Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇസ്രയേല്‍ ഡ്രോണിനെ ഇന്ത്യ റിവേഴ്സ് എഞ്ചിനീയറിങ്ങിലൂടെ നിര്‍മ്മിച്ചെന്ന ആരോപണം; ഇന്ത്യയുടെ ആയുധക്കുതിപ്പിന് തടയിടാനുള്ള തുര്‍ക്കി പ്ലാന്‍?

റിവേഴ്സ് എഞ്ചിനീയറിങ്ങിലൂടെ ഒരു രാജ്യത്തിന്റെ ആയുധം പുനര്‍നിര്‍മ്മിയ്‌ക്കുക എന്നത് ആയുധരംഗത്തെ വലിയ കുറ്റമാണ്. എന്നാല്‍ ഇന്ത്യ ഇസ്രയേലിന്റെ ഡ്രോണ്‍സാങ്കേതികവിദ്യ അനുകരിച്ചിട്ടില്ലെന്ന ഇസ്രയേലിന്റെ പ്രസ്താവനയോടെ തുര്‍ക്കിയുടെ ഈ ആരോപണം പൊളിഞ്ഞു. 

ഗിരീഷ്‌കുമാര്‍ പി. ബി. by ഗിരീഷ്‌കുമാര്‍ പി. ബി.
Feb 22, 2026, 10:07 pm IST
in India
അര്‍മേനിയയിലെ ഡവാരോ എന്ന കമ്പനി നിര്‍മ്മിച്ച ഡ്രാഗണ്‍ ഫ്ലൈ 3 എന്ന ഡ്രോണ്‍ (ഇടത്ത്) ഇസ്രയേലിന്‍റെ ഹാരൊപ് ഡ്രോണ്‍ (വലത്ത്)

അര്‍മേനിയയിലെ ഡവാരോ എന്ന കമ്പനി നിര്‍മ്മിച്ച ഡ്രാഗണ്‍ ഫ്ലൈ 3 എന്ന ഡ്രോണ്‍ (ഇടത്ത്) ഇസ്രയേലിന്‍റെ ഹാരൊപ് ഡ്രോണ്‍ (വലത്ത്)

ന്യൂദല്‍ഹി: ആയുധനിര്‍മ്മാണരംഗത്ത് ആഗോളതലത്തില്‍ കുതിയ്‌ക്കുന്ന ഇന്ത്യയ്‌ക്ക് പൂട്ടിടാന്‍ അന്താരാഷ്‌ട്ര ഗൂഢാലോചനകള്‍ തുടങ്ങി. ഇസ്രയേലിന്റെ ഹാരൊപ് എന്ന ഡ്രോണിനെ റിവേഴ്സ് എഞ്ചിനീയറിംഗിലൂടെ (Reverse Engineering) ഇന്ത്യ നിര്‍മ്മിച്ചു എന്ന ആരോപണം ഉയര്‍ത്തിയിരിക്കുന്നത് അസര്‍ബൈജാനാണെങ്കിലും ഇതിന് പിന്നില്‍ കളിക്കുന്നത് തുര്‍ക്കിയാണെന്ന് കരുതുന്നു. കാരണം അസര്‍ബൈജാന് ആയുധങ്ങള്‍ നല്‍കി സഹായിക്കുന്ന രാജ്യമാണ് തുര്‍ക്കി. റിവേഴ്സ് എഞ്ചിനീയറിങ്ങിലൂടെ ഒരു രാജ്യത്തിന്റെ ആയുധം പുനര്‍നിര്‍മ്മിയ്‌ക്കുക എന്നത് ആയുധരംഗത്തെ വലിയ കുറ്റമാണ്. എന്നാല്‍ ഇന്ത്യ ഇസ്രയേലിന്റെ ഡ്രോണ്‍സാങ്കേതികവിദ്യ അനുകരിച്ചിട്ടില്ലെന്ന ഇസ്രയേലിന്റെ പ്രസ്താവനയോടെ തുര്‍ക്കിയുടെ ഈ നീക്കം പൊളിഞ്ഞു.

എന്താണ് റിവേഴ്സ് എഞ്ചിനീയറിംഗ്?

