Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

തന്ത്രം പാളി; ഏരിയാ കമ്മിറ്റികളിലും പിണറായിക്കും ഗോവിന്ദനും രക്ഷയില്ല; കീഴ്ഘടകങ്ങളെ പ്രതിക്കൂട്ടിലാക്കാന്‍ ചോദ്യാവലി

The str

ഡോ. പി. ശിവപ്രസാദ്byഡോ. പി. ശിവപ്രസാദ്
May 24, 2026, 12:01 pm IST
inKerala

ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത തിരിച്ചടിയില്‍ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെയുള്ള വിമര്‍ശനം ഒഴിവാക്കാന്‍ താഴെത്തട്ടിലുള്ള കമ്മിറ്റികള്‍ക്ക് പ്രത്യേകം ചോദ്യാവലി നല്‍കിയെങ്കിലും അണികള്‍ അംഗീകരിക്കുന്നില്ല. സിപിഎമ്മിന്റെ ഏരിയാ തലങ്ങളിലെ തെരഞ്ഞെടുപ്പ് അവലോകന യോഗങ്ങളിലും നിശിതമായ വിമര്‍ശനമാണ് പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമെതിരെ ഉയരുന്നത്. വിമര്‍ശനങ്ങള്‍ വ്യക്തിപരമാകരുതെന്നും നിലപാടുകള്‍ക്കും നയങ്ങള്‍ക്കും പാളിച്ചകള്‍ ഉണ്ടായോയെന്ന് പരിശോധിക്കുകയും വിമര്‍ശിക്കുകയുമാകാം എന്നാണ് നേതൃത്വം നിര്‍ദേശങ്ങള്‍ നല്‍കിയത്. എന്നാല്‍ ജില്ലാതല അവലോകന യോഗങ്ങളുടെ തനിയാവര്‍ത്തനമാണ് ഏരിയാതല അവലോകന യോഗങ്ങളില്‍ നടക്കുന്നത്.

പിണറായി വിജയനെയും എം.വി. ഗോവിന്ദനെയും വ്യക്തിപരമായി തന്നെ വിമര്‍ശിക്കുകയുമാണ്. യോഗങ്ങള്‍ നിയന്ത്രിക്കാനെത്തുന്ന മേല്‍ക്കമ്മിറ്റിയില്‍ നിന്നുള്ള നേതാക്കളെ സാക്ഷിയാക്കിയാണ് പാര്‍ട്ടി അണികള്‍ നേതൃത്വത്തെ വിചാരണ ചെയ്യുന്നത്. അവലോകന യോഗങ്ങള്‍ ഏരിയാ തലങ്ങളിലേക്ക് കടന്നതോടെ ജില്ലാതല നേതാക്കളും ജനപ്രതിനിധികളായിരുന്നവരും വിമര്‍ശനത്തിന്റെ ചൂടറിയുന്നു. ഒരു പതിറ്റാണ്ടായി പാര്‍ട്ടിയെ അടക്കി ഭരിച്ചിരുന്നവരെ വിചാരണ ചെയ്യാനുള്ള അവസരം പാര്‍ട്ടി സഖാക്കള്‍ യോഗങ്ങളില്‍ വിനിയോഗിക്കുകയാണ്. ജില്ലാതല അവലോകന യോഗങ്ങളില്‍ പിണറായിക്കും, ഗോവിന്ദനുമെതിരെ ആസൂത്രിത നീക്കമുണ്ടായ സാഹചര്യത്തിലാണ് അതിനെ മറികടക്കാന്‍, തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം നേതാക്കളില്‍ അടിച്ചേല്‍പ്പിക്കുന്ന സമീപനം പാര്‍ട്ടി ഘടകങ്ങള്‍ എടുക്കേണ്ടതില്ലെന്ന നിര്‍ദേശം സംസ്ഥാന നേതൃത്വം നല്‍കിയത്. ഏരിയാ കമ്മിറ്റികള്‍ തയാറാക്കേണ്ട റിപ്പോര്‍ട്ടില്‍ എന്തൊക്കെയാണ് ഉള്‍പ്പെടുത്തേണ്ടത് എന്നതിനെക്കുറിച്ചുള്ള മാര്‍ഗരേഖയാണ് സംസ്ഥാന നേതൃത്വം തയാറാക്കി നല്‍കിയിട്ടുള്ളത്.

