Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ലോകത്തിന് ദര്‍ശനമരുളിയ ഭാരതം

ഡോ. രാജീവ്. എന്‍byഡോ. രാജീവ്. എന്‍
Jan 11, 2026, 06:26 am IST
inSamskriti

പരോപകാരമേ പുണ്യം എന്നതാണ് ഭാരതത്തിന്റെ തത്ത്വം. മാനവസേവയാണ് മാധവസേവ. ജീവിതലക്ഷ്യം കൈവരിക്കാനുള്ള ഉപായങ്ങളില്‍ കര്‍മത്തിന് പ്രമുഖ സ്ഥാനം നാം കല്പിച്ചിട്ടുണ്ട്. ഫലേച്ഛ കൂടാതെ നന്മയുണ്ടാക്കുന്ന കര്‍മങ്ങള്‍ നിരന്തരം ചെയ്യുകയാണ് മനുഷ്യര്‍ ചെയ്യേണ്ടത്. ചതുര്‍വിധ പുരുഷാര്‍ത്ഥങ്ങളില്‍ കൂടി ജീവിത സാഫല്യം നേടാമെന്നതിന്റെ പൊരുളും ഇതുതന്നെ. ലൗകികവും ആത്മീയവും ആയ ഉന്നതിക്ക് ഉതകുന്ന ജീവിതമാണ് ധന്യം. വിഹിത കര്‍മങ്ങളില്‍ കൂടി ധനം സമ്പാദിക്കുകയും അത് ധാര്‍മികമായി ഉപയോഗിക്കുകയും ചെയ്യണം. ഭൗതികനേട്ടങ്ങള്‍ക്കു ഭാരതം വലിയ സ്ഥാനം കല്പിച്ചിട്ടില്ല. ഭാവത്തിന്റെ പരകോടിയില്‍ അഭാവത്തിന്റെ സ്വഭാവം കണ്ടാണ് പൂര്‍വികര്‍ ആത്മീയാന്വേഷണത്തിലേക്ക് തിരിഞ്ഞത്. നിരന്തരമായ അന്വേഷണത്വര ഉദരപൂരണത്തിനുള്ള പരക്കംപാച്ചിലില്‍ നിന്ന് സത്യാന്വേഷണത്തിന്റെ പാതയിലേക്ക് പൂര്‍വികരെ തിരിച്ചു. സത്യാന്വേഷണ ചിന്തക്ക് കളമൊരുക്കിയ ഒരു രാജ്യം അക്കാലത്തു വേറെ ഉണ്ടായിരുന്നില്ല. മനുഷ്യത്വം പൂര്‍ണതയെ പ്രാപിച്ച ആധ്യാത്മികതയുടെ സന്ദേശം അലയടിക്കുന്ന ഒരേ ഒരു രാജ്യമാണ് ഭാരതം. ശ്രീബുദ്ധന്റെ അഹിംസ മന്ത്രത്തിനു മുന്‍പില്‍ ചക്രവര്‍ത്തിമാര്‍ പോലും നമിച്ചു.

അതിമാനുഷിക പ്രഭാവത്തിന്റെ വിവരണങ്ങളാല്‍ നിര്‍ഭരവും വിവിധ കര്‍മപദ്ധതികളാല്‍ സങ്കീര്‍ണവുമാണ് ഭാരതത്തിന്റെ പൗരാണിക ചരിത്രം. പാശ്ചാത്യര്‍ ഭൗതികജീവിതം സുഖകരമാക്കാന്‍ സാമൂഹിക നിയമങ്ങളും രാഷ്‌ട്രീയ ബന്ധങ്ങളും സംവിധാനം ചെയ്തപ്പോള്‍ ഭാരതം ധനസമ്പാദനത്തിനു മാത്രമായ ജീവിതം പ്രോത്സാഹിപ്പിച്ചില്ല. പാശ്ചാത്യര്‍ ആഡംബര ജീവിതം കെട്ടിപ്പടുക്കാന്‍ പ്രകൃതി ശക്തികളെ സ്വാധീനത്തിലാക്കിയപ്പോള്‍ ഭാരതം ലോകക്ഷേമ യജ്ഞങ്ങളില്‍ ഏര്‍പ്പെട്ടു. മനുഷ്യനെ അനശ്വരനാക്കുകയായിരുന്നു ഭാരത ദൗത്യം. മനുഷ്യചേതനക്കു പ്രകൃതിയിലുള്ള സ്ഥാനം കണ്ടെത്തുവാനുള്ള പരീക്ഷണങ്ങളില്‍ നിരതമായിരുന്നു ഭാരതം. നമ്മുടെ ചരിത്രം രാജാക്കന്മാരുടെയോ ചക്രവര്‍ത്തിമാരുടേയോ ഉയര്‍ച്ച താഴ്ചകളുടേതല്ല, മറിച്ച് അവയേ സംബന്ധിച്ച ഉജ്ജ്വല കൃതികളുടേതുമാണ്. ആത്മജ്ഞാനികളും മനുഷ്യസ്‌നേഹികളും ത്യാഗമൂര്‍ത്തികളുമായ ഋഷീശ്വരന്മാരുടെ നിരന്തരമായ കര്‍മങ്ങളാണ് ഭാരത ചരിത്രത്തിന്റെ കാതല്‍. സനാതനവും അനന്തവുമായ ആധ്യാത്മിക ശാസ്ത്രീയ ചിന്താഗതികളാണ് അതില്‍ വിവരിച്ചിരിക്കുന്നത്.

