Samskriti

നമാമി രാമം-6: അചഞ്ചലഭക്തി, ആത്മഹര്‍ഷം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

നാദിയും അനന്തവുമെന്നു തോന്നിപ്പിക്കും അഹല്യയുടെ കാത്തിരിപ്പ്. ക്ഷിപ്രസാധ്യമായ ലക്ഷ്യമല്ല; ദേവേന്ദ്രാദികള്‍ പോലും കൊതിക്കുന്ന പാദസ്പര്‍ശത്തിനായാണ് അഹല്യ സംവത്സരങ്ങളായി ശിലയായങ്ങനെ…

അചഞ്ചലഭക്തി, ആത്മസമര്‍പ്പണം, നിതാന്തമായ തപസ്സ്. ഒടുവില്‍ അവിടത്തെ പാദരേണുക്കളാല്‍ ഉണരുമ്പോഴത്തെ ആനന്ദാതിരേകം!

‘ പുറത്തുമകത്തുമെല്ലാടവുമൊക്കെ നിറഞ്ഞിരിക്കുന്നത് നിത്യം നിന്തിരുവടിയല്ലോ!’

ആവര്‍ത്തിച്ചാവര്‍ത്തിച്ചു നമസ്‌കരിക്കാനേ അഹല്യയ്‌ക്കു കഴിയുന്നുളളൂ. ഭഗവല്‍തത്ത്വം മൂഢാത്മാവായ താന്‍ എങ്ങനെ അറിയാന്‍ എന്ന സങ്കോചം. അജ്ഞാനിയെന്ന ജഞാനികളുടെ സന്ദേഹത്തിനു സമംതന്നെ ഇത്. അകമഴിഞ്ഞ ഭക്തിതന്നെ ജ്ഞാനമല്ലേ ?

കളങ്കമില്ലാത്ത ഭക്തി, കല്മഷരഹിതമായ അര്‍പ്പണം, സമസ്തകര്‍മങ്ങളും സ്വാമിപാദത്തില്‍ സമര്‍പ്പിതം. മോക്ഷപ്രാപ്തിക്കായി ഇതിലേറെ എന്തുവേണം ?

അഹല്യയില്‍ കാമപരവശനായിത്തീര്‍ന്ന ദേവേന്ദ്രന്‍ അഹല്യാപതി ഗൗതമന്റെ വേഷംപൂണ്ട് പ്രാപിച്ചതിനാലുണ്ടായ ദുര്യോഗത്തില്‍നിന്നാണ് അഹല്യ മോചിതയാകുന്നത്. ദേവേന്ദ്രന്‍ സഹസ്രഭഗനായി ഭവിക്കാനും അഹല്യ അനേകസംവത്സരങ്ങള്‍ക്കു ശേഷം ശ്രീരാമചന്ദ്രന്‍ എത്തുംവരെ ശിലയായി വസിക്കാനുമായിരുന്നു ഗൗതമന്റെ ശാപം.

Recent Posts