Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മാസപ്പടി അന്വേഷണം പിണറായി സര്‍ക്കാരിലേക്ക്; സിപിഎം പ്രതിരോധത്തില്‍, അടുത്ത ചോദ്യം ചെയ്യല്‍ വീണയ്‌ക്ക് നിര്‍ണായകം

എന്‍.പി. സജീവ് by എന്‍.പി. സജീവ്
Jun 27, 2026, 06:53 am IST
in Kerala

കൊച്ചി: സിഎംആര്‍എല്‍-എക്സാലോജിക് മാസപ്പടി കേസില്‍ സിപിഎം പ്രതിരോധത്തില്‍. അന്വേഷണം ഒന്നാം പിണറായി സര്‍ക്കാരിലേക്ക് വ്യാപിപ്പിക്കാന്‍ ഇ ഡി തീരുമാനിച്ചതോടെയാണ് സിപിഎം അക്ഷരാര്‍ത്ഥത്തില്‍ വെട്ടിലായത്.

വീണയില്‍ നിന്ന് രേഖകള്‍ ശേഖരിക്കാന്‍ തിരുവനന്തപുരത്ത് പിണറായി വിജയന്റെ വീട്ടില്‍ പരിശോധിച്ചപ്പോള്‍ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിക്കുകയും കാറുകള്‍ തല്ലിത്തകര്‍ക്കുകയും ചെയ്ത ആവേശം ഇപ്പോള്‍ സിപിഎമ്മിനില്ല. രണ്ട് കമ്പനികള്‍ തമ്മിലെ പ്രശ്‌നമാണെന്നും എന്നാല്‍ പിണറായി വിജയനെ തടഞ്ഞുവച്ചത് ശരിയല്ലെന്നുള്ള എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്റെ കഴിഞ്ഞ ദിവസത്തെ പരാമര്‍ശം അപകടം മണത്തതിനാലാണ്. അന്വേഷണം വരുമ്പോള്‍ പിണറായിക്കു പ്രതിരോധം തീര്‍ത്തില്ലെങ്കില്‍ പാര്‍ട്ടിക്ക് വലിയ പ്രതിസന്ധിയാകുമെന്നാണ് ഒരു വിഭാഗത്തിന്റെ വിലയിരുത്തല്‍.

വീണയ്‌ക്കു സിഎംആര്‍എലുമായി കരാര്‍ ലഭിച്ചതെങ്ങനെയെന്നാണ് ഇ ഡി പരിശോധിക്കുക. പിണറായി സര്‍ക്കാര്‍ കാലത്ത് സിഎംആര്‍എലിന് സര്‍ക്കാര്‍ തലത്തില്‍ ഏതെങ്കിലും തരത്തില്‍ വഴിവിട്ട സഹായങ്ങള്‍ കിട്ടിയോയെന്നാണ് ഇ ഡി പ്രധാനമായും അന്വേഷിക്കുന്നത്. ഈ ആനുകൂല്യത്തിന്റെ മറവിലാണോ വീണയെ സിഎംആര്‍എല്‍ സഹായിച്ചതെന്നാണ് പരിശോധിക്കുന്നത്. സിഎംആര്‍എലില്‍ നിന്ന് 2.78 കോടി രൂപ വീണ കൈപ്പറ്റി. എങ്ങനെയാണ് ഈ തുക വിനിയോഗിച്ചതെന്നതു സംബന്ധിച്ചു വ്യക്തമാക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടതും കേസിലെ നിര്‍ണായക വഴിത്തിരിവായി.

