India

എംഎ ബേബിയും ബ്രിട്ടാസുമെല്ലാം നോയിഡ തൊഴിലാളി സമരത്തിലെ പ്രതികള്‍ക്ക് വേണ്ടി എത്തി, ഈ പ്രതികള്‍ക്ക് വിദേശപ്പണം കിട്ടിയെന്ന് കണ്ടെത്തല്‍

ഈ സമരത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച പ്രധാനപ്പെട്ടവര്‍ക്ക് ഒരു കോടി രൂപ വിദേശപ്പണം എത്തിയതായി കണ്ടെത്തല്‍.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: കേരളത്തിലെ സിപിഎം നേതാക്കള്‍ എംഎ ബേബിയുടെയും ജോണ്‍ ബ്രിട്ടാസിന്റെയും നേതൃത്വത്തില്‍ നോയിഡയില്‍ പോയി യോഗി സര്‍ക്കാരിനെതിരെ സമരം ചെയ്തത് ജയിലിലടച്ച നോയിഡ തൊഴില്‍ സമരത്തിലെ പ്രതികളെ മോചിപ്പിക്കാനായിരുന്നു. എന്നാല്‍ ഈ സമരത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച പ്രധാനപ്പെട്ടവര്‍ക്ക് ഒരു കോടി രൂപ വിദേശപ്പണം എത്തിയതായി കണ്ടെത്തല്‍.

സമരത്തിന്റെ നേതൃത്വത്തിലുണ്ടായിരുന്ന സത്യം വര്‍മ്മ, ആകൃതി എന്നിവര്‍ക്കാണ്  വിദേശകറന്‍സിയില്‍ പണം എത്തിയതെന്ന് പറയുന്നു. ഡോളറുകളിലും പൗണ്ടുകളിലുമാണ് പണം എത്തിയത്. വാസ്തവത്തില്‍ സത്യം വര്‍മ്മയുടെ അക്കൗണ്ടിലേക്കാണ് പണം എത്തിയത്. പിന്നീട് മറ്റൊരു നേതാവായ ആകൃതിയും കൂടി ഈ പണമിടപാടില്‍ പങ്കാളിയായി. ഇവരുടെ ബാങ്ക് രേഖകള്‍ പരിശോധിച്ചതില്‍ നിന്നാണ് സംശയാസ്പദമായ പണമിടപാട് കണ്ടെത്തിയത്.

ഈ പണം ഇവരുടെ കയ്യിൽ നിന്നും വിവിധ ആളുകൾക്ക് പണം കൊടുക്കപ്പെട്ടിട്ടുള്ളത് കണ്ടെത്തിയിട്ടുണ്ട്. മിനിമം കൂലി 13000 മുതല്‍ 15000 വരെയുള്ള മിനിമം കൂലി 20000 ആയി ഉയര്‍ത്താന്‍ ആവശ്യപ്പെട്ടായിരുന്നു നോയിഡ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ സമരം നടന്നത്. പൊടുന്നനെ സമരത്തിലേക്ക് ഏതാനും ഫാക്ടറികളിലെ തൊഴിലാളികള്‍ അണി ചേരുകയായിരുന്നു. പുറത്തുനിന്നുള്ള സംശയം തോന്നിക്കുന്ന പലരും സമരത്തില്‍ പങ്കെടുത്തിരുന്നു. ഇത് ഒരു ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമാണെന്ന് വ്യക്തമായിരുന്നു. അന്ന് ആ സമരത്തെ യോഗി ആദിത്യനാഥിന്റെ നിര്‍ദേശപ്രകാരം യുപി പൊലീസ് അടിച്ചമര്‍ത്തുകയും പ്രധാനപ്രതികളെ ജയിലലടയ്‌ക്കുകയും ചെയ്തു. അതോടെ സമരം അവസാനിച്ചു.

ഗൗതം ബുദ്ധ നഗര്‍ പൊലീസ് സ്റ്റേഷന്‍ തന്നെ ഈ സമരം ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമാണെന്ന് കണ്ടെത്തിയിരുന്നു. ഈ സമരക്കാര്‍ക്ക് പാകിസ്ഥാനില്‍ നിന്നും സഹായം ലഭിച്ചുവെന്നും പൊലീസ് ആരോപിച്ചിരുന്നു.

പാകിസ്ഥാനില്‍ നിന്നുള്‍പ്പെടെയാണ് ഈ പണം എത്തിയത്. ഇന്ത്യയിലെ സുഗമമായ ഉല്‍പാദനമേഖലയെ പൊളിക്കാനായിരുന്നു വിദേശ രാജ്യങ്ങളുടെ സഹായത്തോടെ ഇവിടെ കമ്മ്യൂണിസ്റ്റുകാരും എന്‍ജിഒ സംഘടനകളും ചേര്‍ന്ന് ഈ സമരം നടത്തിയത്. ഒരു പ്രകോപനവുമില്ലാതെയായിരുന്നു നോയിഡയിലെ തൊഴിലാളി സമരം.

ഇന്ത്യയുടെ ഉല്പാദനരംഗം തകര്‍ക്കുക, രാജ്യത്തിന്റെ സമാധാനാന്തരീക്ഷം കെടുത്തുക രാജ്യത്ത് അരക്ഷിതാവസ്ഥ ഉണ്ടാക്കുക തുടങ്ങിയ ലക്ഷ്യം വെച്ചുകൊണ്ട് പ്രവർത്തിക്കുന്ന ആളുകളുടെ ഒരു വലിയ പദ്ധതിയാണ് നോയിഡയിൽ തകർക്കപ്പെട്ടത്. ഇതില്‍ അർബൻ നക്സലുകളും കമ്മ്യൂണിസ്റ്റുകളും ജിഹാദികളും ദേശവിരുദ്ധ ശക്തികളും എന്‍ജിഒകളും കൈകോര്‍ക്കുന്നു.

Recent Posts