ആയുധ വ്യവസായത്തിലെ റിവേഴ്‌സ് എഞ്ചിനീയറിംഗ് എന്നത് വിദേശരാജ്യങ്ങളുടെ ആയുധങ്ങളെ അതുപോലെ തന്നെ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന സൂത്രവിദ്യയാണ്. വിദേശരാജ്യങ്ങളുടെ മിസൈലുകൾ, ഡ്രോണുകള്‍ എന്നിവയുടെ സൈനിക ഹാർഡ്‌വെയറുകൾ വിഘടിപ്പിച്ച് മനസ്സിലാക്കുന്ന പ്രക്രിയയാണ് ഇത്. അവയുടെ രൂപകൽപ്പന, പ്രവർത്തനം, നിർമ്മാണ രീതികൾ എന്നിവ റിവേഴ്സ് എഞ്ചിനീയറിംഗിലൂടെ വിശകലനം ചെയ്യുന്നു. ഈ “ബാക്ക്‌വേർഡ് എഞ്ചിനീയറിംഗ്” പ്രതിരോധ നിർമ്മാതാക്കൾക്ക് യഥാർത്ഥ ബ്ലൂപ്രിന്‍റുകളുടെ സഹായം ഇല്ലാതെ തന്നെ സാങ്കേതികവിദ്യ പകർത്താനോ നന്നാക്കാനോ മെച്ചപ്പെടുത്താനോ വഴിയൊരുക്കുന്നു. ഇത് പലപ്പോഴും കഴിവുകളിലെ വിടവുകൾ നികത്താൻ ഉപയോഗിക്കുന്നു. ഇത് ചാരപ്രവര്‍ത്തനം പോലെ യാതൊരു സദാചാരവുമില്ലാത്ത പ്രവര്‍ത്തിയായി കണക്കാക്കുന്നു.

നിഷേധിച്ച് ഇന്ത്യയും ഡവാരോയും; ഇന്ത്യയെ പിന്തുണച്ച് ഇസ്രയേല്‍

അസര്‍ബൈജാന്റെ ഈ ആരോപണം ഇന്ത്യ നിഷേധിച്ചു. ഈയിടെ അര്‍മീനിയ പുറത്തിറക്കിയ ഡ്രാഗണ്‍ ഫ്ലൈ 3 എന്ന ഡ്രോണ്‍ ഇസ്രയേലിന്റെ ഹാരൊപ് എന്ന ഡ്രോണിന്റെ അനുകരണമാണെന്നും ഇത് അര്‍മീനിയയ്‌ക്ക് നിര്‍മ്മിച്ച് നല്‍കിയത് ഇന്ത്യയാണെന്നുമാണ് അസര്‍ബൈജാന്റെ ആരോപണം. അസര്‍ബൈജാനെക്കൊണ്ട് ഈ ആരോപണം ഉന്നയിപ്പിക്കുന്നത് തുര്‍ക്കിയാണെന്ന് കരുതുന്നു. എന്നാല്‍ ഡ്രാഗണ്‍ ഫ്ലൈ 3 എന്ന ഡ്രോണ്‍ പരിശോധിച്ച ശേഷം അസര്‍ബൈജാന്റെ ഈ ആരോപണം ഇന്ത്യ നിഷേധിച്ചു. അര്‍മീനിയയ്‌ക്ക് വേണ്ടി ഡ്രാഗണ്‍ ഫ്ലൈ 3 എന്ന ഡ്രോണ്‍ നിര്‍മ്മിച്ചിരിക്കുന്നത് ഡവാരോ എന്ന അര്‍മീനിയന്‍ കമ്പനിയാണ്. ഡ്രാഗണ്‍ ഫ്ലൈ 3 എന്ന ഡ്രോണിന്റെ നിര്‍മ്മാണവുമായി ഇന്ത്യയ്‌ക്ക് യാതൊരു ബന്ധവുമില്ലെന്ന് ഡവാരോ നിസ്സംശയം തുറന്ന് പറഞ്ഞിട്ടുണ്ട്. ഡ്രാഗണ്‍ ഫ്ലൈ 3 എന്ന ഡ്രോണിനെ തലനാരിഴ ഏഴായി കീറി പരിശോധിച്ച ശേഷം ഈ ഡ്രോണ്‍ നിര്‍മ്മാണത്തിലെ ഇന്ത്യയുടെ പങ്കാളിത്തം ഇസ്രയേലും നിഷേധിച്ചു.