ഒരുവിധ സേവനവും നല്കിയിട്ടില്ലെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍, കൈപ്പറ്റിയ തുകയ്‌ക്ക് പിന്നിലെ ഉദ്ദേശ്യശുദ്ധി സംശയാസ്പദമാണെന്ന് ഇ ഡി കണക്കുകൂട്ടുന്നു. ഈ തുക എവിടെ ചെലവഴിച്ചതെന്നതില്‍ വ്യക്തത വരാത്തത് വലിയൊരു സാമ്പത്തിക തട്ടിപ്പിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. പ്രധാനമായും കരാര്‍ ലഭിച്ച സാഹചര്യമാണ് ഇ ഡി പരിശോധിക്കുക. സിഎംആര്‍എലും എക്സാലോജിക്കും തമ്മിലെ ഇടപാട് കേവലം വാണിജ്യ കരാര്‍ മാത്രമാണോ അതോ ഭരണസ്വാധീനമുപയോഗിച്ച് കിട്ടിയതാണോയെന്നതാണ് അന്വേഷണ ഏജന്‍സിയുടെ സംശയം. ഇതാണ് ആദ്യ പിണറായി സര്‍ക്കാരിലേക്ക് അന്വേഷണം നീളാനുള്ള കാരണം.

പ്രധാന രേഖകള്‍ ലോക്കറില്‍ നിന്ന് മാറ്റിയത് ഗൗരവതരം

പ്രധാനപ്പെട്ട രേഖകള്‍ ലോക്കറില്‍ നിന്ന് വീണ മാറ്റിയിരുന്നുവെന്നുള്ള കാര്യം വളരെ ഗൗരവത്തോടെയാണ് ഇ ഡി എടുത്തിട്ടുള്ളത്. വ്യാഴാഴ്ച രാവിലെ 9.30ന് ഇ ഡിയുടെ കൊച്ചി സോണല്‍ ഓഫീസില്‍ ചോദ്യം ചെയ്യലിന് എത്തിയ വീണ വിജയന് രാത്രി 8 നാണ് തിരിച്ചുപോകാന്‍ സാധിച്ചത്. പതിനൊന്ന് മണിക്കൂറാണ് ഇ ഡി ഓഫീസില്‍ വീണയ്‌ക്ക് കഴിച്ചുകൂട്ടേണ്ടി വന്നത്. കഴിഞ്ഞ 17ന് നടന്ന ചോദ്യം ചെയ്യല്‍ ഒമ്പത് മണിക്കൂര്‍ നീണ്ടുനിന്നിരുന്നു. 18ന് തിരുവന്തപുരത്തെ എച്ച്ഡിഎഫ്‌സി ബാങ്കിലെ വീണയുടെ ലോക്കറുകളില്‍ ഇ ഡി പരിശോധന നടത്തിയിരുന്നു.

സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസി (എസ്എഫ്‌ഐഒ)ല്‍ നിന്നും ഇ ഡിക്ക് ലഭിച്ച 134 രേഖകളും വീണയുടെ മൊഴികളും തമ്മില്‍ വലിയ പൊരുത്തക്കേടുകളാണുള്ളത്. എസ്എഫ്‌ഐഒക്ക് നല്‍കിയ മൊഴിയല്ല ഇ ഡിക്ക് വീണ നല്‍കിയിട്ടുള്ളത്. രേഖകള്‍ കാണിച്ചു ചോദിക്കുമ്പോള്‍ വീണ ഒഴിഞ്ഞുമാറുന്നത് കേസില്‍ വലിയൊരു അട്ടിമറി നടന്നിട്ടുണ്ടെന്നതിന്റെ തെളിവായാണ് ഇ ഡി വിലയിരുത്തുന്നത്.

വീണയുടെ ഓരോ മൊഴിയും ഇ ഡി റിക്കാര്‍ഡ് ചെയ്യുന്നുണ്ട്. ഈ മൊഴികള്‍ മുന്‍ സര്‍ക്കാരിന്റെ കാലത്തെ തീരുമാനങ്ങളുമായി ഒത്തുനോക്കി അഴിമതിയുടെ ആഴം വ്യക്തമാക്കാനാണ് അന്വേഷണ സംഘത്തിന്റെ പദ്ധതി. വീണയെ വീണ്ടും ചോദ്യം ചെയ്യുമ്പോള്‍ ഇക്കാര്യങ്ങളില്‍ വ്യക്തത വരുത്താനാകുമെന്നാണ് ഇ ഡി കരുതുന്നത്. ഒരു വീഴ്ചയും സംഭവിക്കാതെ പഴുതടച്ച നീക്കമാണ് ഇ ഡി നടത്തുന്നത്.

