Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇസ്രയേല്‍ ഡ്രോണിനെ ഇന്ത്യ റിവേഴ്സ് എഞ്ചിനീയറിങ്ങിലൂടെ നിര്‍മ്മിച്ചെന്ന ആരോപണം; ഇന്ത്യയുടെ ആയുധക്കുതിപ്പിന് തടയിടാനുള്ള തുര്‍ക്കി പ്ലാന്‍?

റിവേഴ്സ് എഞ്ചിനീയറിങ്ങിലൂടെ ഒരു രാജ്യത്തിന്റെ ആയുധം പുനര്‍നിര്‍മ്മിയ്‌ക്കുക എന്നത് ആയുധരംഗത്തെ വലിയ കുറ്റമാണ്. എന്നാല്‍ ഇന്ത്യ ഇസ്രയേലിന്റെ ഡ്രോണ്‍സാങ്കേതികവിദ്യ അനുകരിച്ചിട്ടില്ലെന്ന ഇസ്രയേലിന്റെ പ്രസ്താവനയോടെ തുര്‍ക്കിയുടെ ഈ ആരോപണം പൊളിഞ്ഞു. 

ഗിരീഷ്‌കുമാര്‍ പി. ബി. by ഗിരീഷ്‌കുമാര്‍ പി. ബി.
Feb 22, 2026, 10:07 pm IST
in India
അര്‍മേനിയയിലെ ഡവാരോ എന്ന കമ്പനി നിര്‍മ്മിച്ച ഡ്രാഗണ്‍ ഫ്ലൈ 3 എന്ന ഡ്രോണ്‍ (ഇടത്ത്) ഇസ്രയേലിന്‍റെ ഹാരൊപ് ഡ്രോണ്‍ (വലത്ത്)

അര്‍മേനിയയിലെ ഡവാരോ എന്ന കമ്പനി നിര്‍മ്മിച്ച ഡ്രാഗണ്‍ ഫ്ലൈ 3 എന്ന ഡ്രോണ്‍ (ഇടത്ത്) ഇസ്രയേലിന്‍റെ ഹാരൊപ് ഡ്രോണ്‍ (വലത്ത്)

ന്യൂദല്‍ഹി: ആയുധനിര്‍മ്മാണരംഗത്ത് ആഗോളതലത്തില്‍ കുതിയ്‌ക്കുന്ന ഇന്ത്യയ്‌ക്ക് പൂട്ടിടാന്‍ അന്താരാഷ്‌ട്ര ഗൂഢാലോചനകള്‍ തുടങ്ങി. ഇസ്രയേലിന്റെ ഹാരൊപ് എന്ന ഡ്രോണിനെ റിവേഴ്സ് എഞ്ചിനീയറിംഗിലൂടെ (Reverse Engineering) ഇന്ത്യ നിര്‍മ്മിച്ചു എന്ന ആരോപണം ഉയര്‍ത്തിയിരിക്കുന്നത് അസര്‍ബൈജാനാണെങ്കിലും ഇതിന് പിന്നില്‍ കളിക്കുന്നത് തുര്‍ക്കിയാണെന്ന് കരുതുന്നു. കാരണം അസര്‍ബൈജാന് ആയുധങ്ങള്‍ നല്‍കി സഹായിക്കുന്ന രാജ്യമാണ് തുര്‍ക്കി. റിവേഴ്സ് എഞ്ചിനീയറിങ്ങിലൂടെ ഒരു രാജ്യത്തിന്റെ ആയുധം പുനര്‍നിര്‍മ്മിയ്‌ക്കുക എന്നത് ആയുധരംഗത്തെ വലിയ കുറ്റമാണ്. എന്നാല്‍ ഇന്ത്യ ഇസ്രയേലിന്റെ ഡ്രോണ്‍സാങ്കേതികവിദ്യ അനുകരിച്ചിട്ടില്ലെന്ന ഇസ്രയേലിന്റെ പ്രസ്താവനയോടെ തുര്‍ക്കിയുടെ ഈ നീക്കം പൊളിഞ്ഞു.

എന്താണ് റിവേഴ്സ് എഞ്ചിനീയറിംഗ്?

