India

നിയമം ലംഘിച്ച് പണിതുയര്‍ത്തിയ മുസ്ലിം പള്ളി പൊളിച്ചുനീക്കി ജപ്പാന്‍ സര്‍ക്കാര്‍

നിയമം ലംഘിച്ചുവെന്ന് കണ്ടെത്തിയതോടെ ജപ്പാന്‍ സര്‍ക്കാര്‍ ഉടനെ പള്ളി പൊളിച്ചുമാറ്റുകയായിരുന്നു.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ടോക്യോ: ജപ്പാനില്‍ പാകിസ്ഥാനി മുസ്ലിങ്ങള്‍സ്ഥാപിച്ച പള്ളി പൊളിച്ചുനീക്കി ജപ്പാന്‍ സര്‍ക്കാര്‍. 4500 ചതുരശ്ര അടിയില്‍ കൂടുതലുള്ള കെട്ടിടങ്ങള്‍ നിര്‍മ്മിക്കരുതെന്ന വിലക്കുള്ളപ്പോഴാണ് അത്രയ്‌ക്ക് വിസ്തീര്‍ണ്ണമുള്ള പള്ളി പാകിസ്ഥാന്‍ മുസ്ലിങ്ങള്‍ പണിതുയര്‍ത്തിയത്. നിയമം ലംഘിച്ചുവെന്ന് കണ്ടെത്തിയതോടെ ജപ്പാന്‍ സര്‍ക്കാര്‍ ഉടനെ പള്ളി പൊളിച്ചുമാറ്റുകയായിരുന്നു.

പാകിസ്ഥാന്റെ ജപ്പാനിലെ അംബാസഡറായ അബ്ദുള്‍ ഹമീദായിരുന്നു ഈ പള്ളി നിര്‍മ്മാണത്തിന് പിന്നില്‍. ആ രാജ്യത്തിന്റെ നിയമങ്ങള്‍ നോക്കാതെയായിരുന്നു നിര്‍മ്മാണം. ഉദ്ഘാടനം ചെയ്യുകയായിരുന്നു. പക്ഷെ പിന്നീടാണ് അബദ്ധം മനസ്സിലായത്. പക്ഷെ രണ്ടാമതൊന്നു ചിന്തിക്കുന്നതിന് മുന്‍പേ പള്ളി ജപ്പാന്‍ അധികൃതര്‍ പൊളിച്ചുകഴിഞ്ഞിരുന്നു.

ജപ്പാന്‍ പ്രധാനമന്ത്രി സനെ തകായ്ച്ചി കര്‍ക്കശക്കാരിയാണ്. നിയമങ്ങള്‍ കാറ്റില്‍ പറത്താന്‍ സമ്മതിക്കില്ല. എന്തിന് ചൈനയ്‌ക്കെതിരെ ശത്മായ പടയൊരുക്കം നടത്തുന്ന പ്രധാനമന്ത്രി കൂടിയാണ്. അതുകൊണ്ടാണ് നിര്‍മ്മാണം നടത്തിക്കഴിഞ്ഞതല്ലേ വിട്ടുവീഴ്ചയാകാം എന്നൊരു നിലപാട് എടുക്കാതിരുന്നത്. നിയമം ലംഘിച്ച കെട്ടിടനിര്‍മ്മാണം എന്ന് കണ്ടയുടന്‍ പൊളിച്ചുമാറ്റുകയായിരുന്നു.പസഫിക് സമുദ്രത്തിന്റെ റിംഗ് ഓഫ് ഫയല്‍ മേഖലയുമായി ബന്ധപ്പെട്ട പ്രദേശമാണ് കുവാഗോ നഗരം. അതിനാല്‍ ഇവിടെ ഭൂകമ്പസാധ്യതയും ഏറെയാണ്. അതുകൊണ്ട് തന്നെ കര്‍ശനമാണ് പ്രത്യേകിച്ചു അവിടുത്തെ കെട്ടിടനിര്‍മ്മാണരംഗം.

ജപ്പാലിനെ കുവാഗോ നഗരത്തിലാണ് ഈ പള്ളി പണിതത് ജപ്പാനിലെ ഏറ്റവും വലിയ ദ്വീപായ ഹോന്‍ഷുവിലാണ് കുവാഗോ നഗരം വരുന്നത്. പള്ളി ഉയര്‍ത്തിയ പ്രദേശത്ത് ഇത്രയും വലിയ കെട്ടിങ്ങള്‍ പണിതാല്‍ വെള്ളപ്പൊക്കത്തിന് കാരണമാകുമെന്നാണ് ജപ്പാന്‍ അധികൃതരുടെ വാദം. അതുകൊണ്ടാണ് അവര്‍ പള്ളി പൊളിച്ചുമാറ്റിയത്.

ജപ്പാനിലെ കെട്ടിടനിയമം കാറ്റില്‍പ്പറത്തി പള്ളി പണിയാന്‍ എങ്ങിനെ ധൈര്യം വന്നു എന്ന ചോദ്യമാണ് പാകിസ്ഥാനിലെ മുസ്ലിം സംഘത്തിന് നേരെ ഉയരുന്നത്. വെള്ളപ്പൊക്കം വന്ന് ജനം മരിച്ചാലും വേണ്ടില്ല, മതമാണ് മതമാണ് മതമാണ് പ്രശ്നം എന്ന് കരുതന്നവരാണ്. പൊതുവേ പാകിസ്ഥാന്‍കാര്‍.

Recent Posts