ന്യൂദല്‍ഹി: പൊന്നാനിയില്‍ നിന്നും സമരത്തിന് ജന്തര്‍മന്തറിലെത്തിയ ഒരു സംഘം വിദ്യാര്‍ത്ഥികളുടെ വീഡിയോ ഈ സമരത്തിന്റെ പൊള്ളത്തരം തുറന്നുകാട്ടുന്നു. അഞ്ച് ദിവസമായി സമരം ചെയ്യുന്ന അവര്‍ക്ക് തിന്നാനും കുടിക്കാനും നിറയെ കിട്ടുന്നതായി പറയുന്നു. പട്ടിണി കിടന്ന് സമരം ചെയ്യേണ്ട കാര്യമില്ലെന്നാണ് അവര്‍ പറയുന്നത്..
മാധ്യമപ്രവര്‍ത്തകനായ കെവിഎസ് ഹരിദാസാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. “പൊന്നാനി നിന്ന് ദൽഹിയിൽ സമരത്തിന് എത്തിയവർ; കേരളത്തിൽ ബിജെപി മൂന്ന് സീറ്റ് നേടിയത് തന്നെയാണ് ഇവരുടെ പ്രശ്നം….. #NEET ഒന്നുമല്ല. ബിജെപിയെ തടയണം. പിന്നെ ഉഷാർ, വിലയേറിയ ശാപ്പാട്”- കെവിഎസ് ഹരിദാസ് തന്റെ സമൂഹമാധ്യമപേജില്‍ കുറിയ്‌ക്കുന്നു.
Here's a group from Ponnani in Malappuram, Keralam… They says, we are in Delhi for agitation because @BJP4India won three seats this time… they are to be curtailed… No #NEET or other students' issues.
പൊന്നാനി നിന്ന് ദൽഹിയിൽ സമരത്തിന് എത്തിയവർ; കേരളത്തിൽ ബിജെപി മൂന്ന്… pic.twitter.com/gszrg2OTpa
— KVS Haridas 🇮🇳 (@keveeyes) July 23, 2026
എന്തിനാണ് സമരം എന്ന് ചോദിക്കുമ്പോള്‍ നീറ്റ് പരീക്ഷയെക്കുറിച്ചോ ചോദ്യപേപ്പര്‍ ചോര്‍ച്ചയെക്കുറിച്ചോ അല്ല അവര്‍ പറയുന്നത്. ഈ സമരം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് പറയുന്ന അവര്‍ പറയുന്നത് ഇക്കുറി കേരളത്തില്‍ ബിജെപിക്ക് മൂന്ന് സീറ്റ് കിട്ടി, ഇനി അത് കൂടരുതെന്നാണ് അവര്‍ തരുന്ന മുന്നറിയിപ്പ്.
അതിലെ നേതാവ് പറയുന്നത് കേള്‍ക്കൂ: “ബിജെപിക്ക് ഇത്തവണ കേരളത്തില്‍ മൂന്ന് സീറ്റ് കിട്ടി. പക്ഷെ ഇനി ഭാവിയില്‍ ബിജെപിക്ക് വേണ്ടി വോട്ട് ചെയ്ത് അവരുടെ സീറ്റിന്റെ എണ്ണം കൂട്ടരുതെന്നും അങ്ങിനെ കൂട്ടിയാല്‍ ഇത് തന്നെയായിരിക്കും സ്ഥിതി”. അതായത് പ്രശ്നമല്ല, ശുദ്ധ ബിജെപി വിരോധമാണ് ഇവരെ ദല്‍ഹിയിലെ സമരത്തിലേക്ക് എത്തിച്ചതെന്നര്‍ത്ഥം. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ നേതാക്കള്‍ക്കും ഉള്ളിലുള്ളത് കടുത്ത ബിജെപി വിരോധവും മോദി വിരോധവും തന്നെ. അതുകൊണ്ടാണ് ധര്‍മ്മേന്ദ്രപ്രധാന്‍ രാജിവെയ്‌ക്കണം എന്നതിനേക്കാള്‍ മോദി മാപ്പു പറയണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെടുന്നതും.
















