കൊൽക്കത്ത : തെരഞ്ഞെടുപ്പ് കഴിയും വരെ താൻ ബംഗാളിൽ ഉണ്ടാകുമെന്ന് ഉറപ്പിച്ചാണ് ഡൽഹിയിൽ നിന്നും അമിത് ഷാ ബംഗാളിലേയ്‌ക്ക് പറന്നത് . വിജയം ഉറപ്പിച്ച ശേഷമേ മടക്കമുണ്ടാകൂവെന്നും അദ്ദേഹം പിന്നീട് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ബംഗാളിൽ ഇപ്പോൾ മുന്നിട്ട് നിൽക്കുന്നത് 191 സീറ്റുകളിൽ ബിജെപിയും , 97 സീറ്റുകളിൽ ടിഎം സിയുമാണ്.
അതേസമയം, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ അടുത്തിടെ നടത്തിയ തിരഞ്ഞെടുപ്പ് പ്രസംഗം സോഷ്യൽ മീഡിയയിൽ അതിവേഗം വൈറലാകുകയാണ് . “മെയ് 4 ന് രാവിലെ വോട്ടെണ്ണൽ ആരംഭിക്കും; ബാലറ്റ് പെട്ടികൾ രാവിലെ 8:00 മണിക്ക് തുറക്കും; ആദ്യ റൗണ്ട് രാവിലെ 9:00 മണിക്ക് അവസാനിക്കും; രണ്ടാം റൗണ്ട് രാവിലെ 10:00 മണിക്ക് അവസാനിക്കും; ഉച്ചയ്‌ക്ക് 1:00 മണിയോടെ ദീദി അധികാരത്തിൽ നിന്ന് പുറത്താകും… ‘ എന്നാണ് അമിത് ഷാ പറഞ്ഞത് .
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഡം ഡമ്മിൽ ഏപ്രിൽ 22 നാണ് അമിത് ഷാ ഈ പ്രസ്താവന നടത്തിയത് .ഈ വാക്കുകളാണ് ഇപ്പോൾ യാഥാർത്ഥ്യമായിരിക്കുന്നത് .
















