Sunday, May 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ഒടുവിലാനെ ഓര്‍ക്കുമ്പോള്‍

കെ. വിജയന്‍ മേനോന്‍ by കെ. വിജയന്‍ മേനോന്‍
May 31, 2026, 04:41 pm IST
in Varadyam, Entertainment

ദേവാസുരം എന്ന ചിത്രത്തിലെ ഇരുപത് സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള പെരിങ്ങോടര്‍ എന്ന കഥാപാത്രം ഉള്‍പ്പടെ ഒട്ടനവധി കഥാപാത്രങ്ങളെ അനശ്വരമാക്കിയാണ് അഭിനയ മാസ്മരികത സൃഷ്ടിച്ച് മലയാള സിനിമാ പ്രേക്ഷകരുടെ മനസ്സില്‍ ഒടുവില്‍ ഉണ്ണികൃഷ്ണന്‍ കൂടുകൂട്ടിയത്. ഗ്രാമീണ നിഷ്‌ക്കളങ്കതയുള്ള നിരവധി കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ ഒടുവിലാന്‍, മലയാള മനസ്സിന്റെ മണിഗോപുരത്തില്‍ മനോഹരമായൊരു വര്‍ണ്ണകൂട് ഒരുക്കിയാണ് മടക്കയാത്ര നടത്തിയത്. വേഷവിധാനത്തിലും ജീവിത ശൈലിയിലും സൗമ്യതയായിരുന്നു ഒടുവില്‍ ഉണ്ണികൃഷ്ണന്റെ മുഖമുദ്ര. സംഭാഷണത്തിലുപരി ശരീരഭാഷകൊണ്ട് നര്‍മ്മത്തെ പെയ്തിറക്കിയ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ മലയാളത്തിന്റെ അനശ്വര കലാകാരന്‍.

സെറ്റില്‍വച്ച് ഒടുവില്‍ ഉണ്ണികൃഷ്ണന്‍ ഒരു നര്‍മ്മം പറഞ്ഞതിന്റെ പേരില്‍, അത് ഇഷ്ടപ്പെടാതിരുന്ന സംവിധായകന്‍, പരസ്യമായി ഒടുവിലാന്റെ മുഖത്തടിച്ചപ്പോള്‍, തികഞ്ഞ നിസ്സഹായനായി ആ നിഷ്‌ക്കളങ്കന്‍ പുഞ്ചിരികൊണ്ട് അതിനെ നേരിട്ടു. വേദനയേക്കാളുപരി അപമാനഭാരം സഹിയ്‌ക്കവയ്യാതെ ഒടുവിലാന്‍ ഉള്ളുറഞ്ഞ് തേങ്ങിയപ്പോള്‍, ആ സംവിധായകന്‍ അറിഞ്ഞില്ല, കാലത്തോട് എപ്പോഴെങ്കിലും അതിന് കണക്ക് പറയേണ്ടി വരുമെന്ന്. രണ്ട് മാസങ്ങള്‍ക്ക് മുമ്പ്, ദിവസങ്ങള്‍ നീണ്ട കാരാഗ്രഹ വാസത്തിലൂടെ സംവിധായകനോട് കാലം അതിന് കണക്ക് പറയിച്ചു. അത് ഒടുവിലാനെന്ന അഭിനയ തമ്പുരാന്റെ അഭാവത്തിലായത് തികച്ചും യാദൃച്ഛികം മാത്രം.

അഭിനേതാവ് എന്നതിലുപരി കര്‍ണ്ണാടക സംഗീതത്തിലും വാദ്യോപകരണങ്ങളിലും പ്രഗത്ഭനായിരുന്നു ഒടുവില്‍ ഉണ്ണികൃഷ്ണന്‍. 1973 ല്‍ പി.എന്‍. മേനോന്‍ സംവിധാനം ചെയ്ത ‘ദര്‍ശനം’ എന്ന ചിത്രത്തിലൂടെയാണ് സിനിമാഭിനയത്തില്‍ ഹരിശ്രീ കുറിച്ചത്. എ. വിന്‍സന്റ് സംവിധാനം ചെയ്ത ‘ചെണ്ട’ യായിരുന്നു അടുത്ത ചിത്രം. സത്യന്‍ അന്തിക്കാടിന്റെ സിനിമകളില്‍ സ്ഥിരം വേഷക്കാരനായിരുന്ന ഒടുവില്‍ ഉണ്ണികൃഷ്ണന്‍, സംവിധായകരായ തോപ്പില്‍ ഭാസി, ഭരതന്‍, ഹരിഹരന്‍, ഐ.വി. ശശി എന്നിവരുടെ ചിത്രങ്ങളിലും അഭിനയ മികവിന്റെ മിന്നും പ്രകടനം കാഴ്‌ച്ചവച്ചു. ഗുരുവായൂര്‍ കേശവനിലെ ആന പാപ്പാന്‍, വരവേല്‍പ്പിലെ നാരായണന്‍, ആറാംതമ്പുരാനിലെ കൃഷ്ണ വര്‍മ്മ, കളിക്കളത്തിലെ പലിശക്കാരന്‍, പുന്നാരത്തിലെ മക്കള്‍ നോക്കാത്ത അധ്യാപകന്‍, വധു ഡോക്ടറാണ് എന്ന ചിത്രത്തിലെ ഗൃഹനാഥന്‍, പട്ടണപ്രവേശത്തിലെ ആഭ്യന്തരമന്ത്രി, നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വകയിലെ നക്സല്‍ വാസു, യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക് എന്ന ചിത്രത്തിലെ സെക്യൂരിറ്റി എന്നിങ്ങനെ 400 ലധികം ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ ഒടുവില്‍ അനശ്വരമാക്കി.