തുര്‍ക്കിയും അസര്‍ബൈജാനും സഖ്യശക്തികളാണ്. ഈയിടെ അസര്‍ബൈജാനെതിരെ ശത്രുരാജ്യമായ അര്‍മീനിയ ശക്തമായി തിരിച്ചടിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇതിന് കാരണം അര്‍മീനിയയ്‌ക്ക് ഇന്ത്യ നല്‍കിയ ആയുധങ്ങളാണ്. ഇന്ത്യയുടെ പിനാക മിസൈല്‍, ആകാശ് തീര്‍ വ്യോമപ്രതിരോധസംവിധാനം, അറ്റാ ഗ് സ് (എടിഎജിഎസ്) പോലുള്ള യുദ്ധടാങ്കുകള്‍ എന്നിവയാണ് അര്‍മീനിയയെ ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ പ്രാപ്തരാക്കിയത്. ഇതോടെയാണ് അര്‍മീനിയ പുതുതായി വിപണിയില്‍ ഇറക്കിയ ഡ്രാഗണ്‍ ഫ്ലൈ 3 എന്ന ഡ്രോണിനെതിരെ അസര്‍ബൈജാന്‍ ശക്തമായ ആരോപണം ഉന്നയിക്കുന്നത്.

ഇന്ത്യ ഇസ്രയേലിന്റെ ഡ്രോണിനെ റിവേഴ്സ് എഞ്ചിനീയറിംഗ് നടത്തിയിട്ടില്ല

ആയുധനിര്‍മ്മാണത്തില്‍ പങ്കാളിയായ രാജ്യത്തിന്റെ ഡിസൈനുകളും സാങ്കേതിക വിദ്യകളും ഒരു തരത്തിലും അനുകരിക്കാന്‍ പാടില്ലെന്നത് ആയുധ ഇടപാടിലെ അലിഖിത നിയമമാണ്. ഇത് ഇന്ത്യ ലംഘിച്ചു എന്ന് വരുത്തിത്തീര്‍ക്കാനാണ് അസര്‍ബൈജാന്റെ ലക്ഷ്യം. അങ്ങിനെ വന്നാല്‍ പിന്നെ ഇന്ത്യയെ ആയുധനിര്‍മ്മാണത്തില്‍ പങ്കാളിയാക്കാന്‍ ലോകരാഷ്‌ട്രങ്ങള്‍ മടിയ്‌ക്കും. ഇത് ഇന്ത്യയുടെ ആയുധരംഗത്തെ ഭാവിയിലെ കുതിപ്പിന് തടയിടും. മോദിയുടെ പ്രതിരോധരംഗത്തെ മെയ്‌ക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് വിലങ്ങിടാനുള്ള തുര്‍ക്കി നേതാവ് എര്‍ദോഗാന്റെ ഗൂഢാലോചനയാണിത് എന്നാണ് കരുതപ്പെടുന്നത്. ഇത് തന്നെയാണ് ഈ ആരോപണം ഉന്നയിക്കുന്നതിലൂടെ അസര്‍ബൈജന്‍ ലക്ഷ്യമാക്കുന്നത്. ഇസ്രയേലും ഇന്ത്യയും തമ്മില്‍ സംയുക്തമായി ഡ്രോണുകളും മിസൈലുകളും ഉള്‍പ്പെടെ നിരവധി ആയുധങ്ങള്‍ നിര്‍മ്മിക്കുന്നുണ്ട്. ഇന്ത്യ റിവേഴ്സ് എഞ്ചിനീയറിംഗിലൂടെ പങ്കാളി രാജ്യത്തിന്റെ ആയുധസാങ്കേതികവിദ്യ സൂത്രത്തില്‍ അനുകരിക്കുന്നവരാണ് എന്ന് വരുന്നത് നാണക്കേടാണ്. ആ പരിതാപകരമായ സ്ഥിതിയിലേക്ക് ഇന്ത്യയെ തള്ളിവിടാനാണ് അസര്‍ബൈജാനും തുര്‍ക്കിയും ആഗ്രഹിയ്‌ക്കുന്നത്. ഫ്രാന്‍സുമായി ഇന്ത്യ യുദ്ധവിമാന എഞ്ചിനുകളും റഫാല്‍ യുദ്ധവിമാനങ്ങളും വരെ നിര്‍മ്മിയ്‌ക്കാനുള്ള പദ്ധതിയ്‌ക്ക് കരാറില്‍ ഒപ്പുവെച്ച സന്ദര്‍ഭത്തിലാണ് അസര്‍ബൈജാന്റെ ഈ ആരോപണം എന്നതും യാദൃച്ഛികമല്ല.

