Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഇനിയും തിരുത്തിയില്ലെങ്കില്‍ ബിജെപിയെ തടയാനാവില്ല; ഉത്തരവാദിത്വം നേതൃത്വത്തിനെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 7, 2026, 11:55 am IST
inKerala

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ നേതൃത്വത്തിന് ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് ഇന്നലെ ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ രൂക്ഷവിമര്‍ശനം. ജനങ്ങളുടെ മനസറിഞ്ഞ് പ്രവര്‍ത്തിച്ചില്ല. ഏകപക്ഷീയമായി സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തി. കണ്ണൂരില്‍ പോലും ജില്ലാ, പ്രാദേശിക നേതാക്കളുടെയും പ്രവര്‍ത്തകരുടെയും അഭിപ്രായം മാനിച്ചില്ല. സ്വജനപക്ഷപാതം എല്ലാ തലത്തിലും ഉണ്ടായി. കണ്ണൂരിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാത്തതും തിരിച്ചടിയുടെ ആഘാതം കൂട്ടിയെന്നും വിമര്‍ശനം. ഇനിയും തിരുത്തിയില്ലെങ്കില്‍ ബിജെപിയുടെ വളര്‍ച്ച തടുക്കാനാകില്ലെന്നും തെരഞ്ഞെടുപ്പ് പരാജയം വിശകലനം ചെയ്യാന്‍ ചേര്‍ന്ന സെക്രട്ടേറിയറ്റില്‍ രൂക്ഷവിമര്‍ശനമുയര്‍ന്നു.

കണ്ണൂരില്‍ ഉള്‍പ്പെടെ നേതൃത്വം ഇടപെടേണ്ട പ്രശ്‌നങ്ങളില്‍ പരിഹാരം ഉണ്ടാക്കുകയോ ബദല്‍ നിര്‍ദേശങ്ങള്‍ നല്‍കുകയോ ചെയ്തില്ലെന്നായിരുന്നു പ്രധാന വിമര്‍ശനം. സ്ഥാനാര്‍ത്ഥി നിര്‍ണയം പലയിടത്തും പാളി. ജനങ്ങളുടെയും പ്രവര്‍ത്തകരുടെയും മനസ് അറിയുന്നതില്‍ പരാജയമുണ്ടായി. ഏതാനും ചില നേതാക്കളെ മാത്രം വിശ്വാസത്തിലെടുത്തത് വലിയൊരു വിഭാഗത്തെ പാര്‍ട്ടിയില്‍ നിന്നും മാനസികമായി അകറ്റി. കണ്ണൂരില്‍ വിവിധ നേതാക്കള്‍ക്കെതിരെ ഉയര്‍ന്ന പരാതികളില്‍ നേതൃത്വം ഇടപെട്ടില്ല. സ്ഥാനാര്‍ത്ഥിനിര്‍ണയത്തില്‍ പ്രാദേശിക ഘടകങ്ങളുടെ അഭിപ്രായം കൃത്യമായിതേടിയില്ല. എതിര്‍ശബ്ദങ്ങളെ കാര്യമാക്കാതെയുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയം തിരിച്ചടിയായി. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ സ്വജനപക്ഷപാതമുണ്ടെന്ന ആരോപണം തടുക്കാന്‍ നേതൃത്വം ശ്രമിച്ചില്ലെന്നും വിമര്‍ശനം ഉയര്‍ന്നു.

കൂടാതെ ജനമനസിന്റെ അടിയൊഴുക്കുകള്‍ തിരിച്ചറിയുന്നതില്‍ പാര്‍ട്ടി പൂര്‍ണമായും പരാജയപ്പെട്ടുവെന്നും ഒരുവിഭാഗം പറഞ്ഞു. ജനങ്ങളുടെ ചിന്തയും മനസും അഭിപ്രായവും സ്വരൂപിക്കുന്നതില്‍ വീഴ്ച പറ്റി. താഴേത്തട്ടിലെ മാറ്റങ്ങള്‍ കൃത്യമായി നിരീക്ഷിച്ച് വിലയിരുത്താനായില്ല. ബിജെപിയുടെ വളര്‍ച്ചയും യോഗത്തില്‍ ചര്‍ച്ചയായി. ഇനിയും തിരുത്തിയില്ലെങ്കില്‍ ബിജെപിയുടെ വളര്‍ച്ച തടുക്കാനാകില്ലെന്നും ഒരുവിഭാഗം ചൂണ്ടിക്കാട്ടി. പിന്നാലെയാണ് പാര്‍ട്ടിയില്‍ ഉള്‍പാര്‍ട്ടി ജനാധിപത്യം വേണമെന്ന ആവശ്യം ഉയര്‍ന്നത്. പാര്‍ട്ടിയിലെ കീഴ്ഘടകത്തിലെ ഓരോ പ്രവര്‍ത്തകനെയും കേള്‍ക്കണമെന്നും അവരുടെ അഭിപ്രായം രേഖപ്പെടുത്തി മേല്‍ഘടകങ്ങളില്‍ കൃത്യമായി ചര്‍ച്ചചെയ്യണമെന്നുമുള്ള നിര്‍ദ്ദേശം ഉയര്‍ന്നു. തുടര്‍ന്നാണ് ബ്രാഞ്ച് തലത്തില്‍ പരാജയകാരണം ചര്‍ച്ചചെയ്യാനും നിര്‍ഭയവും സ്വതന്ത്രവുമായി അഭിപ്രായം പറയാന്‍ അനുവദിക്കാനും യോഗം തീരുമാനിച്ചത്.

