോര്‍ത്തുന്നവര‍്ക്ക് കടുത്ത ശിക്ഷ നല്‍കുമെന്ന് മോദി വ്യക്തമാക്കിയിരുന്നു. ഇതോടെ സിജെപിക്കാര്‍ മുഴുവന്‍ ആഗ്രഹിച്ചത് തന്നെയാണ് മോദി പറഞ്ഞതെന്നായി റിയ ആഹിര്‍.

നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ച നടത്തിയ കുറ്റവാളികള്‍ക്ക് കര്‍ശന ശിക്ഷ നല‍്കുമെന്നായിരുന്നു മോദിയുടെ നിലപാട്. ഇതിനനുസരിച്ച് ഒരു ബില്ലും മോദി സര്‍ക്കാര്‍ വെള്ളിയാഴ്ചത്തെ മന്ത്രിസഭായോഗത്തില്‍ തയ്യാറാക്കിക്കഴിഞ്ഞു. പരീക്ഷാപേപ്പര്‍ ചോര്‍ത്താന്‍ കൂട്ടുനില്‍ക്കുന്ന കുറ്റവാളിക്ക് 10 വര്‍ഷം കഠിന തടവും പത്ത് കോടി രൂപ പിഴയുമാണ് നല്‍കുക.

കുറ്റവാളികളെ അതിവേഗം വിചാരണ ചെയ്ത് ശിക്ഷ നല്‍കാന്‍ ഒരു അതിവേഗ കോടതി സ്ഥാപിക്കുമെന്ന് മോദി പ്രഖ്യാപനം നടത്തി ഏതാനും മണിക്കൂറുകള്‍ കഴിഞ്ഞതോടെ ദല്‍ഹി ഹൈക്കോടതി ഒരു ഫാസ്റ്റ് ട്രാക്ക് കോടതി സ്ഥാപിക്കുകയും ചെയ്തു.

“ഇതൊക്കെയാണ് വിദ്യാര്‍ത്ഥികള്‍ ആഗ്രഹിച്ചത്. വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ ശ്രദ്ധയോടെ മോദി കേട്ടു. അത് മനോഹരമായി. പരാതികള്‍ കേള്‍ക്കുക മാത്രമല്ല, അതിന് പരിഹാരങ്ങള്‍ നടപ്പാക്കാനും തുടങ്ങി. അത് യാഥാര്‍ത്ഥ്യമാകാന്‍ തുടങ്ങുകയാണ്. ഒരു കാര്യം പറയുന്നതും പ്രവര്‍ത്തിക്കുന്നതും തമ്മില്‍ വലിയ അന്തരമുണ്ട്. ഇനി പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരായവര്‍ രക്ഷപ്പെടില്ലെന്ന് ഉറപ്പായി”- ഇപ്പോള്‍ മോദിയുടെ ആരാധികയായി മാറിയ റിയ ആഹിര്‍ പറയുന്നു.

Recent Posts