Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കോണ്‍ഗ്രസിന്റെ ദുഷ്ടലാക്കുകള്‍

പ്രസിദ്ധീകരിക്കാത്ത പുസ്തകങ്ങളെ ഉദ്ധരിക്കുന്നത് പാര്‍ലമെന്റിന്റെ ചട്ടലംഘനമാണ്. ഇക്കാര്യം വിസ്മരിച്ചുകൊണ്ട്, രാഹുല്‍ എന്തോ വലിയ വെളിപ്പെടുത്തല്‍ നടത്തുന്നു എന്ന രീതിയില്‍ സംഭവങ്ങളെ ചിത്രീകരിക്കുകയാണ് ചില മാധ്യമങ്ങള്‍ ചെയ്തത്. അതിര്‍ത്തിയിലെ ചൈനയുമായുള്ള സംഘര്‍ഷവുമായി ബന്ധപ്പെട്ട് രാജ്യതാല്‍പ്പര്യത്തിന് നിരക്കാത്ത ചില കാര്യങ്ങള്‍ പുസ്തകത്തില്‍ ഉള്ളതിനാലാണ് പ്രസിദ്ധീകരണാനുമതി നല്‍കാതിരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2026, 03:28 pm IST
inEditorial, Vicharam

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ കോണ്‍ഗ്രസ് കാട്ടിക്കൂട്ടിയ കോലാഹലങ്ങള്‍ ആ പാര്‍ട്ടിയുടെ തനിനിറം ആവര്‍ത്തിച്ച് പുറത്തുകൊണ്ടുവന്നിരിക്കുകയാണ്. ലോക്സഭ ഇതുവരെ കാണാത്ത തരം കാഴ്ചകളാണ് അരങ്ങേറിയത്. രാഷ്‌ട്രപതിയുടെ നയപ്രഖ്യാപനത്തോടുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ ലോക്‌സഭയെ പ്രതിപക്ഷ നേതാവ് രാഹുല്‍ തരംതാണ നാടകീയതയുടെ വേദിയാക്കാന്‍ ശ്രമിച്ചു. മുന്‍ സൈന്യാധിപന്‍ ജനറല്‍ എം.എം. നരവനെയുടെ പ്രസിദ്ധീകരിക്കാത്ത ആത്മകഥയില്‍ നിന്നുള്ള ഭാഗങ്ങള്‍ വായിക്കാന്‍ കോണ്‍ഗ്രസ് നേതാവ് ശ്രമിച്ചതാണ് വിവാദത്തിന് തുടക്കമായത്. പ്രസിദ്ധീകരിക്കാത്തതും സ്ഥിരീകരിക്കാത്തതുമായ ഈ പുസ്തകത്തിലെ കാര്യങ്ങള്‍ പരാമര്‍ശിച്ചതിനെതിരെ ആഭ്യന്തര മന്ത്രി അമിത് ഷായും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും ശക്തമായി എതിര്‍ത്ത് രംഗത്തെത്തിയത് കോണ്‍ഗ്രസിന്റെ ദേശദ്രോഹ മുഖം പുറത്തുകൊണ്ടുവന്നു.

പ്രസിദ്ധീകരിക്കാത്ത പുസ്തകങ്ങളെ ഉദ്ധരിക്കുന്നത് പാര്‍ലമെന്റിന്റെ ചട്ടലംഘനമാണ്. ഇക്കാര്യം വിസ്മരിച്ചുകൊണ്ട്, രാഹുല്‍ എന്തോ വലിയ വെളിപ്പെടുത്തല്‍ നടത്തുന്നു എന്ന രീതിയില്‍ സംഭവങ്ങളെ ചിത്രീകരിക്കുകയാണ് ചില മാധ്യമങ്ങള്‍ ചെയ്തത്. അതിര്‍ത്തിയിലെ ചൈനയുമായുള്ള സംഘര്‍ഷവുമായി ബന്ധപ്പെട്ട് രാജ്യതാല്‍പ്പര്യത്തിന് നിരക്കാത്ത ചില കാര്യങ്ങള്‍ പുസ്തകത്തില്‍ ഉള്ളതിനാലാണ് പ്രസിദ്ധീകരണാനുമതി നല്‍കാതിരുന്നത്. ഇക്കാര്യം മറച്ചുപിടിച്ചുകൊണ്ട് രാജ്യസ്‌നേഹം തൊട്ടുതീണ്ടാത്ത രാഹുലിനെ നായകനാക്കി അവതരിപ്പിക്കുകയാണ് നെഹ്‌റു കുടുംബത്തോട് വിധേയത്വമുള്ള ഒരു വിഭാഗം മാധ്യമങ്ങള്‍ ചെയ്തത്. രാഹുലിനെ പിന്തുണച്ച് സഭയുടെ നടുത്തളത്തിലിറങ്ങി ബഹളമുണ്ടാക്കുകയും, സ്പീക്കര്‍ക്കുനേരെ കടലാസ്സുകള്‍ കീറിയെറിയുകയും ചെയ്ത കോണ്‍ഗ്രസ് എംപിമാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇത് അവസരമാക്കിയും കോണ്‍ഗ്രസ് ബഹളം തുടര്‍ന്നു.