വിവേകത്തിന്റെ വിശുദ്ധ കിരണങ്ങള്‍ ആദ്യമായി വെളിച്ചം വീശിയത് പുരാതന ഭാരത്തിലാണ്. മനസ്സിന്റെ അപഗ്രഥനത്തിനു പ്രാരംഭം കുറിച്ചതും ഇവിടെനിന്നാണ്. ലോകം മുഴുവന്‍ വ്യാപിച്ച ആധ്യാത്മിക ശക്തിയുടെ ഉറവിടം ഇവിടമാണ്. ആത്മാവിന്റെ അനശ്വരത ബോധ്യപ്പെടുത്തുന്ന എല്ലാ പരിശീലനങ്ങളും ഇവിടെ അലിഞ്ഞു ചേര്‍ന്നിട്ടുണ്ട്. സന്തോഷം, സന്താപം, ശക്തി ദൗര്‍ബല്യങ്ങള്‍, ആധി ഇവയോടൊപ്പം ശാന്തിയുടെയും സമാധാനത്തിന്റെയും നിര്‍മമത ഇവിടെ ഉണ്ടായി. അന്യ രാജ്യങ്ങളള്‍ ഭൗതിക സുഖത്തിനു വേണ്ടി സമസൃഷ്ടികളെ ചൂഷണം ചെയ്തപ്പോള്‍ നാം പക്ഷിമൃഗാദികളെ പോലും സഹോദരത്വേന ഉള്‍കൊണ്ടു. ഉണ്മയുടെ സ്വപ്‌നം ആരംഭിച്ച നാള്‍ മുതല്‍ സദ്ഭാവനക്ക് അഭയമരുളിയ സ്ഥലമാണ് ഇന്ത്യ.

സ്വാമി രാമതീര്‍ത്ഥന്‍ പറയുന്നു: പ്ലേറ്റോ, സോക്രട്ടീസ്, പൈതഗോറസ് എന്നീ പാശ്ചാത്യ ശാസ്ത്രകാരന്മാരുടെ സിദ്ധാന്തങ്ങളുടെ ഉറവിടം ഭാരതമാണ്. അരിസ്റ്റോട്ടിലിന്റെ തര്‍ക്ക പദ്ധതി നമ്മുടെ തര്‍ക്ക ശാസ്ത്രത്തെ അപേക്ഷിച്ചു ദോഷജടിലമാണ്. അമേരിക്കയിലെയും ഇംഗ്ലണ്ടിലെയും തത്വചിന്താ പദ്ധതിയുടെ ഉപജ്ഞാതാക്കളായ കാര്‍ലൈന്‍, ഇമേഴ്‌സണ്‍, തോറു, വാള്‍ട്ട്, വിറ്റ്മാന്‍, ഷോപ്പനോര്‍ എന്നിവര്‍ക്കെല്ലാം ഊര്‍ജം സിദ്ധിച്ചത് വേദാന്തത്തില്‍ നിന്നാണ്. തോറുവിന്റെ എക്‌സ്‌കര്‍ഷന്‍ എന്ന ഗ്രന്ഥത്തില്‍ ഭാരത സാഹിത്യത്തെക്കുറിച്ചു പ്രതിപാദിക്കുമ്പോള്‍ തന്റെ ആശയങ്ങളില്‍ ഏറിയ പങ്കും അതില്‍ നിന്നുള്ളതാ ണെന്ന കുമ്പസാരമുണ്ട്. ഹെഡ് പെര്‍സ് കാര്‍പ്പന്റര്‍ക്കു സ്ഥിതി സമത്വത്തിന്റെ ആശയം കിട്ടിയതും ഈ മണ്ണില്‍ നിന്നാണ്.

വൈദിക കാലത്തേ ആവിഷ്‌കരിക്കപ്പെട്ട ശാസ്ത്രശാഖകള്‍ കാലക്രമത്തില്‍ വികാസം പ്രാപിച്ചു.

