കൊൽക്കത്ത : ബംഗാളിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ റണ്‍വെയ്‌ക്ക് സമീപമുള്ള ഗൗരിപൂർ ജാം മസ്ജിദ് പൊളിച്ചു നീക്കുന്നതിനെതിരെ മുസ്ലീങ്ങൾ സംഘടിക്കുന്നു.
കൊൽക്കത്തയിലെ പല മസ്ജിദുകളും കേന്ദ്രീകരിച്ച് ഇന്ന് ഇസ്ലാമിസ്റ്റുകൾ കറുത്ത ബാൻഡ് ധരിച്ചെത്തി പ്രതിഷേധം രേഖപ്പെടുത്തി. ജംഇയ്യത്ത് ഉലമ-ഇ-ഹിന്ദ് (ജെയുഎച്ച്) പശ്ചിമ ബംഗാൾ പ്രസിഡന്റ് സിദ്ദിഖുള്ള ചൗധരിയാണ് പ്രതിഷേധത്തിനായി ആഹ്വാനം ചെയ്തത്. ബംഗാളിലുടനീളമുള്ള 55,000 പള്ളികളിൽ പ്രതിഷേധങ്ങൾ നടന്നു.
വെള്ളിയാഴ്ച പ്രതിഷേധങ്ങളും, അക്രമങ്ങളും നടക്കുമെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പല പള്ളികൾക്ക് ചുറ്റും സുരക്ഷ കർശനമാക്കിയിരുന്നു . അതുകൊണ്ട് തന്നെ പ്രതിഷേധം കലാപത്തിലേയ്‌ക്ക് വഴി മാറും മുൻപ് തന്നെ അവസാനിപ്പിച്ചു. ബാങ്ക്ര പള്ളിയുടെ പ്രശസ്തിക്ക് കോട്ടം വരുത്താൻ സർക്കാർ ശ്രമിക്കുന്നതായാണ് സിദ്ദിഖുള്ള ചൗധരി പ്രസംഗത്തിൽ പറഞ്ഞത്. ഇത്തരം പ്രസ്താവനവകൾ ജനക്കൂട്ടത്തെ ഇളക്കി വിടാനുള്ള ശ്രമമായിരുന്നു.
സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി അടുത്തിടെ വിമാനത്താവളത്തിലെ പള്ളിയിൽ പ്രാർത്ഥന നടത്തുന്നതിന് വിലക്ക് ഏർപ്പെടുത്തിയിരുന്നു.. ഇപ്പോൾ അത് നീക്കം ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. . എങ്കിലും 136 വർഷം പഴക്കമുള്ള മസ്ജിദ് മാറ്റി സ്ഥാപിക്കാനാണ് തീരുമാനം . കൊല്‍ക്കത്ത വിമാനത്താവള അതോറിറ്റിയുടേതാണ് അന്തിമ തീരുമാനം. ഇതിന് പകരമായി വിമാനത്താവള പരിസരത്തിന് പുറത്ത് വിശാലവും ആധുനികവുമായ പള്ളി നിർമ്മിക്കാനും ധാരണയായി.
