ഇസ്രയേലിന്റെ ഹാരൊപ് എന്ന ഡ്രോണിന്റെ ഡിസൈനും സാങ്കേതികവിദ്യയും ഇന്ത്യ റിവേഴ്സ് എഞ്ചിനീയറിങ്ങിലൂടെ പുനസൃഷ്ടിച്ച് ആ സാങ്കേതിക വിദ്യ മറ്റൊരു രാജ്യമായ അര്‍മീനിയയ്‌ക്ക് കൈമാറി എന്ന് അസര്‍ബൈജാന്‍ ആരോപിക്കുമ്പോള്‍ കളങ്കിതമാകുന്നത് ഇന്ത്യയുടെ വിശ്വാസ്യതയാണ്. ഈ ആരോപണം തുര്‍ക്കിയുടെ നിര്‍ദേശപ്രകാരമായിരിക്കാം അസര്‍ബൈജാന്‍ ഉയര്‍ത്തിയത് എന്നാണ് വിശ്വസിക്കപ്പെടുന്നത്. ഹാരൊപ് ഡ്രോണിന്റെ സാങ്കേതിക വിദ്യയെ ഇന്ത്യ ഒരിയ്‌ക്കലും പുനസൃഷ്ടിച്ചിട്ടില്ലെന്നും ഡ്രാഗണ്‍ ഫ്ലൈ 3 യ്‌ക്ക് ഇന്ത്യയുമായി ബന്ധമില്ലെന്നും പരിശോധനകള്‍ക്ക് ശേഷം ഇസ്രയേല്‍ തന്നെ തുറന്ന് പറഞ്ഞതോടെ ഇന്ത്യ പ്രതിച്ഛായ തിരിച്ചുപിടിച്ചിട്ടുണ്ട്.

ഇസ്രയേലും അസര്‍ബൈജാനും തമ്മിലുള്ള ആയുധ ബന്ധം .

അസര്‍ബൈജാന് ഹാരൊപ് എന്ന ഡ്രോണ്‍ ഇസ്രയേല്‍ നല്‍കിയിട്ടുണ്ട്. അസര്‍ബൈജാനുമായി ഇസ്രയേലിന് ആയുധ ഇടപാടുണ്ട്. അര്‍മീനിയയ്‌ക്കെതിരായ യുദ്ധത്തില്‍ അസര്‍ബൈജാന് വലിയ വിജയം 2020ല്‍ നേടിക്കൊടുത്തത് ഹാരൊപ് ഡ്രോണ്‍ ആണ്. അന്ന് നഗാര്‍ണോ-കരാബാക് യുദ്ധത്തില്‍ അര്‍മീനിയയുടെ പ്രതിരോധത്തെ തകര്‍ത്തു തരിപ്പണമാക്കാന്‍ ഹാരൊപ് ഡ്രോണ്‍ സഹായിച്ചിരുന്നു. എന്നാല്‍ അര്‍മീനിയ തദ്ദേശീയമായി നിര്‍മ്മിച്തത് എന്ന് അവകാശപ്പെട്ട് ഡ്രാഗണ്‍ ഫ്ലൈ 3 എന്ന ഡ്രോണ്‍ പുറത്തിക്കിയത് മുതല്‍ അസര്‍ബൈജാന് ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ്. ഇനി അര്‍മീനിയയും ഡ്രോണ്‍ യുദ്ധത്തിന് പ്രാപ്തരായിരിക്കുന്നു എന്നത് അസര്‍ബൈജാനെ ഭീതിയിലാഴ്‌ത്തിയിരിക്കുകയാണ്. ഇതോടെയാണ് ഇന്ത്യയ്‌ക്കെതിരെ ആരോപണവുമായി അസര്‍ബൈജാന്‍ രംഗത്തെത്തിയത്. ഇന്ത്യയ്‌ക്ക് ഡ്രാഗഗണ്‍ 3 ഡ്രോണുമായി യാതൊരു ബന്ധവുമില്ലെന്നതാണ് വാസ്തവം.

