ന്യൂഡൽഹി : ജന്തർമന്ദറിൽ നടക്കുന്ന കലാപത്തിൽ പങ്ക് ചേരാൻ വരുന്നുവെന്ന് കാട്ടി നേപ്പാളി യുവാക്കളുടെ വീഡിയോ. തങ്ങളുടെ രാജ്യത്ത് നടന്നത് പോലെയുള്ള കാര്യങ്ങൾ ഇന്ത്യയിലും നടക്കണമെന്ന് പറഞ്ഞാണ് ഇവർ വീഡിയോ പങ്ക് വച്ചിരിക്കുന്നത്.
“ജന്തർ മന്തറിലെ പ്രതിഷേധം കാണുന്നത് ഞങ്ങളുടെ രക്തം തിളപ്പിക്കുന്നു; ഞങ്ങൾ അതിനെ പൂർണ്ണമായി പിന്തുണയ്‌ക്കുന്നു. നേപ്പാളിലെന്നപോലെ ഇന്ത്യയിലെ സർക്കാരും മാറണം. ഞങ്ങൾ തീർച്ചയായും ജന്തർ മന്തറിലേക്ക് വരും.” എന്നാണ് അക്രമത്തിനു പ്രേരിപ്പിക്കുന്ന നേപ്പാളിൽ നിന്നുള്ള യുവാക്കളുടെ വീഡിയോകളിൽ പറയുന്നത്.
അതേസമയം ഡൽഹിയിൽ കേന്ദ്രസർക്കാർ അധിക സുരക്ഷാ സേനയെ വിന്യസിച്ചു . മുപ്പത് കമ്പനി കേന്ദ്ര സായുധ പോലീസ് സേനയെയാണ് ദേശീയ തലസ്ഥാനത്തേക്ക് അയച്ചത്. സിആർപിഎഫിന്റെ 18 കമ്പനി, ആർഎഎഫിന്റെ ആറ്, ബിഎസ്എഫിന്റെ മൂന്ന്, ഇന്തോ-ടിബറ്റൻ ബോർഡർ പോലീസിന്റെ (ഐടിബിപി) ഒരു കമ്പനി, സശസ്ത്ര സീമ ബൽ (എസ്എസ്ബി) രണ്ട് എന്നിവയെയാണ് വിന്യാസിച്ചത് .
















