Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

ദിലീപിന് വേണ്ടി അന്ന് മഞ്ജു വാര്യര്‍ ചെയ്തത്;ധന്യ നവ്യയായി മാറിയ ആ നിമിഷം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2026, 04:13 pm IST
inEntertainment

2001ൽ ഇഷ്ടം സിനിമയുടെ എഴുത്തും, ലൊക്കേഷൻ നോക്കലും, നായികയെ തിരയലും ഒക്കെയായി ഞങ്ങൾ തൃശൂരിൽ കാസിനോ ഹോട്ടലിൽ താമസിക്കുന്ന സമയം. നിർമാണം ഡേവിഡ് കാച്ചപ്പള്ളിചേട്ടൻ, സംവിധാനം സിബി മലയിൽ സാർ, നായകൻ ദിലീപ്. ഞാൻ ഗുരുവായൂർ വീട്ടിലാണ് താമസം. രാവിലെ ഗുരുവായൂർ നിന്ന് തൃശൂർ വരും വൈകീട്ട് തിരിച്ചു പോകും. സിബി സാറിന്റെ പടത്തിലേക്ക് നായികയെ അന്വേഷിക്കുന്ന കാര്യം ഞാൻ വീട്ടിൽ പറഞ്ഞിട്ടുണ്ട്.

എല്ലാ ജോലികളും ഒന്നിച്ചു നീങ്ങിക്കൊണ്ടിരിക്കുന്നു. ഒടുവിൽ നായികയെ ഫിക്സ് ചെയ്തു. ഒരു തമിഴ് സിനിമയിൽ അഭിനയിച്ചിട്ടുള്ള കുട്ടിയാണ് മാതൃഭാഷ തെലുങ്ക്. ആ പടത്തിന്റെ കാസറ്റ് കണ്ടു. നല്ല ആർട്ടിസ്റ്റാണ് എന്ന് എല്ലാവർക്കും ബോധ്യമായി. സിബി സാർ അന്ന് മദ്രാസിൽ ആണ് താമസം. ഒരു ദിവസത്തേക്ക് സിബിസാർ വീട്ടിൽ പോകുന്നു. ആ പെൺകുട്ടിക്ക് കൊടുക്കാനുള്ള അഡ്വാൻസ് സാറിന്റെ കയ്യിൽ കൊടുത്തയക്കാൻ ഡേവിഡ് കാച്ചപ്പിള്ളി ചേട്ടൻ തീരുമാനിച്ചു

മദ്രാസിലെ അന്നത്തെ മാനേജർ അഗസ്റ്റിനെ വിളിച്ചു പറഞ്ഞു സിബിസാർ മറ്റന്നാൾ വരും നായികക്കുള്ള അഡ്വാൻസ് കൊടുത്തയക്കുന്നുണ്ട്. സിബിസാർ മദ്രാസിലേക്ക് പോകുന്ന അന്ന് രാവിലെ ഞാൻ തൃശൂർക്ക് പോകാൻ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ എന്റെ ഭാര്യ അന്ന് വന്ന മനോരമ വീക്കിലിയുടെ കവർ പേജ് എന്നെ കാണിച്ചു സിബിസാറിന്റെ പടത്തിനു പറ്റുമോ എന്ന് നോക്കാൻ പറഞ്ഞു. ഒരു പെൺകുട്ടിയുടെ ഫോട്ടോ. ജീൻസും ടി ഷർട്ടും ടി ഷർട്ടിനു മേലെ വേറെ ഒരു ഡ്രസ്സ്‌ കൂടി ഉണ്ട്. കാലിന്മേൽ കാൽകയറ്റിവെച്ചുള്ള ഇരിപ്പും കൊള്ളാം. അകത്തെ പേജിൽ പേര് നോക്കി ധന്യ.

