ന്യൂഡൽഹി ; ഛത്തീസ്ഗഡിൽ 500 ഓളം പേർ സനാതന ധർമ്മം സ്വീകരിച്ചു. ശിവരിനാരായണിലാണ് കൂട്ട ‘ഘർ വാപസി’ നടന്നത് . മതപരവും പുരാണപരവുമായി ഏറെ പ്രാധാന്യമുള്ള സ്ഥലമാണ് ശിവനാരായണൻ . തെണ്ടുവധാമിലെ രാം മിലേംഗെ ആശ്രമത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. 125,000 പാർഥിവ് ശിവലിംഗങ്ങളുടെ പൂജയും, ശിവന് പ്രത്യേക പ്രാർത്ഥനകളും ചടങ്ങിൽ സംഘടിപ്പിച്ചു.
ക്രിസ്ത്യൻ ഫോറം പ്രസിഡന്റ് അരുൺ പന്നാലാൽ, ഭഗവാൻ മഹാദേവനെ കുറിച്ച് ആക്ഷേപകരമായ പരാമർശം സോഷ്യൽ മീഡിയയിൽ പങ്ക് വച്ചിരുന്നു. ബിജെപി വക്താവ് അമിത് ചിൻമണി റായ്‌പൂരിലെ സിവിൽ ലൈൻസ് പോലീസ് സ്റ്റേഷനിൽ ഈ വിഷയത്തിൽ പരാതി നൽകിയിരുന്നു.
തുടർന്ന്, പന്നലാലിനെ റായ്‌പൂർ പോലീസ് അറസ്റ്റ് ചെയ്തു. ഇതിനു പിന്നാലെയാണ് മുൻപ് ഹിന്ദുമതം ഉപേക്ഷിച്ച അഞ്ഞൂറോളം പേർ സനാതനധർമ്മത്തിലേയ്‌ക്ക് മടങ്ങിയെത്തിയതെന്നാണ് റിപ്പോർട്ട്.
