2006 ല്‍ പുറത്തിറങ്ങിയ രസതന്ത്രമായിരുന്നു ഒടുവിലിന്റെ അവസാന ചിത്രം. അടൂര്‍ ഗോപാലകൃഷ്ണന്റെ നിഴല്‍കൂത്തിലെ കാളിയപ്പനെന്ന കഥാപാത്രത്തിന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ഒടുവിലാനെ തേടിയെത്തി. അത് അവാര്‍ഡിനേക്കാള്‍ വലിയൊരു അംഗീകാരമായി മനസ്സില്‍ സൂക്ഷിച്ചു. കഥാപുരുഷന്‍, തൂവല്‍ കൊട്ടാരം എന്നീ ചിത്രങ്ങളിലെ അഭിനയ മികവിന് മികച്ച സഹനടനുള്ള സംസ്ഥാന അവാര്‍ഡും ഒടുവില്‍ ഉണ്ണികൃഷ്ണന്‍ സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തു.

1973 ല്‍ തുടങ്ങിയ അഭിനയ സപര്യ, 2006 ല്‍ ചമയങ്ങളഴിച്ചുവെച്ച് കലാശം കുറിച്ചു. 62-ാം വയസ്സില്‍ വൃക്ക സംബന്ധമായ അസുഖം മൂലം, കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയില്‍ 2006 മെയ് 27 നാണ് ഒടുവില്‍ ഉണ്ണികൃഷ്ണന്‍ ചമയങ്ങളില്ലാത്ത ലോകത്തേക്ക് യാത്ര തിരിച്ചത്. അതോടെ പ്രേക്ഷക ലക്ഷങ്ങളെ നഷ്ടബോധത്തിന്റെ തടവറയിലാക്കി ആ നടന്‍ അരങ്ങൊഴിഞ്ഞു.

മലയാളിയെ നോക്കി കണ്ണിറുക്കി നിഷ്‌ക്കളങ്കമായി പുഞ്ചിരിച്ചു നില്‍ക്കാന്‍ മലയാള സിനിമയില്‍ ഒരാളെ ഉണ്ടായിരുന്നുള്ളു. അത് പകരക്കാരനില്ലാത്ത വിധം പകര്‍ന്നാടിയ സൗമ്യനും, തികച്ചും ഗ്രാമീണനുമായ ഒടുവില്‍ ഉണ്ണികൃഷ്ണന്‍ മാത്രം.

Tags: Malayalam Movie ActorMalayalam film industryOduvil Unikrishnanഒടുവില്‍ ഉണ്ണികൃഷ്ണന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സ്ഥിരം വില്ലന്‍, അവസാനം ഹാസ്യ വേഷങ്ങള്‍; 44വര്‍ഷത്തെ സിനിമാജീവിതത്തിന് വിരാമം

Entertainment

‘മരണത്തെ ഭയമില്ല. ആയുസ് തീര്‍ന്നാല്‍ മരിക്കും’; അറംപറ്റി അഭിമുഖത്തിലെ സന്തോഷിന്റെ വാക്കുകള്‍

Entertainment

ബന്ധു മാത്രമായിരുന്നില്ല സന്തോഷ്, ജീവിതയാത്രയിൽ എപ്പോഴും കൂടെയുണ്ടായിരുന്ന സഹോദരൻ: സുരേഷ് ഗോപി

Entertainment

കുട്ടേട്ടന്‍ യൂണിവേഴ്‌സ്

Entertainment

ഓരോ സിനിമയും ഓരോ സന്ദേശം

പുതിയ വാര്‍ത്തകള്‍

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… മൺസൂൺ: കൊങ്കൺ വഴിയുള്ള ട്രെയിന്‍ സമയത്തിൽ ജൂണ്‍ 15 മുതല്‍ മാറ്റം

അനുഭവം: ജന്മാന്തര ജീവിതങ്ങള്‍-1

കഥ: അവസാനത്തെ പെണ്ണ്-1

തോട്ടപ്പള്ളി സ്പില്‍വേയില്‍ സന്ദര്‍ശനം നടത്തിയ കുട്ടനാട് എം എല്‍ എ റെജി ചെറിയാനെ രൂക്ഷമായി വിമര്‍ശിച്ച് അമ്പലപ്പുഴ എം എല്‍ എ ജി സുധാകരന്‍

ബോധവും ഊര്‍ജവും: സൃഷ്ടിയിലെ ദ്വൈതം

ഹരിപ്പാട് പ്രസവത്തിന് പിന്നാലെ മാതാവ് വലിച്ചെറിഞ്ഞ കുഞ്ഞിനെ സിഡബ്ല്യുസി ഏറ്റെടുക്കും

ഇതുതാനെടാ മേയർ: സ്‌കൂൾ തുറപ്പിന് തലസ്ഥാനത്ത് മേയറുടെ വൻ ‘ലഹരിവേട്ട’

തൊടുപുഴയിൽ ജോലിക്കിടെ നഴ്സ് ജീവനൊടുക്കാൻ ശ്രമിച്ചു; തൊഴിൽ പീഡനമെന്ന് പരാതി

ഒടുവിലാനെ ഓര്‍ക്കുമ്പോള്‍

കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐ സി യുവില്‍ പീഡനം നേരിട്ട അതിജീവിത മുഖ്യമന്ത്രിയെ കാണും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.