നന്ദിപ്രമേയ ചര്‍ച്ചയ്‌ക്കുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മറുപടി പോലും ഒഴിവാക്കേണ്ടി വന്നു. പാര്‍ലമെന്റില്‍ ചില അനിഷ്ട സംഭവങ്ങള്‍ ഉണ്ടാക്കാന്‍ കോണ്‍ഗ്രസ് പദ്ധതിയിടുന്നതായി മനസ്സിലാക്കിയാണ് തനിക്ക് ഇങ്ങനെ ചെയ്യേണ്ടി വന്നതെന്ന് സ്പീക്കര്‍ ഓം ബിര്‍ള വ്യക്തമാക്കുകയും ചെയ്തു. പാര്‍ലമെന്റ് കവാടത്തില്‍ പ്രതിഷേധം പ്രകടിപ്പിക്കുന്നതിനിടെ കേന്ദ്ര മന്ത്രി രവ്‌നീത് സിങ് ബിട്ടുവിനെ രാഹുല്‍ രാജ്യദ്രോഹി എന്നു വിളിക്കുകയുണ്ടായി. ഭീകരവാദികള്‍ കൊലപ്പെടുത്തിയ പഞ്ചാബ് മുഖ്യമന്ത്രി ബിയാന്ത് സിങ്ങിന്റെ ചെറുമകനായ ബിട്ടു കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ എത്തിയതാണ് കോണ്‍ഗ്രസ് നേതാവിന്റെ വിരോധത്തിന് കാരണം. ടയര്‍ കത്തിച്ച് കഴുത്തിലിട്ട് സിഖുമത വിശ്വാസികളെ കൊലപ്പെടുത്തിയ നെഹ്‌റു കുടുംബക്കാരാണ് രാജ്യദ്രോഹികളെന്ന് സിഖ് നേതാക്കള്‍ തിരിച്ചടിക്കുകയും ചെയ്തു.

യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസിന്റെയും പ്രതിപക്ഷത്തിന്റെയും ദുഷ്ടലാക്ക് വേറെയായിരുന്നു. ഭാരതവുമായുള്ള വാണിജ്യ കരാറില്‍ അമേരിക്കയ്‌ക്ക് പിന്നോട്ട് പോകേണ്ടി വന്നതിന്റെ ബഹുമതി നരേന്ദ്ര മോദി സര്‍ക്കാരിന് ലഭിക്കാതിരിക്കാന്‍ കോണ്‍ഗ്രസ് മനപ്പൂര്‍വ്വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു. കരാറിനോട് പ്രതികരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവുന്നില്ല എന്നു പറഞ്ഞ കോണ്‍ഗ്രസ്, പാര്‍ലമെന്റില്‍ ഇക്കാര്യം വിശദീകരിക്കാന്‍ സര്‍ക്കാരിനെ അനുവദിച്ചില്ല എന്നതാണ് വസ്തുത.

നന്ദിപ്രമേയ ചര്‍ച്ചയ്‌ക്ക് രാജ്യസഭയില്‍ പ്രധാനമന്ത്രി ഭാരത-യുഎസ് കരാര്‍ അടക്കം പരാമര്‍ശിച്ച് മറുപടി നല്‍കിയതോടെ പ്രതിപക്ഷം ഇറങ്ങിപ്പോയല്ലോ. വിദേശ രാജ്യങ്ങളില്‍ പോയി ദേശവിരുദ്ധ നിലപാട് സ്വീകരിക്കുന്ന രാഹുലും, അതിനെ ന്യായീകരിക്കുന്ന കോണ്‍ഗ്രസും പാര്‍ലമെന്റിനകത്തും അതേപോലെ പെരുമാറുന്നു എന്നതാണ് ജനങ്ങള്‍ മനസ്സിലാക്കേണ്ടത്.