ആയുധ വ്യവസായത്തിലെ റിവേഴ്‌സ് എഞ്ചിനീയറിംഗ് എന്നത് വിദേശരാജ്യങ്ങളുടെ ആയുധങ്ങളെ അതുപോലെ തന്നെ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന സൂത്രവിദ്യയാണ്. വിദേശരാജ്യങ്ങളുടെ മിസൈലുകൾ, ഡ്രോണുകള്‍ എന്നിവയുടെ സൈനിക ഹാർഡ്‌വെയറുകൾ വിഘടിപ്പിച്ച് മനസ്സിലാക്കുന്ന പ്രക്രിയയാണ് ഇത്. അവയുടെ രൂപകൽപ്പന, പ്രവർത്തനം, നിർമ്മാണ രീതികൾ എന്നിവ റിവേഴ്സ് എഞ്ചിനീയറിംഗിലൂടെ വിശകലനം ചെയ്യുന്നു. ഈ “ബാക്ക്‌വേർഡ് എഞ്ചിനീയറിംഗ്” പ്രതിരോധ നിർമ്മാതാക്കൾക്ക് യഥാർത്ഥ ബ്ലൂപ്രിന്‍റുകളുടെ സഹായം ഇല്ലാതെ തന്നെ സാങ്കേതികവിദ്യ പകർത്താനോ നന്നാക്കാനോ മെച്ചപ്പെടുത്താനോ വഴിയൊരുക്കുന്നു. ഇത് പലപ്പോഴും കഴിവുകളിലെ വിടവുകൾ നികത്താൻ ഉപയോഗിക്കുന്നു. ഇത് ചാരപ്രവര്‍ത്തനം പോലെ യാതൊരു സദാചാരവുമില്ലാത്ത പ്രവര്‍ത്തിയായി കണക്കാക്കുന്നു.

നിഷേധിച്ച് ഇന്ത്യയും ഡവാരോയും; ഇന്ത്യയെ പിന്തുണച്ച് ഇസ്രയേല്‍

അസര്‍ബൈജാന്റെ ഈ ആരോപണം ഇന്ത്യ നിഷേധിച്ചു. ഈയിടെ അര്‍മീനിയ പുറത്തിറക്കിയ ഡ്രാഗണ്‍ ഫ്ലൈ 3 എന്ന ഡ്രോണ്‍ ഇസ്രയേലിന്റെ ഹാരൊപ് എന്ന ഡ്രോണിന്റെ അനുകരണമാണെന്നും ഇത് അര്‍മീനിയയ്‌ക്ക് നിര്‍മ്മിച്ച് നല്‍കിയത് ഇന്ത്യയാണെന്നുമാണ് അസര്‍ബൈജാന്റെ ആരോപണം. അസര്‍ബൈജാനെക്കൊണ്ട് ഈ ആരോപണം ഉന്നയിപ്പിക്കുന്നത് തുര്‍ക്കിയാണെന്ന് കരുതുന്നു. എന്നാല്‍ ഡ്രാഗണ്‍ ഫ്ലൈ 3 എന്ന ഡ്രോണ്‍ പരിശോധിച്ച ശേഷം അസര്‍ബൈജാന്റെ ഈ ആരോപണം ഇന്ത്യ നിഷേധിച്ചു. അര്‍മീനിയയ്‌ക്ക് വേണ്ടി ഡ്രാഗണ്‍ ഫ്ലൈ 3 എന്ന ഡ്രോണ്‍ നിര്‍മ്മിച്ചിരിക്കുന്നത് ഡവാരോ എന്ന അര്‍മീനിയന്‍ കമ്പനിയാണ്. ഡ്രാഗണ്‍ ഫ്ലൈ 3 എന്ന ഡ്രോണിന്റെ നിര്‍മ്മാണവുമായി ഇന്ത്യയ്‌ക്ക് യാതൊരു ബന്ധവുമില്ലെന്ന് ഡവാരോ നിസ്സംശയം തുറന്ന് പറഞ്ഞിട്ടുണ്ട്. ഡ്രാഗണ്‍ ഫ്ലൈ 3 എന്ന ഡ്രോണിനെ തലനാരിഴ ഏഴായി കീറി പരിശോധിച്ച ശേഷം ഈ ഡ്രോണ്‍ നിര്‍മ്മാണത്തിലെ ഇന്ത്യയുടെ പങ്കാളിത്തം ഇസ്രയേലും നിഷേധിച്ചു.

