Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ദുരിതവും ദുഃഖവും പേറി ഓംചേരിമഠം സുനാമി പാര്‍പ്പിട സമുച്ചയം; മുകളിലത്തെ ബാത്‌റൂമില്‍ നിന്ന് കുളിച്ചാല്‍ താഴത്തെ ബാത്‌റൂമില്‍ വെള്ളം ഒഴുകിയെത്തും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 6, 2026, 11:25 am IST
inKerala, Kollam

കൊല്ലം: ശക്തികുളങ്ങര ഓംചേരിമഠം സുനാമി പാര്‍പ്പിട സമുച്ചയം തകര്‍ച്ചയുടെ വക്കില്‍. ദിനംപ്രതി കെട്ടിടത്തിന്റെ കോണ്‍ക്രീറ്റുകള്‍ ഇളകി വീഴുകയാണ്. ജനങ്ങള്‍ക്ക് താമസിക്കാന്‍ കഴിയാത്ത അവസ്ഥയാണിവിടെ. 14 ബ്ലോക്കുകളിലായി 112 കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. ഭൂരിപക്ഷവും മത്സ്യത്തൊഴിലാളികളാണ് അന്തേവാസികളായിട്ടുള്ളത്. 15 വര്‍ഷം പഴക്കമുള്ള കെട്ടിടം ഏത് നിമിഷവും നിലംപതിക്കാം.

ചുമരുകളെല്ലാം ജീര്‍ണിച്ച് വിണ്ടുകീറി. കെട്ടിടത്തില്‍ ശുചിത്വമുള്ള ശൗചാലയങ്ങള്‍ പോലുമില്ല. എല്ലാം പൊട്ടിപ്പൊളിഞ്ഞ് ദുര്‍ഗന്ധം വമിക്കുകയാണ്. കൊച്ചുകുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ താമസിക്കുന്ന കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ നിന്ന് മണ്ണും സിമന്റുപാളികളും ഇളകിവീഴുകയാണ്. സിമന്റ് പാളികള്‍ കുട്ടികളുടെ ദേഹത്ത് വീണ സംഭവങ്ങളും ഉണ്ടായി. സുനാമി പുനരധിവാസ പദ്ധതി പ്രകാരം 2011ല്‍ അന്നത്തെ മുഖമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് ശക്തികുളങ്ങര ഓംചേരിമഠം സമുച്ചയം ഉദ്ഘാടനം ചെയ്തത്. കോര്‍പ്പറേഷന്റെ 55-ാം ഡിവിഷനാണിത്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് കുഴല്‍ക്കിണര്‍ സ്ഥാപിച്ചെങ്കിലും അറ്റക്കുറ്റപ്പണികള്‍ നടത്താത്തതിനാല്‍ പ്രവര്‍ത്തന രഹിതമാണ്. മോട്ടോര്‍ പമ്പു വെച്ചിട്ടില്ലെന്നാണ് അന്തേവാസികള്‍ പറയുന്നത്. ഇതുമൂലം പ്രായമായ സ്ത്രീകള്‍ വളരെ ബുദ്ധിമുട്ടിലാണ്. താഴെ നിന്ന് മുകളിലേക്ക് വെള്ളം കോരിക്കൊണ്ട് പോകേണ്ട അവസ്ഥയാണ്. മുഴുവന്‍ വീടുകളുടേയും അവസ്ഥ പരിതാപകരമാണ്. പല ഭാഗങ്ങളിലും ചോര്‍ച്ച അതിരൂക്ഷമാണ്. രണ്ടുനില കെട്ടിടത്തിന്റെ മുകളിലത്തെ ബാത്‌റൂമില്‍ നിന്ന് കുളിച്ചാല്‍ താഴത്തെ ബാത്‌റൂമില്‍ വെള്ളം ഒഴുകിയെത്തും.

മാലിന്യം കളയാനുള്ള സൗകര്യവുമില്ല. ഉടമസ്ഥാവകാശം പോലും ലഭിക്കാത്തവരാണ് ഇവിടെയുള്ളത്. കെട്ടിടത്തിന്റെ ശോചനീയാവസ്ഥ പല ഉദ്യോഗസ്ഥരെയും അറിയിച്ചിട്ടുണ്ടെങ്കിലും ഇതുവരെയായി ആരും തിരിഞ്ഞു നോക്കിയിട്ടില്ലെന്നാണ് പരാതി. ബള്‍ബുകളും ട്യൂബ് ലൈറ്റുകളും സ്ഥാപിച്ചിട്ടുണ്ടെങ്കിലും പലതും പ്രവര്‍ത്തനരഹിതമല്ല. സ്ഥിരതാമസക്കാര്‍ക്ക് പട്ടയം നല്‍കാനുള്ള അടിയന്തിര നടപടികളും സ്വീകരിക്കേണ്ടതുണ്ട്.

കെട്ടിടം നിര്‍മിച്ചത് സുരക്ഷിതമല്ലാതെ
സുനാമി പാര്‍പ്പിട സമുച്ചയ കെട്ടിടം ജീര്‍ണിച്ചതോടെ കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്ന് വീഴുന്നത് നിര്‍മാണത്തിലുള്ള വീഴ്ചയാണെന്ന് ആരോപണം. ഇളകി വീഴുന്നതില്‍ പകുതിയും മണ്ണാണെന്നും സിമന്റിനെക്കാള്‍ കൂടുതല്‍ മണ്ണാണ് നിര്‍മാണത്തിന് ഉപയോഗിച്ചതെന്ന ആക്ഷേപമാണ് ഉയരുന്നത്.