കാസിനോയിൽ കലവൂർ രവികുമാറിന്റെ റൂമിൽ എത്തിയ ഉടനെ ആ പടത്തിന്റെ കാഷ്യർ ബാലമുരളിയെ വിളിച്ച് ഒരു മനോരമ വാങ്ങിപ്പിച്ചു . ഫോട്ടോഗ്രാഫറുടെ പേര് നോക്കി ഒരു ലേഡിയാണ്. അപ്പോഴാണ് സിബി സാറിന്റെ അസ്സോസിയേറ്റ് ഡയറക്ടർ ഗിരീഷ്മാരാർ വരുന്നത്. ഗിരീഷ് പറഞ്ഞു സിദ്ധു ഞാൻ സിഗരറ്റ് വാങ്ങാൻ പെട്ടിക്കടയിൽ ചെന്നപ്പോൾ മനോരമ വീക്കിലി കണ്ടു അതിന്റെ കവർപേജ് ഒരു പെൺകുട്ടി കൊള്ളാം. ഇതല്ലേ ഞാൻ വീക്കിലി കാണിച്ചു. ഞാൻ സിബി സാറിന്റെ റൂമിൽ ചെന്നു. ഡേവിഡ് ചേട്ടനുമുണ്ട് റൂമിൽ. വീക്കിലി ഞാൻ സിബിസാറിനെ കാണിച്ചു നോക്കിയിട്ട് സാർ ഡേവിഡ് ചേട്ടനു കൊടുത്തു. പ്രത്യേകിച്ച് സംസാരം ഒന്നും ഉണ്ടായില്ല. ഞാൻ റൂമിലേക്ക്‌ മടങ്ങി. ഒരാളെ സിനിമാതാരമാവാൻ ദൈവം നിശ്ചയിച്ചു വെച്ചിരിക്കുകയാണ്. അതുകൊണ്ടാവാം സിബിസാറിൽ നിന്ന് മറുപടി ഒന്നും കിട്ടാഞ്ഞിട്ടും ഈ കുട്ടി ആരാണ് എന്ന ചോദ്യം വെറുതെ മനസ്സിൽ തികട്ടിവന്നു. അന്വേഷിക്കാൻ തീരുമാനിച്ചു. തൃശൂർ മനോരമയിലേക്കു വിളിച്ചു. ഗിരീഷ് ആണ് വിളിച്ചത്. കവർപേജിന്റെ കാര്യം തൃശൂർകാർക്ക് അറിയില്ല അതിന് കോട്ടയത്ത്‌ വിളിക്കണം. കോട്ടയത്തെ നമ്പർ തന്നു. വിളിച്ചു കോട്ടയത്തുനിന്ന് ഫോട്ടോഗ്രാഫറുടെ നമ്പർ കിട്ടി. തൃശൂർ കാരിയാണ് ഫോട്ടോഗ്രാഫർ.

വൈകീട്ട് ഞാൻ തൃശൂരിൽ നിന്ന് വീട്ടിലേക്കു പോകുന്നത് വരെ ആ നമ്പറിൽ മാറി മാറി വിളിച്ചു ഞാനും ഗിരീഷും. ബെല്ലടിക്കുന്നുണ്ട് എടുക്കുന്നില്ല.വൈകീട്ട് സിബിസാർ നായികക്കുള്ള അഡ്വാൻസുമായി മദ്രാസിലേക്ക് പോകുകയും ചെയ്തു. വീട്ടിൽ എത്തിയിട്ടും ഞാൻ വിളി തുടർന്നു. രാത്രി 9.30 തോടുകൂടി ഫോണിൽ കിട്ടി. പകൽ മുഴുവൻ ആ ഫോൺ ഔട്ട്‌ ഓഫ് ഓർഡർ ആയിരുന്നു. അപ്പോൾ മറ്റൊരു കാര്യം കൂടി അറിഞ്ഞു. ഫോട്ടോഗ്രാഫർ പുരുഷൻ തന്നെയാണ്. പക്ഷെ അദ്ദേഹം എടുക്കുന്ന ഫോട്ടോസ് ചില പ്രത്യേക പ്രസിദ്ധീകരണങ്ങളിലെ പ്രസിദ്ധീകരിക്കാൻ പാടുള്ളു. അതുകൊണ്ട് അദ്ദേഹം എടുക്കുന്ന ചില ഫോട്ടോസ് വൈഫിന്റെ പേരിലാണ് മറ്റു പ്രസിദ്ധീകരണങ്ങളിൽ വരാറ്. കാര്യം പറഞ്ഞു. അദ്ദേഹം നമ്പർ തന്നു വിളിച്ചോളാൻ പറഞ്ഞു.

