Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശരണ്യയുടെ വാക്കുകളില്‍ ഷെയ്ഖ് ഹസന്‍ ഖാന്‍ സംശയം പ്രകടിപ്പിച്ചപ്പോള്‍ അത് വേണ്ടെന്നും അവളെ അവിശ്വസിക്കരുതെന്നും ശ്രീജിത് മൂത്തേടത്ത്

കുടകിലെ തടിയന്‍ഡമോള്‍ മലനിരകളില്‍ നാലുദിവസം കാണാതായ നാദാപുരം സ്വദേശി ശരണ്യ സുരക്ഷിതയായി തിരിച്ചെത്തിയെങ്കിലും, അവര്‍ പങ്കുവെച്ച അതിജീവനക്കഥയിലെ പൊരുത്തക്കേടുകള്‍ ആരോപിക്കുന്നതില്‍ കഴമ്പില്ലെന്ന് ബാലസാഹിത്യകാരന്‍ ശ്രീജിത് മൂത്തേടത്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2026, 08:05 pm IST
inKerala
2025ലെ കേന്ദ്രസാഹിത്യ അക്കാദമി ബാലസാഹിത്യ പുരസ്കാരം ലഭിച്ച എഴുത്തുകാരനാണ് ശ്രീജിത്ത് മൂത്തേടത്ത്(ഇടത്ത്) പര്‍വതാരോഹകന്‍ ഷെയ്ഖ് ഹസന്‍ ഖാന്‍ (നടുവില്‍) കുടക് വനത്തില്‍ നാല് ദിവസം വഴിതെറ്റി അലയേണ്ടി വന്ന ശരണ്യ (വലത്ത്)

2025ലെ കേന്ദ്രസാഹിത്യ അക്കാദമി ബാലസാഹിത്യ പുരസ്കാരം ലഭിച്ച എഴുത്തുകാരനാണ് ശ്രീജിത്ത് മൂത്തേടത്ത്(ഇടത്ത്) പര്‍വതാരോഹകന്‍ ഷെയ്ഖ് ഹസന്‍ ഖാന്‍ (നടുവില്‍) കുടക് വനത്തില്‍ നാല് ദിവസം വഴിതെറ്റി അലയേണ്ടി വന്ന ശരണ്യ (വലത്ത്)

തിരുവനന്തപുരം: കുടകിലെ തടിയന്‍ഡമോള്‍ മലനിരകളില്‍ നാലുദിവസം കാണാതായ നാദാപുരം സ്വദേശി ശരണ്യ സുരക്ഷിതയായി തിരിച്ചെത്തിയെങ്കിലും, അവര്‍ പങ്കുവെച്ച അതിജീവനക്കഥയിലെ പൊരുത്തക്കേടുകള്‍ ആരോപിക്കുന്നതില്‍ കഴമ്പില്ലെന്ന് ബാലസാഹിത്യകാരന്‍ ശ്രീജിത് മൂത്തേടത്ത് പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. പ്രമുഖ പര്‍വതാരോഹകന്‍ ഷെയ്ഖ് ഹസന്‍ ഖാന്‍ ഉള്‍പ്പെടെയുള്ളവര്‍ ശരണ്യയുടെ വാക്കുകളെ സംശയിക്കാന്‍ തുടങ്ങിയതോടെയാണ് അത് വേണ്ടെന്നും ശരണ്യ തനിക്കറിയാവുന്ന കുട്ടിയാണെന്നും വ്യക്തമാക്കി ശ്രീജിത് മൂത്തേടത്ത് രംഗത്ത് വന്നത്.  2025ലെ ബാലസാഹിത്യത്തിനുള്ള കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച എഴുത്തുകാരനാണ് ശ്രീജിത്ത് മൂത്തേടത്ത്.