ഇതിന്റെ അടിസ്ഥാനത്തിലുള്ള ചര്‍ച്ചയാണ് കീഴ്ഘടകങ്ങളിലുണ്ടാകേണ്ടതെന്നാണ് കര്‍ശന നിര്‍ദേശം. തോല്‍വിയുടെ കാരണങ്ങള്‍ കണ്ടെത്താന്‍ താഴെത്തട്ടിലുള്ള കമ്മിറ്റികള്‍ക്കായി വിശദമായ ചോദ്യാവലി തയാറാക്കി നല്‍കിയിട്ടുണ്ട്. ഓരോ ലോക്കല്‍ കമ്മിറ്റിയും റിപ്പോര്‍ട്ട് തയാറാക്കി ചര്‍ച്ച ചെയ്ത് ഏരിയാ സെന്ററുകളില്‍ എത്തിക്കാനാണ് നിര്‍ദേശം. 34 ചോദ്യങ്ങളുള്ള സര്‍ക്കുലറാണ് ലോക്കല്‍ കമ്മിറ്റികള്‍ക്ക് ലഭിച്ചിരിക്കുന്നത്. 2021ലെ നിയമസഭ തെരഞ്ഞെടുപ്പ് മുതല്‍ 2026ലെ തെരഞ്ഞെടുപ്പ് വരെയുള്ള വോട്ടിങ് പാറ്റേണുകള്‍ താരതമ്യം ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 2021 നിയമസഭ, 2024 പാര്‍ലമെന്റ്, 2025 തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്, 2026 നിയമസഭ എന്നിങ്ങനെ ഓരോ ഘട്ടത്തിലും ലഭിച്ച വോട്ടുകള്‍ ലോക്കല്‍ അടിസ്ഥാനത്തില്‍ പരിശോധിക്കണം. പ്രതീക്ഷിച്ച വോട്ടുകള്‍ ലഭിക്കാത്തതിന്റെ കാരണങ്ങളും വോട്ടിങ് രീതിയില്‍ മാറ്റമുണ്ടാകാന്‍ ഇടയാക്കിയ ഘടകങ്ങളും വ്യക്തമാക്കണം.

തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം എല്ലാ വീടുകളിലും കയറണമെന്ന തീരുമാനം നടപ്പിലാക്കിയോയെന്നും എത്ര വീടുകള്‍ സന്ദര്‍ശിച്ചുവെന്നതും ലോക്കല്‍ അടിസ്ഥാനത്തില്‍ വിശദീകരിക്കണം. ഏരിയാ കമ്മിറ്റി അംഗങ്ങളും പ്രത്യേക ക്ഷണിതാക്കളും എത്ര വീടുകള്‍ സന്ദര്‍ശിച്ചു എന്നതിന് ഓരോ അംഗത്തിന്റെയും പേര് സഹിതം കണക്ക് നല്‍കാനാണ് നിര്‍ദേശം. മുഴുവന്‍ പാര്‍ട്ടി അംഗങ്ങളും തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. ന്യൂനപക്ഷ വിഭാഗങ്ങള്‍ പാര്‍ട്ടിയില്‍ നിന്ന് എത്രത്തോളം അകന്നു എന്നതും വിവിധ സാമൂഹിക വിഭാഗങ്ങളുടെ അനുകൂല, പ്രതികൂല നിലപാടുകളും പരിശോധിക്കും. നേതാക്കളുടെ വീഴ്ച മറച്ചുവെച്ച് താഴെത്തട്ടിലുള്ള കമ്മിറ്റികളില്‍ പരാജയത്തിന്റെ ഉത്തരവാദിത്തം അടിച്ചേല്‍പ്പിക്കാനാണ് ചോദ്യാവലി നല്‍കിയതെന്നും വിമര്‍ശനം ഉയരുന്നു.

Tags: Pinarayi and GovindanCPM Kerala2026 Kerala assembly elections
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

പിണറായിയെ തൊടാതെ വിശാല കമ്മിറ്റിയും

Kerala

പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം സമ്മതിച്ച് എം.വി. ഗോവിന്ദന്‍

Kerala

സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി; ഗുരുതര ആരോപണവുമായി ജി സുധാകരൻ

Kerala

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

Kerala

സ്വകാര്യ പണമിടപാട് സ്ഥാപനത്തിന് 1.70 കോടി നല്‍കി; ദിനേശ് ബീഡി സഹകരണ സംഘത്തിന് എതിരെ വിജിലന്‍സ് അന്വേഷണം

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.