രാത്രി അസമയത്ത്‌ ഒരു വീട്ടിലേക്കു വിളിച്ച് സിനിമയിൽ അഭിനയിക്കുന്നോ എന്ന് ചോദിച്ചാൽ ഉണ്ടാകാവുന്ന പ്രതികരണം അറിയാവുന്നതുകൊണ്ട് ഞാൻ പറഞ്ഞു താങ്കൾ വിളിക്കുക. സമ്മതമാണെന്ന് പറഞ്ഞാൽ ഞാൻ വിളിച്ചോളാം. സമ്മതം -5 മിനിറ്റിനുള്ളിൽ മറുപടിയെത്തി. ഒരു കാര്യം കൂടി പറഞ്ഞു പുള്ളി. ഞാൻ എടുത്ത ഈ കുട്ടിയുടെ കുറച്ചു ഫോട്ടോസ് കൂടി ഉണ്ട്. നാളെ തൃശൂരിൽ ഇന്ന സ്റ്റുഡിയോയിൽ നിന്നും അത് വാങ്ങിച്ചോളൂ. ഞാൻ ധന്യയെ വിളിച്ചു. അച്ഛനെ ഫോണിൽ കിട്ടി. കാര്യങ്ങൾ എല്ലാം പറഞ്ഞു.

അദ്ദേഹം പറഞ്ഞു മോൾ എസ്എസ്എൽസി എക്സാം എഴുതി ഇരിക്കുകയാണ്. കുറേകാലമായി ഉറക്കമൊഴിഞ്ഞു പഠിച്ചു കോലംകെട്ട അവസ്ഥയിലാണ്. രണ്ട് മൂന്ന് ആഴ്ചകഴിഞ്ഞു വന്നാൽ മതിയോ. അതുപറ്റില്ല രണ്ട് ആഴ്ച കഴിഞ്ഞാൽ ഷൂട്ടിങ് തുടങ്ങും. വരികയാണെങ്കിൽ മറ്റന്നാൾ വരു. മറ്റന്നാൾ സിബിസാർ മദ്രാസിൽ നിന്ന് വരും. വരാമെന്ന് അവർ സമ്മതിച്ചു. സിബിസാർ ആയത് കൊണ്ടാണ് ഞാൻ ധൈര്യമായി അവരോട് വരാൻ പറഞ്ഞത്. എന്തും ശാന്തമായി സൗമ്യമായി കൈകാര്യം ചെയ്യുന്ന ആളാണ് സിബിസാർ.

നമ്മൾ ഒരാൾക്ക് അഡ്വാൻസ് കൊടുത്തിരിക്കയല്ലേ ആര് പറഞ്ഞു ഇവരോട് വരാൻ പറയാൻ എന്ന ചോദ്യം സിബിസാറായതുകൊണ്ട് ഉണ്ടാവില്ല എന്ന ധൈര്യം. ഞാൻ അപ്പോൾതന്നെ ഗിരീഷിനെ വിളിച്ച് വിവരം പറഞ്ഞു. നാളെ വരുമ്പോൾ ഫോട്ടോസ് വാങ്ങി വരാമെന്ന് ഗിരീഷ് ഏറ്റു. പിറ്റേന്ന് ഫോട്ടോ കിട്ടി. മറുനാൾ ഞാൻ ഹോട്ടലിൽ എത്തുമ്പോൾ സിബിസാറും ഡേവിഡ് ചേട്ടനും ലൊക്കേഷൻ കാണാൻ പോകാൻ റെഡിയായി നിൽക്കുന്നു. ഞങ്ങൾ പുറപ്പെട്ടു. യാത്രയിൽ ഫോട്ടോ സിബിസാറിനെ കാണിച്ചു. കളിവീടിൽ മഞ്ജു വാര്യരെ പോലെ തോന്നുന്ന ഒരു ഫോട്ടോ അതിൽ ഉണ്ടായിരുന്നു. അത് സിബിസാറിന് ഇഷ്ടമായി.

