Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

സലാം സലിം…

ഗ്രാമീണ കഥാപാത്രങ്ങള്‍ നേര്‍ത്ത വിഷാദ ഛായയുള്ള കഥാപാത്രങ്ങള്‍, അതിജീവനത്തിനായി പൊരുതുന്ന നിസ്സഹായര്‍ തുടങ്ങിയ വേഷങ്ങള്‍ സലിം കുമാറിന്റെ കൈയില്‍ ഭദ്രമായിരുന്നു. മിമിക്രി കലാകാരനില്‍നിന്ന് രാജ്യത്തെ ഏറ്റവും മികച്ച നടനിലേക്കുള്ള വളര്‍ച്ചയില്‍ സലിം കുമാര്‍ നടന്നുതീര്‍ത്ത നാഴികക്കല്ലുകള്‍ സിനിമയെ സ്‌നേഹിക്കുന്നവര്‍ക്ക് പാഠപുസ്തകങ്ങളാണ്.

ടി. എസ്. നീലാംബരന്‍ by ടി. എസ്. നീലാംബരന്‍
Jun 8, 2026, 10:25 am IST
in Article

ചുരുങ്ങിയ കാലം കൊണ്ട് സിനിമാപ്രേക്ഷകരുടെ മനം കവര്‍ന്ന നടനാണ് സലിംകുമാര്‍. 90 കളില്‍ മലയാള സിനിമയില്‍ ആരംഭിച്ച ഹാസ്യതരംഗത്തില്‍ ഒട്ടേറെ മിമിക്രി കലാകാരന്മാര്‍ സിനിമയിലേക്ക് എത്തിയിരുന്നു. കൊച്ചിന്‍ കലാഭവന്‍ ആയിരുന്നു ഈ കലാകാരന്മാരില്‍ ഏറെ പേരെയും സംഭാവന ചെയ്തത്. ജയറാം, കലാഭവന്‍ മണി, സലിംകുമാര്‍ എന്നിവരെല്ലാം കലാഭവനില്‍ നിന്ന് വെള്ളിത്തിരയില്‍ എത്തിയവരാണ്.

അനായാസമായ അഭിനയ ശൈലിയും സ്വാഭാവിക നര്‍മ്മഭാവനയും കൊണ്ട് സലിംകുമാര്‍ വളരെ വേഗത്തില്‍ ജനപ്രീതിയാര്‍ജ്ജിച്ചു. ജഗതിക്കും ഇന്നസെന്റിനും ശേഷം മലയാള സിനിമയിലെ ഹാസ്യ സാമ്രാട്ടായി സലിംകുമാര്‍ അവരോധിക്കപ്പെട്ടു. മായാവിയിലെ സ്രാങ്ക്, പുലിവാല്‍ കല്യാണത്തിലെ മണവാളന്‍, കല്യാണരാമനിലെ പ്യാരി, പട്ടാളത്തിലെ എസ് ഐ ഗബ്ബാര്‍, ചതിക്കാത്ത ചന്തുവിലെ ഡാന്‍സ് മാസ്റ്റര്‍ വിക്രം, തിളക്കത്തിലെ ഓമനക്കുട്ടന്‍ തുടങ്ങിയ കഥാപാത്രങ്ങള്‍ സലിംകുമാറിലെ ഹാസ്യ നടനെ അടയാളപ്പെടുത്തുന്നു.

ചെറിയ റോളുകളില്‍ തുടങ്ങിയ സലിംകുമാര്‍ വളരെപ്പെട്ടെന്ന് ജനപ്രിയ സിനിമകളുടെ അവിഭാജ്യ ഭാഗമായി മാറുകയായിരുന്നു. ഹാസ്യരംഗങ്ങളില്‍ അനായാസമായി മുഖത്ത് വിരിയുന്ന ഭാവങ്ങളും മാനറിസവും സലിംകുമാറിന്റെ സവിശേഷതയായിരുന്നു. തമാശരംഗങ്ങളെ തന്റെ പ്രതിഭ കൊണ്ട് മറ്റൊരു തലത്തിലേക്ക് ഉയര്‍ത്താന്‍ കഴിവുള്ള നടനായിരുന്നു സലിം കുമാര്‍. ശരീരഭാഷയിലും മുഖചലനങ്ങളിലും സംഭാഷണ രീതിയിലും സലിംകുമാര്‍ ഹാസ്യത്തിന്റെ മധുരം ചേര്‍ത്തു. ഇത് പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു.

