ദുർഗാപൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വിജയത്തിൽ ശക്തമായ ആത്മവിശ്വാസം പ്രകടിപ്പിച്ചുകൊണ്ട് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ ബിജെപി പ്രവർത്തകർ ഭയപ്പെടുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തിങ്കളാഴ്ചഉറപ്പിച്ചു പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ ബംഗാളിലെ ജനങ്ങൾ തീർച്ചയായും മാറ്റം കൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞു.
റോഡ്‌ഷോയിൽ സംസാരിക്കവേ ബിജെപി തിരഞ്ഞെടുപ്പിൽ നിർണായക വിജയം നേടുമെന്നും മെയ് 4 ന് ഫലം പ്രഖ്യാപിച്ചതിന് ശേഷം ബിജെപി മുഖ്യമന്ത്രി സംസ്ഥാനത്ത് സത്യപ്രതിജ്ഞ ചെയ്യുമെന്നും ഷാ പറഞ്ഞു.
“പശ്ചിമ ബംഗാളിൽ ഞങ്ങൾ മികച്ച ഭൂരിപക്ഷത്തോടെ സർക്കാർ രൂപീകരിക്കാൻ പോകുന്നു. ദുർഗാപൂരിലെ രണ്ട് സീറ്റുകളിലും താമര വിരിയിക്കും. ആയിരക്കണക്കിന് ആളുകളുടെ പിന്തുണ ബിജെപിക്ക് ലഭിക്കുന്നുണ്ട്. ബിജെപി പ്രവർത്തകർ മമത ബാനർജിയെ ഭയപ്പെടുന്നില്ല,” – അദ്ദേഹം പറഞ്ഞു.
ഭരണകക്ഷി സർക്കാരിനെ ലക്ഷ്യം വച്ചുകൊണ്ട്, വികസനത്തിനുള്ള ഫണ്ടുകൾ കട്ടും മറ്റ് സിൻഡിക്കേറ്റുകൾ വഴിയും വകമാറ്റുന്നുവെന്ന് ഷാ അഴിമതി ആരോപിച്ചു. ഒരു ബിജെപി സർക്കാർ അധികാരത്തിൽ എത്തിയാൽ ഇത്തരം രീതികൾ അവസാനിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ നുഴഞ്ഞുകയറ്റ വിഷയത്തിൽ ഷാ ബംഗാളിൽ നിന്ന് മാത്രമല്ല, മുഴുവൻ രാജ്യത്തുനിന്നും നുഴഞ്ഞുകയറ്റക്കാരെ ഞങ്ങൾ പുറത്താക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
