മിനിഞ്ഞാന്ന് മനോരമയിൽ കണ്ട കുട്ടിയാണെന്നും ഇന്ന് അവരോടു വരാൻ പറഞ്ഞിട്ടുണ്ടെന്നും ഞാൻ. വരട്ടെ ഇതായിരുന്നു സാറിന്റെ പ്രതികരണം. വന്നു. ആവർഷത്തെ കലോത്സവ വിജയിയാണ് ധന്യ. അങ്ങിനെയാണ് ഫോട്ടോ കവർപേജായി വന്നതെന്ന് തോനുന്നു. വന്നു, കണ്ടു സംസാരമെല്ലാം കഴിഞ്ഞു. ഡയറക്ടർ കെ മധു സാറിന്റെ പെങ്ങളുടെ മകളാണ് ധന്യ എന്ന് മനസിലായി. അപ്പോൾ ഒരുപദേശം കൊടുക്കാൻ സിബിസാർ മറന്നില്ല, സിനിമയിൽ അഭിനയിക്കുന്നുണ്ടെങ്കിൽ നായികയായി അഭിനയിക്കണം. ഇതു കേട്ടപ്പോൾ സിബി നമ്മുടെ പടത്തിനു വേണ്ടിയല്ലേ നോക്കുന്നത് എന്ന് ഡേവിഡ് ചേട്ടന്റെ ചോദ്യം എന്റെ ചെവിയിൽ.

കുറച്ചു നേരത്തെ നിശ്ശബ്ദതക്കു ശേഷം കലോത്സവത്തിൽ ചെയ്ത ഏതെങ്കിലും ഒരൈറ്റം ചെയ്യുവാൻ സിബിസാർ ആവശ്യപ്പെട്ടു. കിടിലൻ പെർഫോമൻസ് ആയിരുന്നു ധന്യ കാഴ്ചവെച്ചത്. സിബിസാറും ഡേവിഡ് ചേട്ടനും അത്ഭുതപ്പെട്ടുപോയി ഞാനും. അവിടെ ധന്യയിൽ നിന്ന് നവ്യ നായർ ജനിക്കുകയായിരുന്നു. പെർഫോം ചെയ്ത കാസിറ്റ് ദിലീപിനെ കാണിച്ചു. സിബിസാറിന്റെ പ്രത്യേക ആവശ്യപ്രകാരം മഞ്ജുവും അത് കണ്ടു. ധന്യയിൽ ഒരു വലിയ കലാകാരി ഉറങ്ങിക്കിടക്കുന്നു എന്നായിരുന്നു ദിലീപിന്റെ പ്രതികരണം. ജ്യോതിർമയിയുടെയും ആദ്യ സിനിമ ഇഷ്ടം ആണെന്നാണ് എന്റെ ഓർമ. തൃശൂരിലെ ഒരു മാളിൽ എസ്കലേറ്ററിൽ മുകളിലേക്കു വരുന്നതായിരുന്നു നവ്യയുടെ ആദ്യ ഷോട്ട്. സിനിമയുടെ മുകളിലേക്കു ഉയരങ്ങളിലേക്ക് എന്നുമായിരുന്നു അദ്ദേഹം കുറിച്ചത്.

Tags: Latest newsMalayalam MovieNavya NairManju WarrierActor Dileep
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)
India

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

Entertainment

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

India

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

World

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

പുതിയ വാര്‍ത്തകള്‍

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.