സംവിധായകനും തിരക്കഥാകൃത്തും മനസ്സില്‍ കണ്ടതിനപ്പുറം ഫ്രെയിമില്‍ എത്തിക്കാന്‍ സലിംകുമാറിന് കഴിഞ്ഞു. തമാശയുടെ ആള്‍രൂപങ്ങള്‍ ആവുമ്പോഴും ഓരോ കഥാപാത്രവും ഒന്നിനൊന്ന് വ്യത്യസ്തമായിരുന്നു എന്നതും ആ പ്രതിഭയുടെ സവിശേഷതയാണ്.

ഹാസ്യതാരമായി നിറഞ്ഞുനില്‍ക്കുന്ന സമയത്ത് തന്നെയാണ് വളരെ സങ്കീര്‍ണവും ഗൗരവസഭാവമുള്ളതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് സലിംകുമാര്‍ പ്രേക്ഷകരെ ഞെട്ടിച്ചത്. മകള്‍ക്ക് നേരിട്ട് ദുരനുഭവങ്ങളില്‍ കരള്‍ നീറി നില്‍ക്കുന്ന പി
താവായി അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയില്‍ സലിംകുമാര്‍ പ്രേക്ഷകരെ അമ്പരപ്പിച്ചു. ആ വര്‍ഷം മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന അവാര്‍ഡ് ഈ വേഷത്തിന് സലിംകുമാറിന് ലഭിച്ചു. 2010 ല്‍ പുറത്തുവന്ന ആദാമിന്റെ മകന്‍ അബു സലിം കുമാറിന്റെ കരിയര്‍ ബെസ്റ്റ് എന്ന് പറയാവുന്ന സിനിമയാണ്. അത്തര്‍ വില്പനക്കാരനായ അബുവായി സലിംകുമാര്‍ ജീവിക്കുകയായിരുന്നു.

നിര്‍മാല്യത്തിലെ പി.ജെ.ആന്റണി, ഓടയില്‍ നിന്നിലെ സത്യന്‍, ഇരുട്ടിന്റെ ആത്മാവിലെ നസീര്‍, തനിയാവര്‍ത്തനത്തിലെ മമ്മൂട്ടി, വാനപ്രസ്ഥത്തിലെ മോഹന്‍ലാല്‍ കഥാപാത്രങ്ങള്‍ക്ക് ഒപ്പം നില്‍ക്കുന്നതാണ് സലിംകുമാറിന്റെ അബു. അത്തറിന്റെ സൗരഭ്യം കാണികള്‍ക്ക് കൂടി അനുഭവപ്പെടും വിധം മനോഹരമായ സ്വഭാവ ചിത്രീകരണമാണ് ഈ സിനിമയിലേത്. ഹജ്ജിന് പോകാനായി പണം കണ്ടെത്താന്‍ പെടാപ്പാടുപെടുന്ന അബു ഇതിനിടയില്‍ മനുഷ്യസ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും വിളക്കുമരം ആകുന്നു. ഓരോ അണുവിലും കഥാപാത്രമായി മാറിയ സലിംകുമാര്‍ അബുവിനെ അവിസ്മരണീയമാക്കി, ആ വര്‍ഷത്തെ ദേശീയ സംസ്ഥാനതലങ്ങളില്‍ മികച്ച നടനുള്ള പുരസ്‌കാരങ്ങള്‍ നേടി. ഹൃദയത്തോട് ചേര്‍ന്നുനിന്ന ചില കഥകളെ സിനിമയാക്കാനും സലിംകുമാറിന് കഴിഞ്ഞു. 2017ല്‍ സലിംകുമാര്‍ സംവിധാനം ചെയ്ത കറുത്ത ജൂതന്‍ മികച്ച കഥക്കുള്ള സംസ്ഥാന പുരസ്‌കാരം നേടി. കമ്പാര്‍ട്ട്‌മെന്റ്, ദൈവമേ കൈതൊഴാം കെ.കുമാറാകണം എന്നീ ചിത്രങ്ങളും സംവിധാനം ചെയ്തു. സലിംകുമാര്‍ അരങ്ങൊഴിയുമ്പോള്‍ അഭ്രപാളിയില്‍ സൃഷ്ടിക്കപ്പെടുന്ന ശൂന്യത അത്രവേഗം നികത്താനാവില്ല എന്നുറപ്പാണ്. യഥാര്‍ത്ഥ ജീവിതത്തില്‍ നിന്ന് ഇറങ്ങി വന്നതുപോലെ തോന്നിപ്പിക്കുന്ന കഥാപാത്രങ്ങളാണ് സലിംകുമാറിന്റെത്. സ്വാഭാവികമായ അഭിനയം കൊണ്ടും സംഭാഷണശൈലി കൊണ്ടും അത്രമേല്‍ അവ പ്രേക്ഷകരുമായി സംവദിച്ചു. തമാശ വെറുതെ പറയുക മാത്രമായിരുന്നില്ല ശബ്ദവിന്യാസം കൊണ്ടും ടൈമിംഗ് കൊണ്ടും മുഖഭാവം കൊണ്ടും തമാശ സൃഷ്ടിക്കുകയായിരുന്നു സലിംകുമാര്‍ ചെയ്തത്. ഗ്രാമീണ കഥാപാത്രങ്ങള്‍ നേര്‍ത്ത വിഷാദ ഛായയുള്ള കഥാപാത്രങ്ങള്‍, അതിജീവനത്തിനായി പൊരുതുന്ന നിസ്സഹായര്‍ തുടങ്ങിയ വേഷങ്ങള്‍ സലിംകുമാറിന്റെ കൈയ്യില്‍ ഭദ്രമായിരുന്നു. മിമിക്രി കലാകാരനില്‍നിന്ന് രാജ്യത്തെ ഏറ്റവും മികച്ച നടനിലേക്കുള്ള വളര്‍ച്ചയില്‍ സലിംകുമാര്‍ നടന്നുതീര്‍ത്ത നാഴികക്കല്ലുകള്‍ സിനിമയെ സ്‌നേഹിക്കുന്നവര്‍ക്ക് പാഠപുസ്തകങ്ങളാണ്.