Tags: Pinarayi VijayanVeena VijayanCPM KeralaCMRL-Exalogic case
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ളക്കേസ് അട്ടിമറിക്കാന്‍ ആസൂത്രിത നീക്കമെന്ന വാദവുമായി പിണറായി വിജയന്‍

Kerala

വിഴിഞ്ഞം കരാര്‍: നേതൃത്വത്തിനെതിരെ ഒരുവിഭാഗം, ഭിന്നതയില്‍ വലഞ്ഞ് സിപിഎം

Kerala

ദുരന്തത്തിന്റെ ഉത്തരവാദി എല്‍ഡിഎഫ് സര്‍ക്കാര്‍: പ്രകൃതി സംരക്ഷണ സമിതി; കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തെ തെറ്റിദ്ധരിപ്പിച്ചു

Kerala

പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടില്‍ വീണ്ടും ഇ ഡി; ഇത്തവണ എത്തിയത് വില്ലേജ് ഓഫീസറെ കൂട്ടി

Kerala

പിണറായി വിജയനെ സംരക്ഷിക്കാന്‍ ആരുണ്ട്, പണ്ട് ഞങ്ങളൊക്കെയുണ്ടായിരുന്നു

പുതിയ വാര്‍ത്തകള്‍

ആദ്യ ഹൈഡ്രജൻ ട്രെയിൻ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; ലോകത്തിലെ ഏറ്റവും നീളമുള്ള പാസഞ്ചർ ട്രെയിൻ

കഥകളിയുടെ പിറവിക്ക് സാക്ഷിയായ കൊട്ടാരക്കര; രാമനാട്ടത്തിന്റെ ഓര്‍മകള്‍ ഇന്ന് അവഗണനയില്‍

വി.ഡി സതീശന്റെ അവകാശ വാദം തള്ളി ടാറ്റ​ഗ്രൂപ്പ്; ഒരിടത്തും ടാറ്റ കപ്പൽ നിർമാണശാല നിർമിക്കുന്നില്ലെന്ന് കമ്പനി

ഇനി മുതല്‍ ശ്രീരാമസേതു… ദല്‍ഹിയെയും ഗാസിയബാദിനെയും ബന്ധിപ്പിക്കുന്ന പാതയ്‌ക്ക് പുതിയ പേര് നല്‍കി ഗാസിയാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍

വർക്കലയിൽ അച്ഛനെയും സഹോദരനെയും സിനിമാ സ്റ്റൈലിൽ തട്ടിക്കൊണ്ടുപോയി, ചങ്ങലയിൽ കെട്ടിയിട്ട് മർദ്ദനം

ജമ്മു കശ്മീരിൽ സുരക്ഷാ ഉദ്യോഗസ്ഥന്റെ തോക്ക് തട്ടിയെടുക്കാൻ ശ്രമം; വെടിവെയ്‌പ്പിൽ യുവാവ് കൊല്ലപ്പെട്ടു, മൂന്ന് പോലീസുകാർക്ക് പരിക്ക്

മാനദണ്ഡങ്ങൾ ലംഘിച്ചതായി കണ്ടെത്തി: കേതൻ അഗർവാൾ വധക്കേസ് പ്രതി സിയ ഗോയലിന്റെ കുടുംബ ബിസിനസ്സ് അടച്ചുപൂട്ടാൻ ഉത്തരവിട്ട് ഭക്ഷ്യസുരക്ഷാ വകുപ്പ്

ഭാരതത്തില്‍ വാഹന വിപണിയില്‍ വന്‍ കുതിപ്പ്

ചരിത്ര നിമിഷത്തിനൊരുങ്ങി ഭാരതം; ബഹിരാകാശരംഗത്ത് സ്വകാര്യവിപ്ലവം തീര്‍ക്കാന്‍ സ്‌കൈറൂട്ടിന്റെ ‘വിക്രം -1’ നാളെ കുതിച്ചുയരും

വീഴ്ചകൾ അനുഭവപരിചയക്കുറവ് മൂലം; തെറ്റ് തിരുത്തി മുന്നോട്ട് പോകും, അമ്മയിലെ അംഗങ്ങൾക്ക് കത്തയച്ച് ശ്വേത മേനോൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.