Tags: congressParliamentloksabha
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുൽ ഒരു ഒളിച്ചോട്ടക്കാരനാണ് , പ്രതിപക്ഷം ദേശവിരുദ്ധ ശക്തികളുടെ കൈകളിലേക്ക് എങ്ങനെ എത്തിപ്പെട്ടുവെന്ന് രാജ്യം കാണുന്നുണ്ടെന്നും കങ്കണ റണാവത്ത്

Kerala

പ്രിയദര്‍ശിനി ബസില്‍ മുഖം മറയ്‌ക്കുന്ന നിക്കാബും ബുര്‍ഖയും നിരോധിക്കുന്നതാണ് നല്ലത്: എ.പി. അഹമ്മദ് മാഷ്

India

രാഹുൽ കൊള്ളയടിച്ച ഒരു രാജകുമാരനാണ്, ഓരോ ചോദ്യത്തിനും ആഭ്യന്തരമന്ത്രി മറുപടി തരും , സഭയിൽ നിന്ന് ഓടിപ്പോകരുത് : പരിഹസിച്ച് സുധാൻഷു ത്രിവേദി

Kerala

‘കേരളം’ ബിൽ ലോക്‌സഭയിൽ; അനുമതിക്ക് വോട്ടുചെയ്യാതെ കേരള എംപിമാർ

India

ഇന്ത്യ ഹിന്ദു രാഷ്‌ട്രമായാൽ അടിച്ചമർത്തലുകൾ ഉണ്ടാകുമെന്ന് യതീന്ദ്ര സിദ്ധരാമയ്യ ; ശരീയത്ത് രാജ്യമാക്കി മാറ്റാൻ നിൽക്കുന്നവർക്ക് വളമിട്ട് കോൺഗ്രസ്

പുതിയ വാര്‍ത്തകള്‍

ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ… നിയന്ത്രണം മുസ്ലിം ലീഗിന്: യുഡിഎഫ് ഭരണം താലിബാനിസത്തിലേക്ക്

തൊഴിലില്ലായ്‌മയിലും കേരളം നമ്പര്‍ വണ്‍ 8.9 ശതമാനം; രാജ്യത്ത് യുവാക്കളുടെ തൊഴിലില്ലായ്‌മ കുറഞ്ഞു

വന്ദേമാതരത്തെ എതിര്‍ക്കുന്നത് വിഭജനത്തിനുള്ള വിത്തുപാകല്‍ : പി.കെ. കൃഷ്ണദാസ്

സ്വാതന്ത്ര്യദിന സന്ദേശത്തിൽ ഭാരതീയ മാധ്യമങ്ങള്‍ക്ക് നന്ദി അറിയിച്ച് ‘റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാൻ’ ; പാകിസ്ഥാനെതിരെ രൂക്ഷവിമർശനം പാകിസ്ഥാന്‍ ‘കാന്‍സര്‍’

കര്‍ക്കടകവാവിലെ പിതൃതര്‍പ്പണം

കര്‍ക്കടക വാവ്; ഓര്‍മ്മകളുടെയും ഊര്‍ജസന്തുലിതാവസ്ഥയുടെയും പൗരാണിക സ്പന്ദനം

മ‌ഞ്ജുവാര്യര്‍ ലോകനിലവാരമുള്ള നടി, പക്ഷെ ഒരു ക്രിമിനലായ ബിനേഷ് ചന്ദ്രന്‍ ഇവരെ ഒതുക്കിവെയ്‌ക്കുന്നു:സനല്‍കുമാര്‍ ശശിധരന്‍

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ (വലത്ത്)

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ ബംഗ്ലാദേശില്‍; ഷേഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുന്നതിന് മുന്‍പ് സമവായം ഉണ്ടാക്കുന്നോ?

തന്റെ കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ 9 വർഷക്കാലം: നടന്‍ ദിലീപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.