Tags: Malayalam Movie ActorMimicry ArtistMalayalam Movie IndustryActor Salimkumar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ചിരിയുടെ രാജാവ്; കണ്ണു നനയിച്ച പ്രതിഭ

Editorial

ചിരിപ്പിച്ച് ജീവിച്ചു, കരയിച്ചു മടക്കം

സലിം കുമാര്‍ മാതാ അമൃതാനന്ദമയീ ദേവിയെ ഹാരാര്‍പ്പണം
ചെയ്യുന്നു (ഫയല്‍ ഫോട്ടോ)
Kerala

അവസാന നാളുകളില്‍ കരുത്തായത് അമ്മയുടെ അനുഗ്രഹം

Entertainment

കര്‍ഷകനെന്ന വിളിപ്പേരില്‍ അഭിമാനിച്ച സലിം കുമാര്‍

Kerala

ചിരിക്ക് പുതിയൊരു സ്ക്രിപ്റ്റ് എഴുതിയ അതുല്യ പ്രതിഭ : സുരേഷ് ഗോപി

പുതിയ വാര്‍ത്തകള്‍

കരിപ്പൂരിൽ ‘സ്വർണം പൊട്ടിക്കൽ’ സംഘത്തിലെ കണ്ണികൾ പിടിയിൽ; 13 അംഗ ക്രിമിനൽ സംഘം അറസ്റ്റിൽ

സഹകരണ സംഘം/ബാങ്കുകളില്‍ 133 ഒഴിവുകളില്‍ നിയമനം; അപേക്ഷ ഓണ്‍ലൈനില്‍ ജൂണ്‍ 30നകം

ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം; സിങ്ക്കണ്ടം സ്വദേശി മാരിക്ക് ദാരുണാന്ത്യം, ആക്രമണം മകനെ സ്‌കൂളിൽ വിടാൻ പോകവേ

സലാം സലിം…

പശ്ചിമേഷ്യന്‍ സംഘർഷം രൂക്ഷം: ഇറാനെതിരെ തിരിച്ചടിച്ച് ശക്തമായ വ്യോമാക്രമണം നടത്തി ഇസ്രായേല്‍

സാഫ് വിജയം: വനിതാ ഫുട്‌ബോൾ ടീമിനെ പ്രധാനമന്ത്രി മോദി അഭിനന്ദിച്ചു

ബറേലി സാമുദായിക കലാപം: മുഖ്യസൂത്രധാരൻ തൗഖീർ റാസയ്‌ക്ക് ജാമ്യമില്ല

ഫിഫ ലോകകപ്പ് 2026: എസ്പാന ഇന്‍ ഗ്രൂപ്പ് എച്ച്

ഫിഫ ലോകകപ്പ് 2026: ഐയില്‍ തുടങ്ങാന്‍ ഫ്രഞ്ച് പട

ഇടപ്പള്ളി ബ്രഹ്‌മസ്ഥാന വാര്‍ഷിക മഹോത്സവത്തിനെത്തിയ സദാനന്ദന്‍ മാസ്റ്റര്‍ എംപിയെ മാതാ അമൃതാനന്ദമയീ ദേവി അനുഗ്രഹിക്കുന്നു

ജീവിതത്തിന്റെ മൂലധനമാണ് സ്നേഹമെന്ന് മാതാ അമൃതാനന്ദമയീ ദേവി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.