തന്റെ വീട്ടില്‍ നിന്നും പത്തോ ഇരുപതോ വീടുകള്‍ക്ക് അപ്പുറമുള്ള ഈ പെണ്‍കുട്ടി പറയുന്ന വാക്കുകള്‍ അവിശ്വസിക്കേണ്ട കാര്യമില്ലെന്നും ശരണ്യ സാഹസികയാത്രകളെ പ്രണയിക്കുന്ന കുട്ടിയാണെന്നും ശ്രീജിത് മൂത്തേടത്ത് കുറിയ്‌ക്കുന്നു. പ്രമുഖ പര്‍വതാരോഹകന്‍ ഷെയ്ഖ് ഹസന്‍ ഖാന്‍ ഉള്‍പ്പെടെയുള്ള വിദഗ്ധര്‍ ശരണ്യയുടെ മൊഴികളില്‍ കടുത്ത സംശയം പ്രകടിപ്പിച്ച്‌ രംഗത്തെത്തിയിരുന്നു. ‘എല്ലാവരും മണ്ടന്മാരാക്കരുത്, ശരണ്യയുടെ വിശദീകരണത്തില്‍ എന്തോ പന്തികേടുണ്ട്’ എന്നാണ് ഷെയ്ഖ് ഹസന്‍ ഖാന്‍ ഫെയ്സ്ബുക്കില്‍ പറഞ്ഞത്. ഭക്ഷണമില്ലാതെ നാലുദിവസം വനത്തില്‍ കഴിഞ്ഞ ഒരാളുടെ ശാരീരിക അവശതകളോ ക്ഷീണമോ ശരണ്യയുടെ മുഖത്തില്ലെന്നാണ് ഹസന്‍ ഷാ ആരോപിക്കുന്നത്. കാടിന്റെ രാത്രികാല ഭീകരതയെക്കുറിച്ച്‌ ധാരണയുള്ള ആര്‍ക്കും ശരണ്യയുടെ വാക്കുകള്‍ വിശ്വസിക്കാന്‍ പ്രയാസമാണെന്നും ഷെയ്ഖ് ഹസന്‍ ഖാന്‍ വാദിക്കുന്നു. വഴിതെറ്റിയാല്‍ എങ്ങനെയെങ്കിലും ജനവാസ മേഖലയില്‍ എത്താനാണ് ആരും ശ്രമിക്കുക. എന്നാല്‍ കാലുവേദന കാരണം അവിടെ വിശ്രമിച്ചു എന്നും ഡ്രോണ്‍ വരുമെന്ന് പ്രതീക്ഷിച്ച്‌ കാത്തിരുന്നു എന്നുമുള്ള ശരണ്യയുടെ വിശദീകരണം യുക്തിക്ക് നിരക്കാത്തതാണെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു.

സമൂഹമാധ്യമങ്ങളില്‍ ഈ വിഷയം ചൂടുള്ള ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ഇതോടെയാണ് പെണ്‍കുട്ടിയുടെ നിഷ്കളങ്കത വ്യക്തമാക്കാന്‍ ശ്രീജിത് രംഗത്ത് വന്നത്. ശരണ്യയുടെ കുടുംബത്തെ തനിക്കറിയാമെന്നും അതിനാല്‍ ശരണ്യയുടെ വാക്കുകള്‍ അവിശ്വസിക്കേണ്ട കാര്യമില്ലെന്നുമാണ് ശ്രീജിത് മൂത്തേടത്ത് തന്റെ ഫെയ്സ്ബുക്ക് കുറിപ്പില്‍ വിശദീകരിച്ചത്.