തുര്‍ക്കിയും അസര്‍ബൈജാനും സഖ്യശക്തികളാണ്. ഈയിടെ അസര്‍ബൈജാനെതിരെ ശത്രുരാജ്യമായ അര്‍മീനിയ ശക്തമായി തിരിച്ചടിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇതിന് കാരണം അര്‍മീനിയയ്‌ക്ക് ഇന്ത്യ നല്‍കിയ ആയുധങ്ങളാണ്. ഇന്ത്യയുടെ പിനാക മിസൈല്‍, ആകാശ് തീര്‍ വ്യോമപ്രതിരോധസംവിധാനം, അറ്റാ ഗ് സ് (എടിഎജിഎസ്) പോലുള്ള യുദ്ധടാങ്കുകള്‍ എന്നിവയാണ് അര്‍മീനിയയെ ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ പ്രാപ്തരാക്കിയത്. ഇതോടെയാണ് അര്‍മീനിയ പുതുതായി വിപണിയില്‍ ഇറക്കിയ ഡ്രാഗണ്‍ ഫ്ലൈ 3 എന്ന ഡ്രോണിനെതിരെ അസര്‍ബൈജാന്‍ ശക്തമായ ആരോപണം ഉന്നയിക്കുന്നത്.

ഇന്ത്യ ഇസ്രയേലിന്റെ ഡ്രോണിനെ റിവേഴ്സ് എഞ്ചിനീയറിംഗ് നടത്തിയിട്ടില്ല

ആയുധനിര്‍മ്മാണത്തില്‍ പങ്കാളിയായ രാജ്യത്തിന്റെ ഡിസൈനുകളും സാങ്കേതിക വിദ്യകളും ഒരു തരത്തിലും അനുകരിക്കാന്‍ പാടില്ലെന്നത് ആയുധ ഇടപാടിലെ അലിഖിത നിയമമാണ്. ഇത് ഇന്ത്യ ലംഘിച്ചു എന്ന് വരുത്തിത്തീര്‍ക്കാനാണ് അസര്‍ബൈജാന്റെ ലക്ഷ്യം. അങ്ങിനെ വന്നാല്‍ പിന്നെ ഇന്ത്യയെ ആയുധനിര്‍മ്മാണത്തില്‍ പങ്കാളിയാക്കാന്‍ ലോകരാഷ്‌ട്രങ്ങള്‍ മടിയ്‌ക്കും. ഇത് ഇന്ത്യയുടെ ആയുധരംഗത്തെ ഭാവിയിലെ കുതിപ്പിന് തടയിടും. മോദിയുടെ പ്രതിരോധരംഗത്തെ മെയ്‌ക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് വിലങ്ങിടാനുള്ള തുര്‍ക്കി നേതാവ് എര്‍ദോഗാന്റെ ഗൂഢാലോചനയാണിത് എന്നാണ് കരുതപ്പെടുന്നത്. ഇത് തന്നെയാണ് ഈ ആരോപണം ഉന്നയിക്കുന്നതിലൂടെ അസര്‍ബൈജന്‍ ലക്ഷ്യമാക്കുന്നത്. ഇസ്രയേലും ഇന്ത്യയും തമ്മില്‍ സംയുക്തമായി ഡ്രോണുകളും മിസൈലുകളും ഉള്‍പ്പെടെ നിരവധി ആയുധങ്ങള്‍ നിര്‍മ്മിക്കുന്നുണ്ട്. ഇന്ത്യ റിവേഴ്സ് എഞ്ചിനീയറിംഗിലൂടെ പങ്കാളി രാജ്യത്തിന്റെ ആയുധസാങ്കേതികവിദ്യ സൂത്രത്തില്‍ അനുകരിക്കുന്നവരാണ് എന്ന് വരുന്നത് നാണക്കേടാണ്. ആ പരിതാപകരമായ സ്ഥിതിയിലേക്ക് ഇന്ത്യയെ തള്ളിവിടാനാണ് അസര്‍ബൈജാനും തുര്‍ക്കിയും ആഗ്രഹിയ്‌ക്കുന്നത്. ഫ്രാന്‍സുമായി ഇന്ത്യ യുദ്ധവിമാന എഞ്ചിനുകളും റഫാല്‍ യുദ്ധവിമാനങ്ങളും വരെ നിര്‍മ്മിയ്‌ക്കാനുള്ള പദ്ധതിയ്‌ക്ക് കരാറില്‍ ഒപ്പുവെച്ച സന്ദര്‍ഭത്തിലാണ് അസര്‍ബൈജാന്റെ ഈ ആരോപണം എന്നതും യാദൃച്ഛികമല്ല.

