വാഷിംഗ്ടൺ: ദീർഘകാലമായി തുടരുന്ന അമേരിക്ക-ഇറാൻ സംഘർഷത്തിന് അന്ത്യം കുറിച്ച് ചരിത്രപരമായ വെടിനിർത്തൽ ധാരണ. ഹോർമുസ് കടലിടുക്കിലെ നാവിക ഉപരോധം പിൻവലിക്കുമെന്നും, ഇറാന്റെ തുറമുഖങ്ങൾക്കുമേലുള്ള നിയന്ത്രണങ്ങൾ നീക്കുമെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഇറാന്റെ മരവിപ്പിച്ച ആസ്തികൾ തിരികെ നൽകും. ജൂൺ 19 വെള്ളിയാഴ്ച ജനീവയിൽ വെച്ച് സമാധാന കരാറിൽ ഔദ്യോഗികമായി ഒപ്പുവെക്കും.
ഹോർമുസ് കടലിടുക്ക് ടോൾ രഹിതമായി തുറന്നുകൊടുക്കും. ഇറാന്റെ തുറമുഖങ്ങളിലെ ഉപരോധം പിൻവലിക്കും. ലെബനോൺ ഉൾപ്പെടെയുള്ള എല്ലാ യുദ്ധമുഖങ്ങളിലും സൈനിക നടപടികൾ പൂർണമായി അവസാനിപ്പിക്കാൻ ഇരുരാജ്യങ്ങളും ധാരണയിലെത്തി.
