കലികാലത്തിന് ഏറ്റവും യോജിച്ച സാധന നാമജപമാണെന്നു ആചാര്യന്മാര്‍ പണ്ടേ പറഞ്ഞു. കലിയുഗത്തില്‍ ഭൂരിപക്ഷത്തിന്റേയും ആരോഗ്യം ഗുണമുള്ളതല്ല. ശരീരപുഷ്ടി വര്‍ധിപ്പിക്കുന്ന ഹഠയോഗവും തപസാധനകളും ഇന്നത്തെ കാലഘട്ടത്തില്‍ അത്ര എളുപ്പമല്ല. ഈ നിലയില്‍ കലിയുഗത്തില്‍ ഏറ്റവും യോജിച്ച സാധന നാമജപം ആണ്. ഇപ്രകാരം ആചാരങ്ങള്‍ക്കു കാലാനുസൃതമായ മാറ്റം സനാതനധര്‍മം ഉള്‍ക്കൊള്ളുന്നു. ഉദാത്ത ഭാരതീയ ദര്‍ശനങ്ങളെ യാഥാസ്തിക ദര്‍ശനങ്ങളായി മുന്‍വിധിയോടെ സമീപിക്കുന്നവരാണ് ഭൂരിഭാഗവും പദാര്‍ത്ഥ സിദ്ധാന്തമാണ് ന്യായശാസ്ത്രത്തിന്റെ വിഷയം. പ്രപഞ്ചത്തിന്റെ രചനാപദ്ധതികളാണ് വൈശേഷികം. മനഃശാസ്ത്രവിജ്ഞാനമാണ് സാംഖ്യം. ധാര്‍മികമായ അനുഭൂതിയാണ് യോഗം. നൈതികവും സാമുദായികവുമാണ് മീമാംസ. പ്രകൃതിയില്‍ മനുഷ്യന്‍ അര്‍ഹിക്കുന്ന സ്ഥാനമെന്തെന്നു വേദാന്തംല്‍ പറയുന്നു. ഉപനിഷത്തുകളെ ഉപജീവിച്ചുണ്ടായതാണ് ദര്‍ശനങ്ങള്‍. ഭൗതിക ശാസ്ത്രങ്ങള്‍ വേദങ്ങളില്‍ സൂചിതങ്ങളാണ്. വേദങ്ങളെത്തുടര്‍ന്ന് ബ്രാഹ്‌മണങ്ങള്‍, ആരണ്യകങ്ങള്‍, ഉപനിഷത്തുകള്‍ എന്നിങ്ങനെ വേദങ്ങള്‍ക്കു വ്യാഖ്യനങ്ങള്‍ ഉണ്ടായിട്ടുണ്ട്. മതപരവും സാമൂഹികവുമായ പല പരിവര്‍ത്തനങ്ങളും ഇതില്‍ ദര്‍ശിക്കം. ഗണിതം, ജ്യോതിഷം, വൈദ്യശാസ്ത്രം, ജീവശാസ്ത്രം, ശില്പശാസ്ത്രം, സംഗീതം ഇവയെല്ലാം വേദങ്ങളില്‍ നിന്ന് രൂപപ്പെട്ടുവന്നിട്ടുള്ളതാണ്.

ചരിത്ര വസ്തുതകള്‍ക്ക് പുരാണേതിഹാസങ്ങളെ ആശ്രയിക്കാം. വേദങ്ങളിലെ ഗഹനങ്ങളായ തത്ത്വങ്ങള്‍ വിശദീകരിക്കാന്‍ കഥാരൂപത്തില്‍ അവതരിക്കപ്പെട്ട സാഹിത്യ സരണികളാണ് പുരാണങ്ങളും ഇതിഹാസങ്ങളും. ആശയത്തിന്റെ ഗൗരവമനുസരിച്ച് അത്യുക്തികള്‍ ഉപയോഗിച്ചിട്ടുണ്ടെങ്കിലും ചരിത്ര സത്യങ്ങള്‍ ഇതില്‍നിന്നറിയാം. പുരാണങ്ങളും ഇതിഹാസങ്ങളും സങ്കല്പികങ്ങള്‍ ആണെന്നാണ് സാമാന്യ ധാരണ. ഇവയിലെ സ്ഥലനാമങ്ങള്‍ ഭാവനാസൃഷ്ടമല്ല. പഞ്ചാബ്, കേരളം ഇവ ഇന്ന് രണ്ടു സംസ്ഥാനങ്ങള്‍ ആണ്. അതുപോലെ ഗയ, വിദിശ, മധുര തുടങ്ങിയ സ്ഥലങ്ങളും ഇന്ന് നഗരങ്ങളായി നിലനില്‍ക്കുന്നു. ഇന്ന് ലോകത്തിനു ഭാരതത്തോടുള്ള കടപ്പാട് നിസ്സീമമാണ്. ഭാരതത്തിനു മാത്രമേ ലോകത്തിനു ശാന്തി ഏകാന്‍ കഴിഞ്ഞിട്ടുള്ളൂ. സത്യവും അഹിംസയും കൊണ്ട് ഏതു വന്‍ശക്തിയെയും കീഴടക്കാമെന്നു നാം ലോകത്തിനു പലവുരു കാട്ടിക്കൊടുത്തു. വെറും സങ്കല്‍പം എന്ന് ഭൗതികവാദികള്‍ പറഞ്ഞ കാര്യം ഇവിടെ സാക്ഷത്കരിക്കപ്പെട്ടു. അഹിംസയില്‍ കൂടി മാത്രമേ ശാന്തിയും സമാധാനവും പുലരൂ എന്ന് ലോകത്തിനു ബോധ്യപ്പെട്ടു. ഐഖ്യരാഷ്‌ട്ര സംഘടനയിലൂടെ നിരായുധീകരണത്തിന് ആക്കം കൂടുന്നു. ഇത് സഹസ്രാബ്ദങ്ങള്‍ക്കു മുന്‍പ് ഭാരതം മനസ്സിലാക്കിയതാണ്. അതിനാലാണ് സനാതന ദര്‍ശനം ഹിമാലയശൃംഗം പോലെ ഉയര്‍ന്നു നില്‍ക്കുന്നത്.