ശ്രീജിത് മൂത്തേടത്തിന്റെ കുറിപ്പ് വായിക്കാം:

“കാട്ടിലകപ്പെട്ട, സാഹസികയാത്രകളെ പ്രണയിക്കുന്ന ശരണ്യ എന്ന പെൺകുട്ടി.
ഈ കുട്ടിയുടെ വീട് എന്റെ വീടിന്റെ അടുത്താണെന്ന് പറയാം. പത്തോ ഇരുപതോ വീടുകൾ മാത്രമകലെ.
കുട്ടിയെ തിരഞ്ഞുപോയവരിൽ അടുത്ത സുഹൃത്തുക്കളുമുണ്ട്. ആളെ എനിക്ക് നേരിട്ട് പരിചയമില്ല.പക്ഷേ, അന്വേഷിച്ചറിഞ്ഞതിൽ കുട്ടി പറഞ്ഞതിൽ അവിശ്വസിക്കേണ്ട കാര്യമൊന്നുമില്ലെന്നാണ് മനസ്സിലാക്കുന്നത്.
പലതരം വിമർശനങ്ങളും ആരോപണങ്ങളുമൊക്കെ സൈബറിടങ്ങളിൽ കാണാൻ കഴിഞ്ഞു.
പ്രശസ്തിക്കുവേണ്ടിയുള്ള ശ്രമമെന്ന ആരോപണമൊക്കെ ബാലിശമെന്നേ പറയാനുള്ളൂ.
കാരണം, കുട്ടി കാട്ടിലകപ്പെട്ടതും കാണാതായതുമായ വിവരങ്ങളൊക്കെ മാധ്യമങ്ങളെ അറിയിച്ചതും അതുവഴി രക്ഷാപ്രവർത്തനത്തിന് സർക്കാർ സംവിധാനങ്ങളുടെ സഹായമുറപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തിയതുമെല്ലാം നല്ലവരായ നാട്ടുകാരാണ്.
മാധ്യമശ്രദ്ധ ലഭിച്ചാൽ അതുവഴി രാഷ്‌ട്രീയഇടപെടൽ സാധ്യമാകുമെന്ന പ്രതീക്ഷയിൽ മാത്രമാണത്‌.
അതായത്, മാധ്യമശ്രദ്ധയും പ്രശസ്തിയും ആ കുട്ടി അറിഞ്ഞിരുന്നതേയില്ല എന്നതാണ് യാഥാർത്ഥ്യം.
ആ കുട്ടി രക്ഷപ്പെട്ടല്ലോ.
അതിൽ സമാധാനിക്കുക.
ഈശ്വരനോട് നന്ദിപറയുക.
അവളെ കണ്ടെത്തിയ ഈശ്വരതുല്യരായ മനുഷ്യരോട് നന്ദി പറയുക.
ശരണ്യ സുഖമായിരിക്കട്ടെ”

Tags: Latest newsSharanyaSreejith motthedathKudaku forestMountainer Sheikh hassan khanthadiyandamol
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഡ്രോണുകളെ നശിപ്പിക്കാന്‍ ഇന്ത്യയുടെ ഹെലിക്പോറ്ററില്‍ നിന്നും ചീറിപ്പായുന്ന ഗൈഡഡ് റോക്കറ്റുകള്‍
India

അമേരിക്കയെയും റഷ്യയെയും വരെ അടിതെറ്റിക്കുന്ന ഡ്രോണ്‍ യുദ്ധം…ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന വിമാനങ്ങള്‍

രാഷ്ട്രീയ നിരീക്ഷകനായ അഭിജിത് അയ്യര്‍ മിത്ര (ഇടത്ത്) പാറ്റ പാര്‍ട്ടി നേതാക്കളായ അശുതോഷ് റാങ്ക, സൗരവ് ദാസ്, അഭിജിത് ദീപ്കെ എന്നിവര്‍ (വലത്ത്)
India

സിജെപിയുടെ അഞ്ച് നേതാക്കളുടെ അവിശുദ്ധ ബന്ധം തുറന്നുകാട്ടി രാഷ്‌ട്രീയനിരീക്ഷകന്‍ അഭിജിത് അയ്യർ-മിത്ര

India

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് തുടച്ചു നീക്കിയിട്ട് ഏഴ് വര്‍ഷം; കശ്മീര്‍ സ്വതന്ത്രമായി ഇന്ത്യയില്‍ പൂര്‍ണ്ണമായും ലയിക്കുമ്പോള്‍…