ഇസ്രയേലിന്റെ ഹാരൊപ് എന്ന ഡ്രോണിന്റെ ഡിസൈനും സാങ്കേതികവിദ്യയും ഇന്ത്യ റിവേഴ്സ് എഞ്ചിനീയറിങ്ങിലൂടെ പുനസൃഷ്ടിച്ച് ആ സാങ്കേതിക വിദ്യ മറ്റൊരു രാജ്യമായ അര്‍മീനിയയ്‌ക്ക് കൈമാറി എന്ന് അസര്‍ബൈജാന്‍ ആരോപിക്കുമ്പോള്‍ കളങ്കിതമാകുന്നത് ഇന്ത്യയുടെ വിശ്വാസ്യതയാണ്. ഈ ആരോപണം തുര്‍ക്കിയുടെ നിര്‍ദേശപ്രകാരമായിരിക്കാം അസര്‍ബൈജാന്‍ ഉയര്‍ത്തിയത് എന്നാണ് വിശ്വസിക്കപ്പെടുന്നത്. ഹാരൊപ് ഡ്രോണിന്റെ സാങ്കേതിക വിദ്യയെ ഇന്ത്യ ഒരിയ്‌ക്കലും പുനസൃഷ്ടിച്ചിട്ടില്ലെന്നും ഡ്രാഗണ്‍ ഫ്ലൈ 3 യ്‌ക്ക് ഇന്ത്യയുമായി ബന്ധമില്ലെന്നും പരിശോധനകള്‍ക്ക് ശേഷം ഇസ്രയേല്‍ തന്നെ തുറന്ന് പറഞ്ഞതോടെ ഇന്ത്യ പ്രതിച്ഛായ തിരിച്ചുപിടിച്ചിട്ടുണ്ട്.

ഇസ്രയേലും അസര്‍ബൈജാനും തമ്മിലുള്ള ആയുധ ബന്ധം .

അസര്‍ബൈജാന് ഹാരൊപ് എന്ന ഡ്രോണ്‍ ഇസ്രയേല്‍ നല്‍കിയിട്ടുണ്ട്. അസര്‍ബൈജാനുമായി ഇസ്രയേലിന് ആയുധ ഇടപാടുണ്ട്. അര്‍മീനിയയ്‌ക്കെതിരായ യുദ്ധത്തില്‍ അസര്‍ബൈജാന് വലിയ വിജയം 2020ല്‍ നേടിക്കൊടുത്തത് ഹാരൊപ് ഡ്രോണ്‍ ആണ്. അന്ന് നഗാര്‍ണോ-കരാബാക് യുദ്ധത്തില്‍ അര്‍മീനിയയുടെ പ്രതിരോധത്തെ തകര്‍ത്തു തരിപ്പണമാക്കാന്‍ ഹാരൊപ് ഡ്രോണ്‍ സഹായിച്ചിരുന്നു. എന്നാല്‍ അര്‍മീനിയ തദ്ദേശീയമായി നിര്‍മ്മിച്തത് എന്ന് അവകാശപ്പെട്ട് ഡ്രാഗണ്‍ ഫ്ലൈ 3 എന്ന ഡ്രോണ്‍ പുറത്തിക്കിയത് മുതല്‍ അസര്‍ബൈജാന് ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ്. ഇനി അര്‍മീനിയയും ഡ്രോണ്‍ യുദ്ധത്തിന് പ്രാപ്തരായിരിക്കുന്നു എന്നത് അസര്‍ബൈജാനെ ഭീതിയിലാഴ്‌ത്തിയിരിക്കുകയാണ്. ഇതോടെയാണ് ഇന്ത്യയ്‌ക്കെതിരെ ആരോപണവുമായി അസര്‍ബൈജാന്‍ രംഗത്തെത്തിയത്. ഇന്ത്യയ്‌ക്ക് ഡ്രാഗഗണ്‍ 3 ഡ്രോണുമായി യാതൊരു ബന്ധവുമില്ലെന്നതാണ് വാസ്തവം.

