ന്യൂഡൽഹി : ഉസ്ബക്കിസ്ഥാനിൽ കൊല്ലപ്പെട്ട സാവരിയ കേസിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഇടപെടൽ ഉണ്ടായേക്കുമെന്ന് റിപ്പോർട്ട് . എം പി സി സദാനന്ദൻ മാസ്റ്ററാണ് ഇത് സംബന്ധിച്ച് അമിത് ഷായ്‌ക്ക് പരാതി നൽകിയത്. ഇസ്ലാമിലേയ്‌ക് സാവരിയയെ മതം മാറ്റാൻ ആനാം ശ്രമിച്ചുവെന്നും അമിത് ഷായ്‌ക്ക് നൽകിയ പരാതിയിൽ പറയുന്നുണ്ട്.
ഇതിനെ കുറിച്ച് കൃത്യമായ അന്വേഷണം നടത്തണമെന്നും , സാവരിയയെ പോലെ ഇന്ത്യൻ വിദ്യാർത്ഥികളെ ഉസ്ബക്കിസ്ഥാനിലേയ്‌ക്കും മറ്റ് വിദേശരാജ്യങ്ങളിലേയ്‌ക്കും അയക്കുന്ന സ്ഥാപനങ്ങളെ പറ്റി കേന്ദ്ര ഏജൻസീകൾ അന്വേഷണം നടത്തണമെന്നും കത്തിൽ പറയുന്നു. കേരളത്തിൽ ഇത്തരത്തിൽ നടക്കുന്ന മതപരിവർത്തന സംഭവങ്ങളെ കുറിച്ചും കത്തിൽ സൂചിപ്പിക്കുന്നുണ്ട്. അമിത് ഷായുടെ വ്യക്തിപരമായ ഇടപെടലും കത്തിൽ ആവശ്യപ്പെടുന്നുണ്ട്.
സാവരിയയുടെ മരണം സംഭവിച്ച ഉസ്ബക്കിസ്ഥാനിലെ വിദ്യാഭ്യാസ സ്ഥാപനത്തിലേയ്‌ക്ക് കേരളത്തിൽ നിന്ന് വിദ്യാർത്ഥികളെ എത്തിക്കാൻ പ്രത്യേക ഏജൻസി ഉണ്ടെന്ന വിവരം ദിവസങ്ങൾക്ക് മുൻപ് പുറത്ത് വന്നിരുന്നു . സാവരിയ ഉസ്‌ബെക്കിസ്ഥാനിൽ പോയത് തിരുവല്ലയിലെ ഏജൻസിയായ ബുക്കറ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റി വഴിയായിരുന്നു. ഇബ്നു സീന ബുഖാറ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് , ബുഖാറാ മെഡിക്കൽ കോളേജ് എന്നിങ്ങനെ മൂന്ന് സ്ഥാപനങ്ങളാണ് ഇത്തരത്തിൽ ഉസ്ബക്കിസ്ഥാനിലേയ്‌ക്ക് കുട്ടികളെ എത്തിക്കുന്നത് . ഇബ്നു സീന ബുഖാറ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചെയർമാൻ മുസ്ലീം ലീഗ് നേതാവ് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങളാണെന്ന വിവരവും വെളിപ്പെട്ടിരുന്നു.
