Entertainment

എന്റെ മുറിയിൽ ജീൻസും ജുബ്ബയുമിട്ട ഒരാൾ, അതൊരു ആത്മാവായിരുന്നു; ലെന

രാമാനന്ദ സാഗറിന്‍റെ മരുമകള്‍ നിഷ ബെന്‍ സാഗര്‍ (ഇടത്ത്) രാമാനന്ദ സാഗറിന്‍റെ രാമായണത്തിലെ രാമനും സീതയുമായി അരുണ്‍ ഗോവിലും ദീപിക് ചിക്ലിയയും (വലത്ത്)
India

“പുതിയ തലമുറ രാമായണം കാണട്ടെ, തനിക്ക് പണം വേണ്ട”…രാമാനന്ദ സാഗറിന്റെ രാമായണം പുനസംപ്രേഷണത്തിന് ദൂരദര്‍ശന്റെ 19.5 ലക്ഷം നിരസിച്ച് മരുമകള്‍

പുതിയ വാര്‍ത്തകള്‍

സതീശൻ സർക്കാർ വാഗ്ദാന ലംഘനത്തിന്റെ പ്രതീകമായി മാറി: കെ സുരേന്ദ്രൻ

വിവാഹമോചന ഹർജി പിൻവലിച്ച് വിജയ്‌യുടെ ഭാര്യ സംഗീത; കേസുമായി മുൻപോട്ട് പോകാനില്ലെന്ന് ചെങ്കൽപ്പേട്ട് കോടതിയെ അറിയിച്ചു

പാസിംഗ് ഔട്ട് പരേഡിന് ശേഷം രാജി അമ്മ രാധയുടെ കൂടെ

ആരും പിന്തുണക്കാന്‍ ഇല്ലെങ്കിലും സ്വപ്‌നങ്ങള്‍ക്ക് ചിറകുണ്ട്; ദാരിദ്ര്യത്തോട് പടവെട്ടി രാജി ഇനി കേരള പോലീസില്‍

എക്സ്എസ്ആർ155, ഹൈബ്രിഡ് സ്കൂട്ടറുകൾക്ക് ആകർഷകമായ ക്യാഷ്ബാക്കും ഇൻഷുറൻസ് ആനുകൂല്യങ്ങളും; ഓണം ഓഫറുകൾ പ്രഖ്യാപിച്ച് യമഹ

തിരുവനന്തപുരം–അമേരിക്കൻ നഗര സഹകരണത്തിന് എംബസിയുടെ പിന്തുണ; വാഷിങ്ടണിൽ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുമായി മേയർ വി.വി. രാജേഷിന്റെ നിർണായക ചർച്ച

യാത്രക്കാരുടെ ബാഹുല്യം: പ്രിയദർശിനി ബസുകളിൽ കയറുന്നത് 100 മുതല്‍ 130 വരെ ആളുകൾ, ദുരന്തത്തിന് കതോര്‍ത്ത് കെഎസ്ആര്‍ടിസി

പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്ത വാഹനത്തിന് പിഴ; മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

നീറ്റ് പരീക്ഷയിൽ ഗുരുതര വീഴ്ച; ചോർച്ചയ്‌ക്ക് പിന്നിൽ മൂന്ന് വിഷയ വിദഗദ്ധർ, കുറ്റപത്രം സമർപ്പിച്ച് സിബിഐ

‘വിലകുറഞ്ഞ രാഷ്‌ട്രീയം കളിക്കരുത് ‘: മേക്കാദാട്ട് അണക്കെട്ട് വിഷയത്തിൽ നിയമസഭയിൽ വാക്കുതർക്കത്തിലേർപ്പെട്ട് മുഖ്യമന്ത്രി വിജയും ഉദയനിധി സ്റ്റാലിനും 

സ്വാതന്ത്ര്യദിനാഘോഷത്തിലേക്ക് ക്ഷണം; പെരുംകുളത്ത് നിന്നും ജയലക്ഷ്മി ദൽഹിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.