 

 

Tags: IAI droneDragon Fly 3 dronemake in indiaDefenceLatest newsHaropReverse EngineeringDavaro
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇന്ത്യന്‍ ഭൂപടത്തില്‍ ഏഴ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയുടെ ബാക്കി ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന കോഴിക്കഴുത്തെന്ന് വിശേഷിപ്പിക്കുന്ന സിലിഗുരി (ഇടത്ത്) മോദി മണിപ്പൂരില്‍ പ്രസംഗിക്കുന്നു (വലത്ത്)
India

ഇനി സിലിഗുരി വെട്ടിമുറിക്കാന്‍ ബംഗ്ലാദേശിനു പോലുമാവില്ല, സിലിഗുരിയിലൂടെ പായും ഇനി ബുള്ളറ്റ് ട്രെയിന്‍

Kerala

കോണ്‍ട്രാക്ടര്‍മാര്‍ക്കും എഞ്ചനീയര്‍മാര്‍ക്കും താക്കീത് നല്‍കി മേയര്‍ വിവി രാജേഷ്; മരാമത്ത് പണികള്‍ കൃത്യമാകണം

India

വന്ദേഭാരതിനെ പുകഴ്‌ത്തി മുഹമ്മദ് ഷാഫി; ‘ഏറ്റവും ആധുനികവും ആഡംബരപൂർണ്ണവുമായ യാത്രാനുഭവമാണ് വന്ദേഭാരത് എക്സ്പ്രസ് നൽകുന്നത്’

തൃണമൂല്‍ കോണ്‍ഗ്രസിലെ പാര്‍ട്ടി പദവികള്‍ രാജിവെച്ച കകോലി ഘോഷ് (വലത്ത്)
India

പാര്‍ലമെന്‍റില്‍ തൃണമൂല്‍ പിളര്‍ന്നു, 20 തൃണമൂല്‍ എംപിമാര്‍ എന്‍ഡിഎയ്‌ക്കൊപ്പമെന്ന് കകോലി ഘോഷ്; എന്‍ഡിഎയുടെ എംപിമാര്‍ 300 ആകും

News

അനുജന്‍ പ്രജ്ഞാനന്ദ നോര്‍വ്വെയില്‍ ചരിത്രം സൃഷ്ടിച്ചതിന്റെ പിറ്റേന്ന് ചേച്ചി വൈശാലിയും ചെസ്സില്‍ ചരിത്രമെഴുതി, ഭസ്മക്കുറിയും ദൈവഭയവുമായി ഈ കുടുംബം

പുതിയ വാര്‍ത്തകള്‍

പായസ വഴിപാട് സമർപ്പിച്ചാൽ ഇതാണ് ഫലം

ഈ മന്ത്രം നിത്യവും ജപിച്ചാൽ രോഗമുക്തിയും , ദേവപ്രീതിയും ; ഭാഗ്യസൂക്തം ചൊല്ലേണ്ടത് ഇങ്ങനെ

എണ്ണയില്ലാത്തതിനാൽ കയറ്റുമതി മുടങ്ങുന്നു ; ബംഗ്ലാദേശിന്റെ തുണി വ്യവസായം പ്രതിസന്ധിയിൽ : അവസരം പ്രയോജനപ്പെടുത്താൻ ഇന്ത്യ : കയറ്റുമതി വർധിക്കും

റെക്കോർഡുകൾക്ക് മുകളിൽ ഇനി മോദി : ഏറ്റവും കൂടുതൽ കാലം ഭരിച്ച പ്രധാനമന്ത്രി ; നെഹ്‌റു പ്രസംഗിച്ചത് 3 വിദേശ പാർലമെന്റുകളിൽ; മോദി 19 ഇടങ്ങളിൽ

17-)0 വയസിൽ സന്യാസി ആകാൻ കൊതിച്ച് ഹിമാലയത്തിൽ ജീവിച്ച നരേന്ദ്രൻ : കഠിനമായ വ്രതാനുഷ്ടങ്ങളോടെ ദുർഗാപൂജ ; നരേന്ദ്രമോദിയുടെ കരുത്തിന് പിന്നിൽ

ടിനി ടോമിന് എതിരായ പരാതി: നടി അന്‍സിബ ഹസനെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചു

മദ്രസകള്‍ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുടെ ഒളിത്താവളങ്ങളായി മാറിയെന്ന വിമര്‍ശനവുമായി അഗ്നിമിത്ര പോള്‍

തീയതി അറിയിച്ചത് ഇന്ന്: വിദ്യാര്‍ത്ഥികളുടെ ആശങ്കയെ തുടര്‍ന്ന് ചൊവ്വാഴ്ചത്തെ പരീക്ഷ മാറ്റി

കണ്ണൂരില്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ യുവാവ് മരിച്ച നിലയില്‍

നന്ദി ഒമാന്‍! ആക്രമണത്തില്‍ തീപ്പിടിച്ച ഇന്ത്യന്‍ കപ്പലിലെ ജീവനക്കാരെ രക്ഷപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.