ന്യൂദൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് നിരാഹാര സമരം നടത്തുന്ന പരിസ്ഥിതിപ്രവര്‍ത്തകന്‍ സോനം വാങ്ചുക്ക് നിരാഹാരം അവസാനിപ്പിക്കാന്‍ തയ്യാറാണെന്ന് അറിയിച്ച് കേന്ദ്രസര്‍ക്കാരിന് കത്തെഴുതി. ബുധനാഴ്ച കേന്ദ്രത്തിന് അയച്ച കത്തിലാണ് പ്രതിഷേധക്കാര്‍ക്കെതിരെ നടപടിയെടുക്കില്ലെന്ന് ഉറപ്പുതന്നാല്‍ താന്‍ അനിശ്ചിതകാല നിരാഹാരം അവസാനിപ്പിക്കാമെന്ന് സോനം വാങ്ചുക് ഉറപ്പു നല്‍കിയത്.
AN APPEAL TO THE GOVERNMENT
regarding breaking my fast…
Once the assurance from govt come I will also appeal to the peacefully protesting students to halt the movement for now and enter into dialogue with the government pic.twitter.com/gR6S8woF5R— Sonam Wangchuk (@Wangchuk66) July 22, 2026
ചൊവ്വാഴ്ച വാങ്ചുക് ചികിത്സയില്‍ കഴിയുന്ന ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ കേന്ദ്രമന്ത്രി ജെ.പി. നദ്ദയും ജിതേന്ദ്ര സിങ്ങും വാങ്ചുക്കിനെ സന്ദർശിച്ചതിനു ശേഷമാണ് ഈ സംഭവം. ആശുപത്രിയിൽ തന്നെ സന്ദർശിച്ച് നിരാഹാരം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടതിന് വാങ്ചുക്ക് മന്ത്രിമാർക്ക് നന്ദി പറഞ്ഞു.
വാങ്ചുക്ക് നിരത്തുന്ന ആവശ്യങ്ങള്‍
പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് മതിയായ നഷ്ടപരിഹാരം. നല്‍കണമെന്നതുള്‍പ്പെടെ നിരവധി ആവശ്യങ്ങളാണ് വാങ്ചുക് നിര്‍ദേശിച്ചിരിക്കുന്നത്. വിദ്യാഭ്യാസ മന്ത്രിയുടെ രാജി പരിഗണിക്കുന്നത് ഉൾപ്പെടെ ഉത്തരവാദിത്തം ഉറപ്പാക്കാൻ പാർലമെന്‍റിൽ അർത്ഥവത്തായ ചർച്ച നടത്തണമെന്നതാണ് രണ്ടാമത്തെ വ്യവസ്ഥ.
നിരാഹാരം അവസാനിപ്പിക്കാനുള്ള വ്യവസ്ഥ
വിവിധ പാർട്ടികളിലെ 65 ഓളം എംപിമാർ തന്റെ നിരാഹാരം അവസാനിപ്പിച്ച് രാഷ്‌ട്രസേവനത്തിലേക്ക് മടങ്ങണമെന്ന് ആവശ്യപ്പെട്ട് തനിക്ക് കത്തെഴുതിയിട്ടുണ്ടെന്നും തുടർന്ന് പ്രതിഷേധക്കാർ സർക്കാരിൽ നിന്ന് ഒരു നിയമനടപടിയും നേരിടേണ്ടിവരില്ലെന്ന് ഉറപ്പ് നൽകിയതിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് താൻ നിരാഹാരം അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്നും 59 കാരനായ ആക്ടിവിസ്റ്റ് വിശദീകരിച്ചു.
“എനിക്ക് ജീവിക്കണം. എന്റെ വിദ്യാർത്ഥികളിലേക്കും, വിദ്യാഭ്യാസത്തിലേക്കും, എന്റെ ജീവിതത്തെ നിർവചിച്ച ജോലിയിലേക്കും ഞാൻ മടങ്ങാൻ ആഗ്രഹിക്കുന്നു. എന്നാൽ ഈ പ്രസ്ഥാനം ആരംഭിച്ച ചെറുപ്പക്കാരുടെ ചെലവിൽ എനിക്ക് അത് ചെയ്യാൻ കഴിയില്ല. ഈ പ്രസ്ഥാനത്തിൽ പങ്കെടുത്തതിന് യുവ പ്രതിഷേധക്കാരിൽ ആരും ശിക്ഷാർഹമോ പ്രതികാരപരമോ ആയ നിയമനടപടികൾ നേരിടേണ്ടിവരില്ലെന്ന് സർക്കാരിൽ നിന്ന് വ്യക്തമായ ഉറപ്പ് വേണം.,” അദ്ദേഹം കത്തില്‍ എഴുതുന്നു. .
“അത്തരമൊരു ഉറപ്പ് ലഭിച്ചാൽ, ലക്ഷക്കണക്കിന് യുവ ഇന്ത്യക്കാരുടെ അഭിലാഷങ്ങൾക്കും സർക്കാർ ചെവികൊടുത്തിട്ടുണ്ടെന്ന വിശ്വാസത്തോടെ ഞാൻ എന്റെ നിരാഹാരം അവസാനിപ്പിക്കും. അത്തരമൊരു ഉറപ്പ് ലഭിച്ചില്ലെങ്കിൽ, ഞാൻ അനിശ്ചിതകാലത്തേക്ക് നിരാഹാരം തുടരാൻ നിർബന്ധിതനാകും,” വാങ്ചുക്ക് കൂട്ടിച്ചേർത്തു.
