മഴയായാല്‍ വന്‍ദുരിതം
മഴക്കാലമായതോടെ കോണ്‍ക്രീറ്റ് പാളികള്‍ക്കൊപ്പം റൂമിനുള്ളില്‍ വെള്ളവും കുത്തിയൊലിക്കുന്ന അവസ്ഥയാണ്. വീടുകളില്‍ സൂക്ഷിച്ചിരിക്കുന്ന ഫര്‍ണീച്ചറുകളും മറ്റ് സാധനങ്ങളും സുരക്ഷിതമാക്കി വയ്‌ക്കാനുള്ള സംവിധാനങ്ങളൊന്നും ഫഌറ്റിലില്ല. ചോര്‍ന്നൊലിക്കുന്നതിനാല്‍ ചെറിയ പാത്രങ്ങള്‍ ചോരുന്ന ഭാഗത്ത് വച്ച് അടുക്കളയില്‍ പാചകം ചെയ്യേണ്ട സ്ഥിതിയാണെന്ന് താമസക്കാരായ സ്ത്രീകള്‍ പറയുന്നു.

നായശല്യവും രൂക്ഷം
സുനാമി പാര്‍പ്പിട സമുച്ചയത്തിന് സമീപത്തും പരിസരപ്രദേശങ്ങളിലും നായശല്യവും രൂക്ഷമാണ്. ആള്‍ത്താമസമുണ്ടെങ്കിലും അനാഥപ്പെട്ട് കിടക്കുന്ന സ്ഥലമായതിനാല്‍ തെരുവുനായകളുടെ വാസസ്ഥലമാണിവിടെ. ദിവസങ്ങള്‍ക്ക് മുന്‍പ് ഫഌറ്റിലെ അന്തേവാസിയായ കുട്ടിക്ക് നായയുടെ കടി ഏറ്റിരുന്നു. പരിസരം കാടുകയറി കിടക്കുന്നതിനാല്‍ നായകളുടെ വിഹാരകേന്ദ്രമാണ് നിലവില്‍ പ്രദേശം.

Tags: housekollamSakthikulangara
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ഥിരമുള്ള വെറ്റില മുറുക്ക് തെളിവായി : സ്‌കൂട്ടറില്‍ കറങ്ങി നടന്ന് പെണ്‍കുട്ടികളെ കടന്നു പിടിച്ച് രക്ഷപ്പെടുന്ന യുവാവ് പിടിയില്‍

Kollam

കള്ളടാക്‌സികള്‍ പെരുകുന്നു; ഉപജീവനം വഴിമുട്ടി ഡ്രൈവര്‍മാര്‍, തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

Kollam

താഴെ തട്ടിലെ നേതാക്കള്‍ ഒഴിയുന്നു; പ്രതിസന്ധിയില്‍ സിപിഎം കൊല്ലം ജില്ലാ നേതൃത്വം, ഒഴിഞ്ഞത് 25 ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാർ

Kollam

ജന്മഭൂമിയിലെ നിയോവിറ്റ ഫീച്ചര്‍ വിദേശ ആശുപത്രികളിലും

Kollam

ഇന്ന് ലോക ആത്മഹത്യാ പ്രതിരോധ ദിനം; നൂറോളം പേര്‍ ജീവനൊടുക്കിയ കുന്നത്തൂര്‍ പാലം, സുരക്ഷ ഉറപ്പാക്കല്‍ വാക്കില്‍ മാത്രം

പുതിയ വാര്‍ത്തകള്‍

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

‘ മുസ്ലീം ആൺകുട്ടികൾ മരിച്ച് പോയെന്ന് കരുതിയോ‘ ; ഹിന്ദു യുവാവിനൊപ്പം പുറത്തിറങ്ങിയ മുസ്ലീം പെൺകുട്ടിയ്‌ക്ക് ഭീഷണി ; യുവാവിന് മർദ്ദനം

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

ദല്‍ഹി സര്‍വകലാശാലയിലെ നിരവധി കോളേജുകളില്‍ എബിവിപിക്ക് വ്യക്തമായ മുന്നേറ്റം

ബംഗാളില്‍ തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥ് റാത്ത് (ഇടത്ത്) ചന്ദ്രനാഥ് റാത്തിന്‍റെ അമ്മ ഹാസിമത്ത് റാത്ത് നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ടിക്കറ്റില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നു (വലത്ത്)

നന്ദിഗ്രാമില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി ഹസിറാണി റാത്ത് ആരെന്നറിയാമോ? തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥിന്റെ അമ്മ

കോണ്‍ഗ്രസിലേക്ക് കൂറുമാറിയ തെലങ്കാന എംഎല്‍എ അയോഗ്യന്‍, സ്പീക്കറുടെ തീരുമാനം കോടതി റദ്ദാക്കി

വ്യക്തിപരമായ കാര്യങ്ങളില്‍ അഭിഭാഷകര്‍ക്ക് പ്രത്യേകാവകാശങ്ങളില്ലെന്ന് ഹൈക്കോടതി

അശ്ലീലം നീക്കാം, വ്യക്തിത്വ അവകാശങ്ങളില്‍ പൊതുവായ നിരോധനം സാധ്യമല്ലെന്ന് നടിയോട് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.