Samskriti

നമാമി രാമം-7: ആന്തരികസൗന്ദര്യം, ആത്മീയശോഭ

Published by
എം.കെ. വിനോദ്കുമാര്‍

യിരം മണികളാലും മറ്റലങ്കാരങ്ങളാലും ശോഭിതമാണ് ത്രൈയംബകം. ജനകരാജധാനിയിലെ ആ ചാപം സഭയിലെത്തിക്കുന്നത് ചാപവാഹകരും അയ്യായിരം കിങ്കരന്മാരും ചേര്‍ന്നാകുമ്പോള്‍ അതിന്റെ പ്രൗഢിയും മഹത്വവും രാജസഭയില്‍ മന്ത്രീന്ദ്രന്‍ വര്‍ണിച്ചിട്ടു വേണമോ അറിയാന്‍?!
വിശ്വാമിത്രനൊപ്പം എത്തിയിരിക്കുന്ന ആത്മീയ ചൈതന്യം നിറഞ്ഞ കുമാരന്മാര്‍ ആരെന്ന ആകാംക്ഷയുണ്ട് ജനകമഹാരാജാവിന് .

അലൗകികവും അനുഭൂതിദായകവുമായ ഒരു പ്രീതി കുമാരന്മാരോട് അറിയാതെ അദ്ദേഹത്തിനുള്ളില്‍ അങ്കുരിക്കുന്നുണ്ട്.
വീരശൂരപരാക്രമികള്‍ പലരും കുലയ്‌ക്കുന്നതില്‍ പരാജയപ്പെട്ട വില്ല് കാട്ടിക്കൊടുക്കണമെന്ന ആഗ്രഹവും രാജാവിന്റെ ആകാംക്ഷ തീര്‍ക്കുന്നതിനൊപ്പം വിശ്വാമിത്രമഹര്‍ഷി പ്രകടിപ്പിക്കുന്നു .

ആകുന്നതു ചെയ്താലും എന്നാണ് വില്ലുകുലയ്‌ക്കാന്‍ അനുമതി തേടുന്ന ശ്രീരാമചന്ദ്രനോട് മുനി പറയുന്നത്. സമസ്തലോകങ്ങളും പ്രകമ്പനംകൊള്ളാന്‍ പോകുന്ന നിമിഷത്തെ മുന്നില്‍ കാണുമ്പോഴും ജ്ഞാനതാപസന്റേതായ നിസ്സംഗത.
സ്വര്‍ണവര്‍ണാംഗിയായി, സര്‍വാഭരണവിഭൂഷിതയായി ആനയിക്കപ്പെടുന്ന സീതാദേവിയുടെ ആകര്‍ഷണീയതയേറ്റുന്നത് ബാഹ്യദര്‍ശനങ്ങളിലുപരി ആന്തരികഗുണങ്ങളുടെ തിളക്കമാണ്.

Recent Posts