 

 

Tags: Dragon Fly 3 dronemake in indiaDefenceLatest newsHaropReverse EngineeringDavaroIAI drone
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദല്‍ഹി പൊലീസിനെ വിരട്ടാന്‍ നോക്കി ജോണ്‍ ബ്രിട്ടാസിനെയും എം.എ. ബേബിയേയും; ആട്ടിയോടിച്ച് ദല്‍ഹി പൊലീസ്

Mollywood

പ്രതിഭയേക്കാള്‍ ഭരണകക്ഷിയുമായുള്ള അടുപ്പമാണോ അവാര്‍ഡിന്റെ മാനദണ്ഡമെന്ന് ചന്തു സലിംകുമാര്‍, മമ്മൂട്ടിയെയാണോ ഉദ്ദേശിച്ചതെന്ന് സമൂഹമാധ്യമങ്ങള്‍

Kerala

സമരം നിര്‍ത്തിയെന്ന് പറഞ്ഞ സിജെപി വീണ്ടും പന്തല്‍കെട്ടി ജന്തര്‍ മന്തറില്‍ സമരം തുടരുന്നു

India

”ഞാൻ ഉദ്ദേശിച്ചത് 56-കാരനായ യുവാവിനെയല്ല’; രാഹുല്‍ ഗാന്ധിക്കെതിരെ പ്രധാനമന്ത്രി മോദിയുടെ പരോക്ഷ വിമര്‍ശനം

രഞ്ജിനി ഹരിദാസും നടി സിജ റോസും സിജെപി സമരത്തിനിടയില്‍
Kerala

പഹല്‍ഗാമില്‍ പാക് ഭീകരര്‍ ഇന്ത്യക്കാരെ വെടിവെച്ചപ്പോള്‍ തിളയ്‌ക്കാത്ത രഞ്ജിനി ഹരിദാസിന്റെ രക്തം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ തിളച്ചു

പുതിയ വാര്‍ത്തകള്‍

വഖഫ് ബോർഡ്: സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ബിജെപി,വിധി ബിജെപിക്ക് എതിരല്ല: അഡ്വ. ഷോൺ ജോർജ്

ഈ ഫെസ്റ്റീവ് സീസണിൽ ‘ബിഗ്’ ആഘോഷവുമായി ജിയോസ്റ്റാർ; ഇന്ത്യയിലുടനീളം ആറ് ഭാഷകളിലെ ബിഗ് ബോസ് എഡിഷനുകൾ ഒരുമിച്ച്

72 മത് ദേശീയ പുരസ്‌കാരങ്ങളിൽ തിളങ്ങി വേഫെറർ ഫിലിംസ്; വിതരണം ചെയ്ത ചിത്രങ്ങൾ നേടിയത് 4 പുരസ്കാരങ്ങൾ

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം; ജനപ്രിയ ചിത്രത്തിനുള്ളതുൾപ്പെടെ രണ്ട് ദേശീയ പുരസ്‍കാരങ്ങളുമായി പ്രഭാസ് – നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 എഡി’

പോക്കിരി രാജ’യ്‌ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ” പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

കറിയ്‌ക്ക് ഉപ്പില്ല; ഹോട്ടൽ ജീവനക്കാരനെ കറിക്കത്തികൊണ്ട് ആക്രമിച്ച് ഹോട്ടൽ ഉടമ മുഹമ്മദ് ഉവൈസ്, സംഭവം അങ്കമാലി മീൻ വിലാസം ഹോട്ടലിൽ

പാലായിൽ അവിശ്വാസം പാസായി; പുറത്തേയ്‌ക്ക് പോയത് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സൺ, വിപ്പ് ലംഘിച്ച് 4 കോൺഗ്രസ് അംഗങ്ങൾ

കൊച്ചുകുട്ടികളോട് ഇങ്ങനെ പെരുമാറരുത് ; പാറ്റകളെ മർദ്ദിച്ചതിൽ മനംനൊന്ത് ജന്മദിനം ആഘോഷിക്കില്ലെന്ന് മല്ലികാർജുൻ ഖാർഗെ

പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിനിടെ രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും പ്രിയങ്കയും കൂടിക്കാഴ്ച

ബിരിയാണിക്ക് പൊള്ളുന്ന വില; അരിക്കും കോഴിക്കും ഉള്‍പ്പെടെ വിലകൂടി, ഹോട്ടലുകളും കാറ്ററിങുകാരും പ്രതിസന്ധിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.