ഗ്ലാസ്ഗോ: കോമണവെൽത്ത് ഗെയിംസിൽ ഉത്തേജക മരുന്ന് ഉപയോഗിച്ചതിനെ തുടർന്ന് ഇന്ത്യൻ താരത്തെ പുറത്താക്കി. ജൂഡോ താരം അരുൺ കുമാർ ഉത്തേജക മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയത്. ജൂഡോ ഫെഡറേഷൻ ഓഫ് ഇന്ത്യ ഇക്കാര്യം സ്ഥിരീകരിച്ചു. ഗെയിംസിന് മുന്നോടിയായി നടന്ന പരിശോധനയിലാണ് കണ്ടെത്തൽ.
(73kg കാറ്റഗറി) സമീപകാലത്തായി മികച്ച അന്താരാഷ്‌ട്ര നേട്ടങ്ങൾ കൈവരിച്ച കായികതാരമാണ്. രാജസ്ഥാനിലെ രജപുത്താന റൈഫിൾസിലെ സൈനികൻ കൂടിയായ അദ്ദേഹം, ഹരിയാനയിലെ ഇൻസ്പയർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സിലാണ് (IIS) പരിശീലനം നേടുന്നത്. 2025 തായ്‌പേയ് ഏഷ്യൻ ഓപ്പണിൽ സ്വർണ്ണ മെഡലും 2025 ഹോങ്കോംഗ് ഏഷ്യൻ ഓപ്പണിൽ വെങ്കല മെഡലും 2023 മക്കാവു ജൂനിയർ ഏഷ്യൻ കപ്പിൽ സ്വർണ്ണ മെഡലും നേടിയിരുന്നു.
ഇന്ന് രാത്രി 10.30-നാണ് സ്‌കോട്ലൻഡിലെ ഗ്ലാസ്ഗോയിൽ കോമണവെൽത്ത് ഗെയിംസിന്റെ ഉദ്ഘാടനച്ചടങ്ങ്. മത്സരങ്ങൾ വെള്ളിയാഴ്ച തുടങ്ങും. ഗ്ലാസ്ഗോയിലെ ഹൈഡ്രോ സ്റ്റേഡിയമാണ് മുഖ്യവേദി. ഗാബോൺ, ടോഗോ എന്നീ രാജ്യങ്ങൾകൂടി എത്തിയതോടെ മത്സരിക്കുന്ന രാജ്യങ്ങളുടെ എണ്ണം 74 ആയി ഉയർന്നു. അത്ലറ്റിക്സിലെ പവർ ഹൗസുകളായ ജമൈക്ക, കെനിയ തുടങ്ങിയ രാജ്യങ്ങൾ പങ്കെടുക്കുന്നു.
ഓസ്ട്രേലിയയിലെ വിക്ടോറിയയിലാണ് ഇക്കുറി കോമൺവെൽത്ത് ഗെയിംസ് നടക്കേണ്ടിയിരുന്നത്. ചെലവ് താങ്ങാനാകില്ലെന്ന കാരണത്താൽ ഗെയിംസ് നടത്തിപ്പിൽനിന്ന് പിൻമാറുന്നതായി ഓസ്ട്രേലിയ കഴിഞ്ഞവർഷം പ്രഖ്യാപിച്ചതോടെ സ്‌കോട്ലൻഡ് ആതിഥേയത്വം ഏറ്റെടുക്കുകയായിരുന്നു
