Tags: sanatan DharmaBagavat gitaMadhav Seva is human service.sree budha
ഡോ. രാജീവ്. എന്‍
ഡോ. രാജീവ്. എന്‍
ഡീന്‍, അഹല്യ സ്‌കൂള്‍ ഓഫ് ഓഫ് എന്‍ജിനീയറിങ്, ആന്‍ഡ് ടെക്‌നോളജി,പാലക്കാട് [Read more]
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

സനാതനികൾ എകെ 47 വച്ച ഇസ്ലാമിക പതാകകളെ ഭയപ്പെടുന്നില്ല , ഒവൈസിയുടെ ഭീഷണി കൈയിൽ വച്ചാൽ മതി : മതമൗലികവാദികളെ വിറപ്പിച്ച് ബിജെപി എംഎൽഎ

Samskriti

എങ്ങനെയാണ് ബ്രഹ്‌മനിഷ്ഠ കൈവരിക്കാന്‍ കഴിയുക

India

ഭഗവാൻ മഹാദേവനെ അധിക്ഷേപിച്ച് പാസ്റ്റർ : സനാതനധർമ്മം ഉപേക്ഷിച്ചവരും പ്രതിഷേധവുമായി രംഗത്ത് ; 500 ഓളം പേർ തിരികെ ഹിന്ദുമതം സ്വീകരിച്ചു

India

“പിസ്റ്റളുകളും ബോംബുകളുമല്ല, ഇന്ന് ലഖ്‌നൗവിൽ ബ്രഹ്മോസ് നിർമ്മിക്കുകയാണ് “: ബരാബങ്കിയിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

India

മുസ്ലീം യുവതി ചാന്ദ്നി ഖുറേഷി ലൗജിഹാദിൽ കുടുക്കി മതം മാറ്റിച്ചു ; ആയുഷ് മാലിക് തിരികെ ഹിന്ദുമതത്തിലേയ്‌ക്ക് ; ചാന്ദ്നി ജയിലിൽ

പുതിയ വാര്‍ത്തകള്‍

പിണറായിയെ തൊടാതെ വിശാല കമ്മിറ്റിയും

മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിസമാപന സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു

ശ്രീനാരായണഗുരുദേവന്‍ സര്‍വ്വ ലോകത്തിനും സ്വീകാര്യനെന്ന് മനസിലാക്കിയത് കുമാരനാശാന്‍: സച്ചിദാനന്ദ സ്വാമി

സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ, സുനിൽ ഷെട്ടി ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ

ദുര്‍ഗാഷ്ടമിക്ക് പൊതുഅവധി നല്‍കണം; വിദ്യാഭ്യാസമന്ത്രിക്ക് എന്‍ടിയു കത്ത് നല്‍കി

അറബിക്കടലില്‍ പുതിയ ഈല്‍ മത്സ്യത്തെ കണ്ടെത്തി

മെഹുവ മൊയ്ത്രയ്‌ക്ക് നേരെ മുട്ടയേറ്

സ്തനാര്‍ബുദ മരുന്ന്: ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി

എന്‍ടിയു സംസ്ഥാന വനിതാ സംഗമം ‘പ്രജ്ഞ 26’ 19ന് കൊച്ചിയില്‍

സംസ്ഥാനത്ത് വന്‍ തോതില്‍ വനഭൂമി കൈയേറ്റമെന്ന് റിപ്പോര്‍ട്ട്

വിരല്‍ത്തുമ്പില്‍ ഒതുങ്ങുന്ന വിസ്മയ ഗണേശ ശില്‍പം; 1.3 സെ.മീ. വലുപ്പം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.