അതേസമയം വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കാതെ പിണറായി വിജയന്‍ മൗനം തുടര്‍ന്നുവെന്നാണ് സൂചന. പ്രതിപക്ഷ നേതാവിനെ പോളിറ്റ് ബ്യൂറോ യോഗത്തിന് ശേഷം തീരുമാനിക്കാമെന്നാണ് നിലവിലെ ധാരണ. ഇന്നലെ രാത്രി വൈകിയും യോഗം തുടര്‍ന്നു.

 

Tags: Bjp KeralaCPM KeralaKerala assembly election 2026CPM state secretariat
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

പിണറായിയെ തൊടാതെ വിശാല കമ്മിറ്റിയും

Kerala

പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം സമ്മതിച്ച് എം.വി. ഗോവിന്ദന്‍

Kerala

സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി; ഗുരുതര ആരോപണവുമായി ജി സുധാകരൻ

സേവാസേതു അഭിയാന്റെ ഭാഗമായി സംഘടിപ്പിച്ച കൗണ്‍സിലര്‍മാരുടെ ശില്പശാല തിരുവനന്തപുരം മാരാര്‍ജി ഭവനില്‍ മഹാരാഷ്ട്ര മന്ത്രി പങ്കജാ മുണ്ടെ ഉദ്ഘാടനം ചെയ്യുന്നു
Kerala

ബിജെപിയുടെ ജൈത്രയാത്ര ഭാരതത്തെ കരുത്തുറ്റ രാജ്യമാക്കി: പങ്കജാ മുണ്ടെ

Kerala

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

പുതിയ വാര്‍ത്തകള്‍

മുന്നണികള്‍ ഒത്തുകളിക്കുന്നു; മാസപ്പടി കേസ് അട്ടിമറിക്കാന്‍ നീക്കം

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവിന് നാളെ തിരിതെളിയും

സ്‌കൈറൂട്ട് എയ്‌റോ സ്‌പേസ് സ്ഥാപകരായ പവന്‍കുമാര്‍ ചന്ദന, നാഗാ ഭാരത് ഡാക്ക എന്നിവര്‍ക്കൊപ്പം പ്രധാനമന്ത്രി

പിറന്നാള്‍ നിറവില്‍ പ്രധാനമന്ത്രി; നരേന്ദ്രമോദിയും അദ്ദേഹം സ്വന്തമാക്കിയ തലമുറയും

ഇന്ന് വിശ്വകര്‍മ്മ ദിനം-ദേശീയ തൊഴിലാളി ദിനം; ഭാരതീയ തൊഴില്‍ സംസ്‌കാരവും സമകാലിക വെല്ലുവിളികളും

മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിസമാപന സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു

ശ്രീനാരായണഗുരുദേവന്‍ സര്‍വ്വ ലോകത്തിനും സ്വീകാര്യനെന്ന് മനസിലാക്കിയത് കുമാരനാശാന്‍: സച്ചിദാനന്ദ സ്വാമി

സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ, സുനിൽ ഷെട്ടി ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ

ദുര്‍ഗാഷ്ടമിക്ക് പൊതുഅവധി നല്‍കണം; വിദ്യാഭ്യാസമന്ത്രിക്ക് എന്‍ടിയു കത്ത് നല്‍കി

അറബിക്കടലില്‍ പുതിയ ഈല്‍ മത്സ്യത്തെ കണ്ടെത്തി

മെഹുവ മൊയ്ത്രയ്‌ക്ക് നേരെ മുട്ടയേറ്

സ്തനാര്‍ബുദ മരുന്ന്: ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.