ആർട്ടിക്കിൾ 370 , ഇന്ത്യയെ വിഘടിപ്പിക്കാൻ കാത്തിരുന്നവർ പലപ്പോഴായി പറഞ്ഞ കേട്ട വാക്കാണിത്. ജമ്മു കശ്മീരിലെ വിഘടനവാദം അവസാനിപ്പിക്കാൻ ആർട്ടിക്കിൾ 370 പിൻവലിച്ചതോടെ പലർക്കും നെഞ്ചിലേറ്റ കനത്ത അടിയായി മാറി ഇത്. ഇന്ന് ജമ്മു കശ്മീരിന് പ്രത്യേക പദവി അനുവദിച്ചുകൊണ്ടുള്ള ആർട്ടിക്കിൾ 370 റദ്ദാക്കിയ പ്രധാനമന്ത്രിയുടെ തീരുമാനത്തെ അടിസ്ഥാനമാക്കിയാണ് ഒരുക്കിയ ചിത്രം ദേശീയ അംഗീകാരം സ്വന്തമാക്കിയിരിക്കുന്നു.
നിയമം റദ്ദാക്കാൻ കേന്ദ്രസർക്കാർ സ്വീകരിച്ച മുന്നൊരുക്കങ്ങളും ഇതിനായി കശ്മീർ താഴ്വരയിൽ പ്രവർത്തിച്ച പ്രത്യേക സുരക്ഷാ സംഘത്തിന്റെയും കഥയാണ് ‘ആർട്ടിക്കിൾ 370’.യാമി ഗൗതം കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം നവാഗതനായ ആദിത്യ സുഹാസ് ജാംബലെയാണ് സംവിധാനം ചെയ്തത്. റിലീസിന് മുമ്പ് തന്നെ 39.68 ലക്ഷം രൂപയാണ് അഡ്വാൻസ് ബുക്കിംഗിലൂടെ ചിത്രം നേടിയത്.
ചിത്രത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വേഷം ചെയ്യുന്നത് അരുൺ ഗോവിലാണ്. ‘ഉറി ദ സർജിക്കൽ സ്‌ട്രൈക്ക്’ എന്ന സിനിമയുടെ സംവിധായകൻ ആദിത്യ ധാർ, മൊണാൽ താക്കർ എന്നിവർ ചേർന്നാണ് ‘ആർട്ടിക്കിൾ 370’യുടെ തിരക്കഥ ഒരുക്കിയത്. ജ്യോതി ദേശ്പാണ്ഡെ, ആദിത്യ ധാർ, ലോകേഷ് ധാർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്.
















